Sonntag, 19. Juli 2020

ധ്രുവദീപ്തി // Politics // Opinion // നുണകളുടെ ലോകരാഷ്ട്രീയം, സത്യത്തിന്റെ നിമിഷങ്ങൾ ?, ജോർജ് കുറ്റിക്കാട്ട്



നുണകളുടെ 
ലോകരാഷ്ട്രീയം, 
സത്യത്തിന്റെ നിമിഷങ്ങൾ ?,  ---

ജോർജ് കുറ്റിക്കാട്ട്-     
ജോർജ് കുറ്റിക്കാട്ട്-

ന്ത്യ, യു. എസ്, ബ്രസീൽ, ബ്രിട്ടൻ എന്നിങ്ങനെ അനേകം രാജ്യങ്ങളിൽ ശരി വസ്തുതകൾ അശേഷം കാര്യമാക്കാത്ത പുരുഷന്മാർ അവരുടെ ഇശ്ചാ ശക്തി കൈപ്പിടിയിൽ അധികാരത്തിൻറെ കാര്യം വരുമ്പോൾ അവർ ഭരിക്കുന്നു, അവർ കൽപ്പിക്കുന്നു..ജനങ്ങൾ അവയെല്ലാം അനുസരിക്കുന്നു. ഒരു ഭീകര പകർച്ച വ്യാധിയെപ്പറ്റി നുണ പറയാൻ അത്രയും അനുയോജ്യമായ ഊർജ്ജസ്വലതയൊന്നും ഇവർ കാണിക്കരുത്. ഇപ്പോഴാകട്ടെ കൂടുതലേറെ ഇക്കൂട്ടരുടെ ഭീകര നുണരാഷ്ട്രീയം വ്യക്തമാകുകയാണ്. രാഷ്ട്രീയ നേതാക്കളായ ഇന്ത്യയിലെ  നരേന്ദ്രമോദി, അമേരിക്കയിലെ ഡൊണാൾഡ് ട്രംപ്, ഇംഗ്ലണ്ടിലെ ബോറിസ് ജോൺസൺ, ബ്രസീലിലെ പ്രസിഡന്റ് ജയർ ബോൾസൊനാരോ തുടങ്ങിയ നിരവധി ഭരണാധികാരികൾ എല്ലാവരും  ഒരേ നിർണായക സമാന സ്വഭാവം പങ്കിടുന്നു: അവർ വസ്തുതകൾ ഐച്ഛികമായി ത്തന്നെയാണ് കാണുന്നത്. സത്യത്തെ മുഴുവൻ മാറ്റിനിറുത്തി പരസ്യമായി നുണ പറയാൻ അവർ ഒട്ടും ഭയപ്പെടുന്നില്ല. രാജ്യത്തെ പൊതുജനങ്ങളുടെ താല്പര്യങ്ങൾക്ക് പകരമായി സ്വന്തം പുരോഗതിയിൽ മാത്രമേ അവർക്ക് താല്പ്പര്യമുള്ളൂ. അവരെല്ലാവരും അവനവന്റെ സ്വന്ത നിലനിൽപ്പിന്റെ രാഷ്ട്രീയത്തിന്റെ പ്രാഥമിക ഉപാധിയെന്ന നിലയിൽ, ഈ രാജ്യങ്ങളിലെ ജനസമൂഹങ്ങളെയെല്ലാം, കഴിഞ്ഞ കാലങ്ങൾ അവരെ എങ്ങനെ പിന്തുണച്ചു എന്ന്, അവർ നുണവാക്കുകൾകൊണ്ട് അവർ വരച്ച വരയിൽക്കൂടിത്തന്നെ നടത്തുന്നു. അങ്ങനെ ഒരു രാജ്യത്തെ ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചു പിളർത്തിയും സമൂഹത്തിൽ വ്യത്യസ്തഗ്രൂപ്പുകൾ സൃഷ്ഠിക്കുകയാണ്, ഇവർ. അതിനാൽ ഇത്തരം നുണയന്മാരായ പോപ്പുലിസ്റ്റുകൾക്ക് എന്നും ഒരുവിഭാഗം ഗ്രൂപ്പുകൾ പിന്തുണയും നൽകും. അതിലൊട്ടും തന്നെ പിന്നിലല്ല, വിവിധ മാദ്ധ്യമങ്ങളുടെയും നിലവാരം. സ്ഥിര വരുമാന നിലനില്പിനു വേണ്ടിയുള്ള നിത്യേന നടത്തുന്ന കളംമാറ്റിചവിട്ടുന്ന അവസരവാദങ്ങളും. എല്ലാ മാദ്ധ്യമ ധർമ്മങ്ങളും അവഗണിച്ചുള്ള കക്ഷിചേരലുകളും വാർത്താ പ്രക്ഷേപണവും പ്രസിദ്ധീകരണവും മുറയ്ക്ക്തന്നെ നടത്തും. നിറം മാറുന്ന അവസ്ഥയുടെ ദയനീയ  രൂപം.! അതിനാൽത്തന്നെ പത്രമാദ്ധ്യമങ്ങളുടെ മുഖം ദർശിക്കാൻ പോലും ജനങ്ങൾ ആഗ്രഹിക്കുന്നില്ല.

രാഷ്ട്രീയക്കാർ കള്ളം പറയുന്നു, കാരണം, പൊതുജനം കള്ളം പറയുന്നതു ആഗ്രഹിക്കുന്നു -

രാഷ്ട്രീയക്കാർ കള്ളം പറയുന്ന കാരണങ്ങൾ എന്തെന്നാൽ പൊതുജനം സത്യം കേൾക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം, ആളുകൾക്ക് കേൾക്കാൻ ആഹ്രഹമുള്ളതാണ് അവർ കേൾക്കുന്നത്. ഒരു തെരഞ്ഞെടുപ്പിൽ രണ്ടു സ്ഥാനാർത്ഥികൾ മത്സരത്തിൽ ഓടുമ്പോൾ ഒരാൾ സത്യം പറയും. എന്നാൽ മറ്റെയാൾ ജനങ്ങൾക്ക് കേൾക്കാൻ ഇഷ്ടമുള്ളത് പറയുന്നു. അങ്ങനെ ഇതിൽ അപവാദങ്ങളുണ്ട്. അപ്പോൾ, നിങ്ങൾ ഒരു തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടി ജയിക്കണമെങ്കിൽ, നിങ്ങൾ കള്ളം പറഞ്ഞുതുടങ്ങാം. കാരണം പൊതു രാഷ്ട്രീയത്തിൽ സത്യം പറയുന്ന ആൾക്ക് ഒരു അവസരം ഇല്ല. നുണകളുടെ ദൈനംദിന രാഷ്ട്രീയയുഗത്തിലാണ് ലോകജനതയുടെ ഹൃദയമിടിപ്പുകൾ ക്രമം തെറ്റിയിരിക്കുന്നത്.

പോപ്പുലിസവും  ചരിത്രവും വലതുപക്ഷ പോപ്പുലിസ്റ്റുകളും -

"രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും വംശത്തിന്റെയും വാക്കുകൾ" ഇന്ന് പുതിയ വലതുപക്ഷം ഒരു വീരഗാഥയായി കരുതപ്പെടുന്ന ഒരു ഭൂതകാലത്തെ യാണ് അവതരിപ്പിക്കുന്നത്. ഇക്കൂട്ടർ ചരിത്രത്തെ പുനർവ്യാഖ്യാനിക്കുകയും അങ്ങനെ അതിനെ യുദ്ധഭൂമിയാക്കി മാറ്റുകയും ചെയ്യുന്നു, ചരിത്രകാരനായ ക്ലോഡിയ ഗാറ്റ്സ്ക ഇപ്രകാരം പറയുന്നു. ഇത് ജനാധിപത്യ സംവിധാനത്തിന് എത്രത്തോളം അപകടകരമാണ്? നാം ഈ വിഷയം ചിന്തിക്കേണ്ടത് തന്നെ.

എല്ലാം നമുക്ക് പൊറുക്കാം, പക്ഷെ എല്ലാ ലോക രാഷ്ട്രീയ നേതൃത്വങ്ങളും അവയെ നിസാരമാക്കി അവഗണിച്ചു തള്ളിക്കളയുന്നു. രാഷ്ട്രീയത്തിന്റെ ഒരു ഉപാധിയായി കള്ളം പറയുന്നത് അവർക്ക് ഒരു ഇഷ്ടപ്പെട്ട കാര്യം. അത് ഹ്രസ്വകാലത്തിൽ നന്നായി പ്രവർത്തിക്കാൻ കഴിയും, അത്, ഒരു നല്ല കുറെ വോട്ടർമാരെ കണ്ടുമുട്ടുമ്പോൾ, അതിന് അത്ഭുതകരമായ വിജയം നേടാൻ കഴിയും. മറ്റു ചില പരിധികളിൽ, പ്രത്യേകിച്ച്,  ഉദാ: രേന്ദ്രമോദി, ബോറിസ് ജോൺസൺ, ഡൊണാൾഡ് ട്രംപ് തുടങ്ങിയവർ ഏറ്റവും ഭീകരമായിട്ട് അത് കാണിച്ചതുപോലെ, തുടർച്ചയായ, പൈശാചികമായ നുണകൾ പോലും പറഞ്ഞു വിജയിക്കാൻ അവർക്ക് കഴിയും. എന്നാലാകട്ടെ രാജ്യത്തെ സ്വന്തം വോട്ടർമാർ സ്വയമേ അവഗണിക്കുകയോ അവയെ പൊറുക്കുകയോ മറ്റും ചെയ്യുന്നിടത്തോളം കാലം, നേതൃത്വം എന്നിട്ടും സ്വന്തം താല്പര്യങ്ങൾ മാത്രം നല്കുന്ന പക്ഷം, അവയെല്ലാം "ദ റിഫ്ലെക്സ്സ് ഓഫ് ലിയേഴ്സ് " തന്നെയാണല്ലോ.

കൊറോണവൈറസുമായി ബന്ധപ്പെട്ട മേല്പറഞ്ഞവരുടെ എല്ലാ ജനപ്രിയ നുണകളുടെയും പ്രതിരൂപങ്ങൾ ഒന്നുതന്നെ. ജനങ്ങളുടെ ആരോഗ്യവിഷയം അപ്രസക്തമാക്കുക, പ്രൊഫഷണലുകളുടെ ആശങ്കകളെ പരിഹസിക്കുക, സ്വയം സംരക്ഷണം "പുരുഷത്വം" എന്ന അർത്ഥപൂർണമായ ഉപദേശം എല്ലാം അവഗണിച്ചുകൊണ്ട് പ്രകടനം നടത്തുക. കൊറോണ പകർച്ചവ്യാധിയുടെ വ്യാപനം തടയാനും കൊറോണ ബാധിതർ സുഖം പ്രാപിക്കാനും വേണ്ടി പശുവിന്റെ മലമൂത്രവിസർജനം എടുത്തു തിന്നുകയും കുടിക്കുകയും ചെയ്താൽ മതി, അടുക്കളപാത്രങ്ങൾ കൊട്ടി വഴിയിൽ ഇറങ്ങി കൊറോണയെ ഓടിക്കുക എന്നിങ്ങനെയുള്ള നിർദ്ദേശത്തിൽ നരേന്ദ്രമോദി ഉറച്ചുനിന്നു. പക്ഷെ കൊറോണ വ്യാപനത്തിൽ ഏറ്റവും മുൻപന്തിയിലെത്തിനിൽക്കുന്ന അമേരിക്കയോളം ഒപ്പം എത്തിനിൽക്കുകയാണ് ഇപ്പോൾ ഇന്ത്യ. എന്നിട്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് പകരം ചെയ്തത് ചൈനയുമായി യുദ്ധം ചെയ്യാൻ ജനങ്ങളെ ആഹ്വാനം ചെയ്തു. വിഷയം ജനമനസ്സിൽ നിന്നും അകറ്റുന്ന നയം മോഡി സ്വീകരിച്ചു. നരേന്ദ്രമോദിയുടെ കൊറോണ വൈറസ് പാൻഡെമി പ്രതിസന്ധിയെക്കുറിച്ചുള്ള അഭിപ്രായങ്ങളെല്ലാം കേട്ടറിഞ്ഞ യൂറോപ്യൻ യൂണിയൻ പുച്ഛിച്ചു തള്ളി. അതിനും പുറമെ ബോറിസ് ജോൺസൺ : "ഞാൻ എല്ലാവർക്കും കൈ കൊടുക്കുന്നത് തുടരും" ജോൺസൺ ആകട്ടെ തന്റെ കൊറോണയുമായി ബന്ധപ്പെട്ട കാര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ താമസിച്ചശേഷവും ഇതെല്ലാം വ്യത്യസ്തമായി കാണുന്നു. പകർച്ച വ്യാധിയെ ചെറുക്കുന്നതിൽ ആകട്ടെ അദ്ദേഹത്തിന്റെ സർക്കാർ പരാജയപ്പെട്ടു. അമേരിക്കയിൽ ട്രംപ് മാസ്ക് ധരിക്കുന്നതിനെ പരിഹസിച്ചുനിന്നു. ഒടുവിൽ എന്ത് സംഭവിച്ചു!! എങ്കിലും കുറ്റബോധം വന്നിട്ടില്ല. അമേരിക്കയും ഇന്ത്യയും ഒഴിച്ചാൽ മറ്റേതൊരു യൂറോപ്യൻ രാജ്യവും ബ്രിട്ടനിലെപ്പോലെ കടുത്ത വൈറസ് ബാധ ഇപ്പോഴും ബാധിച്ചിട്ടില്ല എന്ന് വാർത്തകൾ ഉണ്ടാകുന്നു.. സ്പെയിനോ ഇറ്റലിയോ, അതുമല്ല, ജർമ്മനിയോ അത്രയും ഇല്ല, പാൻഡെമി ഇരകളുടെ ശരാശരി എണ്ണം നിരത്തി നോക്കുകയാണെങ്കിൽ.

ജനങ്ങളുടെ ദൈനംദിനപ്രശനങ്ങൾ ജീവവഹാനി വരുത്തുന്ന കൊറോണ വൈറസ് മാത്രമല്ല, ജനങ്ങളുടെ ദൈനംദിനാവശ്യങ്ങളും രാജ്യത്തിനു എന്നും ഉണ്ടാകേണ്ടതായ സുരക്ഷയെയും, ആരോഗ്യപരിപാലനങ്ങൾ സംബന്ധിച്ച നടപടികളും ശ്രദ്ധിച്ചു ചെയ്യാൻ ഏതൊരു രാജ്യത്തെയും ജനങ്ങൾ നേരിട്ട് ഉത്തരവാദപ്പെടുത്തിയ ഭരണകർത്താക്കളും ഗവേഷകരും സ്ഥാപനങ്ങളും അതാത് രാജ്യത്തെ പ്രതിപക്ഷങ്ങളും എല്ലാം ഇപ്പോഴത്തെ അവസ്ഥയിൽ ജനങ്ങളുടെയെല്ലാം ശ്വാസനാളത്തിന് കാഠിന്യമേറിയ ശ്ലേഷ്മത്തിന് ഇപ്പോൾ കാരണമാകുന്നു. അഭിപ്രായസ്വാതന്ത്ര്യം ഇല്ല. "ചുമയ്ക്കുക" എന്നത്- അതെ ജനങ്ങൾക്ക് തങ്ങളുടെ പ്രതീക്ഷകളെല്ലാം രാഷ്ട്രീയനേതൃത്വങ്ങളോട് ഒട്ട് പറയുക തന്നെ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇതെങ്ങനെ സംഭവിക്കുന്നു ?- എന്താണ് സഹായിക്കുന്നത്? അത് കൂടുതൽ അറിയുക. ബ്രിട്ടീഷുകാർക്ക് അത് മനസ്സിലായി. പ്രതിസന്ധിയിൽ തങ്ങളുടെ സർക്കാർ പ്രകടനം വലിയ ഭൂരിപക്ഷം അസംതൃപ്തരാണ്, എന്നാൽ പ്രധാന മന്ത്രി ജോൺസന്റെ സ്വന്തം ജനപ്രീതി റേറ്റിംഗ് ഇപ്പോഴും അത്ഭുതകരമാണ്, പ്രസിഡന്റ് ട്രംപ്, ഇന്ത്യയിൽ നരേന്ദ്ര മോഡി, അങ്ങനെ പലരുടെ രാഷ്ട്രീയ നിലപാടും അങ്ങനെ തന്നെ. കേരളത്തിൽ കൊറോണ വൈറസിനേക്കാൾ അപകടകാരികളാണ് കേരള രാഷ്ട്രീയകക്ഷികൾ. അവർ പരസ്പ്പരം നുണകളുടെ യുദ്ധമാണ് ജനങ്ങൾക്ക് നേർ നടത്തുന്നത്. അധികാരരാഷ്ട്രീയത്തിന്റെ വിലപറച്ചിൽ യുദ്ധം. ഇരകളാകുന്നത് ജങ്ങളും. ഒരേ രാഷ്ട്രീയ പാർട്ടികളുടെ പേരിൽ എത്രയെത്ര ഘടകപാർട്ടികൾ ഉണ്ടെന്ന് മലയാളികൾക്കറിയാം.ജനങ്ങൾ അവരെയെല്ലാം  വിശ്വസിക്കുന്നു. മറുവശമുണ്ട്, എന്നാൽ അവർ വീണു. ഭൂരിപക്ഷം പേരും വിശ്വസിക്കുന്നതിങ്ങനെ: ഇവർ ആരും തന്നെ തങ്ങളുടെ ജോലി നന്നായി ചെയ്യുന്നില്ല എന്നാണ് പ്രവചനം: ഈ സത്യം നാളെ കൂടുതൽ വഷളാകാൻ പോകുന്നു എന്നും കേൾക്കാം.

"മോശം" അല്ലെങ്കിൽ "ഭീകരം"-

ബ്രസീലിൽ നിന്നുള്ള നിലവിലെ കണക്കുകൾ മേല്പറഞ്ഞതുപോലെതന്നെ. ഇല്ല, എന്നാൽ മെയ് അവസാനം വരെ, 49 ശതമാനം ബ്രസീലുകാർ അഭിപ്രായ വോട്ടെടുപ്പിൽ ബൊൽസൊനാരോയുടെ കാലാവധി ബാക്കി "മോശം" അത് അല്ലെങ്കിൽ "ഭീകരം" എന്ന് പ്രതീക്ഷിക്കുന്നു എന്ന് പറയുന്നു.. കോവിഡ്-19 മരണങ്ങൾക്ക് ബ്രസീൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ. എന്നാൽ, ബ്രസീലിലെ രാഷ്ട്രീയ സംവിധാനത്തിന്റെ പ്രത്യേകതകാരണം, ബോൾസൊനാരോയ്ക്ക് തുടക്കത്തിൽ വലിയതായി ആശങ്കപ്പെടേണ്ടിയും വരില്ല. എന്നാൽ ഏറ്റവും ഒടുവിൽ ഒരു മുഖംമൂടി ധരിക്കുവാൻ കോടതി നിർബന്ധിക്കുന്നത് അതിലേറെ ലജ്ജാകരമാണ്.

ഈ വിഷയത്തിൽ കൂടുതൽ തിരയുകയാണെങ്കിൽ കൊറോണവൈറസ് പ്രതിസന്ധി ഇന്ത്യയിലും യുഎസിലും അണുബാധ ഏറ്റവും പുതിയ ഉയർന്ന തോതിൽ എത്തിയിരിക്കുന്നു, എന്ന് മാദ്ധ്യമങ്ങളിപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ഇംഗ്ളണ്ടിലെ ബീച്ചുകളും, ബ്രസീലിൽ പുതിയ അണുബാധകളും റിപ്പോർട്ട് ചെയ്യുന്നത് അപ്രകാരംതന്നെ..കൊറോണ പാൻഡെമിയെപ്പറ്റിയു ള്ള സംവാദം, അടിച്ചമർത്തൽ, ഭരണതലത്തിലുള്ള നിഷേധവും തുടർന്നു കൊണ്ടിരിക്കുന്നു. യുഎസിൽ രജിസ്റ്റർ ചെയ്ത കൊറോണ കേസുകളുടെ എണ്ണം റെക്കോർഡ് ഉയർന്ന നിലയിൽ ഉയർന്നിട്ടുണ്ട് - എന്നാൽ യുഎസ് പ്രസിഡന്റ്, 'പകർച്ചവ്യാധി അവസാനിച്ചു' എന്ന തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു. ഉദ്ധരണികളുടെ ഒരു യഥാർത്ഥ രേഖയാണിത്. എന്നാൽ ഡൊണാൾഡ് ട്രംപ് ശരിക്കും ശരി പാനിക് മോഡിലേക്ക് പ്രവേശിക്കുന്നു" എന്ന വിവരങ്ങളാണ് അമേരിക്കയിൽ നിന്ന് ജേർണലിസ്റ്റുകളായ റോളണ്ട് നെല്ലസു തുടങ്ങിയവർ നടത്തിയ ഒരു പൊതു വിലയിരുത്തൽ. ഇപ്പോൾ അമേരിക്കയിൽ ദിനംതോറും പുതിയ കൊറോണ അണു ബാധകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു - അമേരിക്കയിൽ കാഴ്ചയിൽ പകർച്ച വ്യാധി അവസാനിക്കുന്നില്ല. യുഎസ് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് ഇപ്പോഴുള്ള വിലയിരുത്തലുകൾക്ക് ആനുപാതികമാണെന്നും ഡൊണാൾഡ്‌ ട്രംപിനെ സംബന്ധിച്ചിടത്തോളം വിജയസാഹചര്യം വളരെ കഠിനവുമാണ് എന്നാണഭിപ്രായ സർവ്വേയിൽ പറയുന്നത്.

അമേരിക്കയിൽ ആഫ്രോ- അമേരിക്കൻ പൗരൻ ജോർജ് ഫ്ലോയ്ഡ് എന്നയാൾ ഒരു ക്രൂരമായ അറസ്റ്റിൽ പോലീസ് ചവുട്ടി വധിക്കപ്പെട്ടു. ഇപ്പോൾ രണ്ടു മാസങ്ങൾ ആയതേയുള്ളു. യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കറുത്തവർക്കെതിരെ നടന്ന പോലീസ് അതിക്രൂര അക്രമപ്രശ്നം തീർത്തും നിസ്സാരവത്ക്കരിച്ചു ഇപ്പോൾ പറയുകയും ചെയ്തു. ഫ്ലോയ്ഡിന്റെ മരണം "ഭീകരം" എന്നാൽ കറുത്തവരെക്കാൾ കൂടുതൽ ഏറെയായി വെളുത്തവർ അമേരിക്കയിൽ പോലീസ് നടപടിയിൽ കൊല്ലപ്പെടുന്നു", അമേരിക്കൻ മാദ്ധ്യമങ്ങളുമായുള്ള  അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. അമേരിക്കയിലെ പോലീസ് ഉദ്യോഗസ്ഥർ ആഫ്രിക്കൻ- അമേരിക്കക്കാരെ എന്തിനാണ് ഇപ്പോഴും കൊന്നൊടുക്കുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇങ്ങനെ പറഞ്ഞു: "എന്തൊരു ഭീകരചോദ്യം." നിങ്ങൾ ചോദിക്കുന്നു? ഇത് "ന്യൂയോർക് ടൈംസ് " റിപ്പോർട്ട് ചെയ്തു. ജർമ്മനിയിലെ അഡോൾഫ് ഹിറ്റ്‌ലർ വംശീയതയുടെ നയം സ്വീകരിച്ച മാനഭാവം തന്നെയാണ് ഡൊണാൾഡ് ട്രമ്പിനും ഉള്ളത്. !

ഡൊണാൾഡ് ട്രംപ് കൊറോണ വിദഗ്ദ്ധരെ നിഷ്ക്രിയരാക്കുന്നു എന്ന വാർത്തയാണ് ഇപ്പോഴുള്ളത്. അതിനുള്ള പ്രസിദ്ധമായ ഉദാഹരണമാണല്ലോ, . വൈറോളജി വിദഗ്ധനായ Dr. ആന്റണി ഫൗസിയുടെ തിരോധാനം ഇപ്പോൾ സൂചിപ്പിക്കുന്നത്. ദീർഘകാലം കൊറോണ ക്രൈസിസിലെ ദീർഘകാല യുക്തിചിന്തയുടെ അമേരിക്കൻ ശബ്ദമായിരുന്നു Dr. ആന്റണി ഫൗസി. എന്നാലിപ്പോൾ കൊറോണ പ്രതിരോധ പ്രവർത്തകനെ സ്പോട്ട് ലൈറ്റിൽ   പരിപൂർണ്ണമായി  അപ്രത്യക്ഷനാക്കിയിരിക്കുന്നു. കാരണം അദ്ദേഹം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അജണ്ടകൾ എല്ലാം തടസ്സപ്പെടുത്തുവെന്നാണ്  ആരോപണം. മാർക്ക് പിറ്റ്സ്കെ, ജേർണലിസ്റ്റ്, ന്യൂയോർക്കിൽ  വെളിപ്പെടുത്തി . 7/15/2020, 7:34 AM. വാഷിങ്ടൺ പോസ്റ്റ് പ്രകാരം, ഫൗസിക്ക്  ഓവൽ ഓഫീസിൽ വളരെ കാലമായി ക്ഷണമില്ല, ജൂൺ ആദ്യത്തിൽ ഡൊണാൾഡ് ട്രംപ്  നേരിട്ട് സംസാരിച്ചു - ആറാഴ്ച മുൻപാണ് യുഎസ് ഇപ്പോൾ വളരെ ഗുരുതരമായ കൊറോണ വൈറൽ ദുരന്തമായി മാറിയിരിക്കുകയാണ്. വീണ്ടും ഫൗസിയെ കാണാനില്ല - എന്നാൽ ഇത്തവണ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തണുത്ത മനസ്സോടെ തുടരുന്നു.

ഒരു പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ യാഥാർത്ഥ്യം നിഷേധിക്കുന്നത് എങ്ങനെയാണ് ? യുണൈറ്റഡ് സ്റ്റേറ്റ്സിൽ രാഷ്ട്രീയ പ്രതികാരനടപടികൾ എടുക്കുന്നുണ്ട് എന്നതാണ് ഏറ്റവും വ്യക്തമായ കാര്യം. സ്ഥാനാർത്ഥി ജോ ബൈഡൻ കഴിഞ്ഞ ഒരാഴ്ച ഡൊണാൾഡ് ട്രംപുമായി താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. ഏറ്റവും രസകരമായ ഒരു വശം കാണാം., റിപ്പബ്ലിക്കൻമാർ യഥാർത്ഥത്തിൽ റിപ്പബ്ലിക്കൻസ് ചായ്വുള്ള വോട്ടർമാർ, വയോജന വെള്ളക്കാർ, ഇവരെല്ലാം ഉദാഹരണത്തിന്.

മാരകമായ പ്രചാരണം-

നിസ്സാരവും മാരകവുമായ രീതിയിലുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെയും സഖ്യകക്ഷികളുടെയും, മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന മാരകമായ ഓരോ വ്യത്യസ്ഥ പ്രഭാവത്തിന്റെ ഒരു പ്രത്യക്ഷ പ്രകടനം, മീഡിയ ഉപഭോഗവും വൈറസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടന്ന സമീപകാല പഠനങ്ങളിൽ ഇവയെല്ലാം പ്രകടമാണ്: കോവിഡ് വൈറസ്സിനെ പ്രതിരോധിക്കാൻ വേണ്ടി ശുപാർശ ചെയ്യപ്പെട്ട പരിരക്ഷകളെ നേതൃത്വങ്ങൾ സ്വയം അവഗണിച്ചു, ഉദാഹരണത്തിന്, ഇതു വളരെ കാലങ്ങളോളം ഭീകരമായ പ്രത്യാഘാതങ്ങൾ  ഉണ്ടാക്കും. അമേരിക്കയിൽ ഹിലരി ക്ലിന്റണ്, 2016 തിരഞ്ഞെടുപ്പിൽ മഹാ ഭൂരിപക്ഷം വോട്ട് ചെയ്ത സംസ്ഥാനങ്ങളിൽ അല്ലെങ്കിൽ കൗണ്ടികളിൽ സംഭവിക്കുന്ന പുതിയ കേസുകളുടെ എണ്ണത്തിൽ നിന്ന് വ്യത്യസ്ത പ്രഭാവം നേരിട്ട് അവിടെ കാണാൻ കഴിയും എന്നാണു റിപ്പോർട്ട്. ഇപ്പോൾ യൂറോപ്പ് അമേരിക്കയുമായുള്ള നയതന്ത്ര ഇൻഫോർമേഷൻ പൊളിറ്റിക്കിലെ ബന്ധം ഉപേക്ഷിച്ചിരിക്കുന്നു എന്ന വാർത്തയും യൂറോപ്യൻ മാദ്ധ്യമങ്ങൾ പുറത്തു വിട്ടിരിക്കുന്നു. അതിപ്രകാരമാണ്: യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് (ഇ.സി.ജെ) യുഎസുമായുള്ള ഒരു ഇയു ഡാറ്റ  പരിരക്ഷാ കരാർ വീണ്ടും മാറ്റി. ഇ.സി.ജെ  ഡാറ്റ കൈമാറുമ്പോൾ ഇയു പൗരന്മാരുടെ സ്വകാര്യത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള "സ്വകാര്യതാ കവചം" തീരുമാനം അസാധുവാക്കി. തത്വത്തിൽ, ഉടമ്പടികൾ വഴി ഡാറ്റ കൈമാറ്റം ചെയ്യുന്നതിന് സ്റ്റാൻഡേർഡ് കരാർ വ്യവസ്ഥകളെന്ന് വിളിക്കപ്പെടുന്നതിൽ കോടതിക്ക് എതിർപ്പില്ല, കാരണം മതിയായ മുൻകരുതലുകൾ ഉണ്ടാകും.   (Az. സി-311/18)   ഓൺ ലൈൻ നെറ്റ് വർക്കായ ഫേസ്ബുക്കിൽ നിന്ന് ഡാറ്റ കൈമാറുന്നതുമായി ബന്ധപ്പെട്ട നിയമതർക്കമാണ് ഈ തീരുമാനത്തിന് കാരണമായത്. നുണകളുടെ രാഷ്ട്രീയ തന്ത്രം അമേരിയ്ക്കയുടെ വലിയ പരാജയം, ലോകരാഷ്ട്രീയത്തിൽ വലിയ വിടവുകളുണ്ടാക്കും.

നുണകളുടെ രാഷ്ട്രീയ അതിപ്രസരം

ഇന്ത്യയിലെ ദളിത് ന്യൂനപക്ഷത്തിനെതിരെയുള്ള അക്രമവും അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുമ്പോൾ, അവർക്ക് നേരെ  കൂടുതൽ മോശമായി പെരുമാറുന്നു. ഇക്കാര്യങ്ങൾ ഇന്ത്യയിൽ മാത്രമുള്ള ഒറ്റപ്പെട്ട ഒരു സാമൂഹികവിഷയമല്ല. അമേരിക്കയിൽ, ഇംഗ്ലണ്ടിൽ, യൂറോപ്പിൽ ഇങ്ങനെ ലോകരാജ്യങ്ങളിൽ രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയിൽ നടക്കുന്ന അതിക്രമങ്ങൾ ഉണ്ടാകുന്നുണ്ട്. അത്തരം പ്രവർത്തികൾ വർഗീയതയ്ക്കും വംശീയതയ്ക്കും ഭീകരപ്രവർത്തങ്ങൾക്കും കാരണമാകുന്നുണ്ട്. ഭരണ പക്ഷ- പ്രതിപക്ഷ വിഭാഗങ്ങൾ നേർക്കുനേർ നടത്തുന്ന അതിക്രമങ്ങളും വർദ്ധിച്ചു വരുകയാണ്. അവയ്‌ക്കെല്ലാം കുറവ് കാണാൻ തല്പരകക്ഷികൾ തയ്യാറാല്ലതാനും. ചില സംഭവങ്ങൾ നോക്കുക.

 നരേന്ദ്രമോദിയുടെ ഇന്ത്യയിൽ 

ഇന്ത്യയിലെ ദളിതർക്ക് ഇപ്പോഴും "തൊട്ടുകൂടായ്മ" കണക്കാക്കപ്പെടുന്നു. അവരെ വിവേചനപരമായി ഉപദ്രവിക്കുകയും മൃഗീയമായി കൊല്ലുകയും ചെയ്യുന്നുണ്ട്. രണ്ട് ഫോട്ടോഗ്രാഫർമാർ ഈ അനുഭവങ്ങൾ കൃത്യമായിട്ട് തന്നെ അതിജീവിച്ചവരെയും അവരുടെ ബന്ധുക്കളെയും കാണുകയും അവർ പറയുന്നത് കേൾക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ജേര്ണലിസ്റ്റുകളുടെ റിപ്പോർട്ടനുസരിച്ചു വടക്കൻ ഇന്ത്യയിൽ ഒരു നിഞ്ചിഭായിയെയും ഭാര്യ മേഘബായിയെയും ഗ്രാമത്തിലെ സമുദായാംഗങ്ങൾ ക്രൂരമായി ആക്രമിച്ചു. മെഗബായിയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിനിടെ, അവളുടെ ഭർത്താവിനെ ഇരുമ്പു പൈപ്പുകൾ കൊണ്ട് അടിച്ചു കൊന്നു- കാരണം ഇതാണ്- അവൻ തന്റെ ഗ്രാമസമൂഹത്തിന്റെ തലവനായി തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിൽക്കാൻ ധൈര്യം കാണിച്ചിരുന്നു. അതുപോലെ  17 കാരനായ നിഥിനെ  മരത്തിൽ കയറ്റി കയറിൽ കെട്ടിത്തൂക്കി ക്രൂരമായിട്ട്  മർദ്ദിക്കുകയും പീഡിപ്പിച്ചു കൊല്ലുകയും ചെയ്തു. അവന്റെ പിതാവ് തന്നെ മൃതദേഹം കണ്ടെത്തി. ഒരു ഉന്നത ജാതിയിൽപ്പെട്ട ഒരു പെൺകുട്ടിയുമായി സംസാരിച്ചതിനാണ് നിതിൻ മരിക്കേണ്ടി വന്നത്.


 ദളിത് ദമ്പതികളെ  മദ്ധ്യപ്രദേശിൽ "ഗുണ ജില്ല"യിൽ സ്വന്തം മക്കളുടെ മുമ്പിലിട്ട് ഇന്ത്യൻ പോലീസ് തല്ലിച്ചതയ്ക്കുന്ന രംഗം. ഇതാണ് നരേന്ദ്ര മോദിയുടെ അമേരിക്കൻ അനുകരണം. സ്വന്തം കൃഷിഭൂമിയിൽ കൃഷി ചെയ്തത് തടഞ്ഞു പോലീസ് കൃഷിയും നശിപ്പിച്ചു. ഇതിൽ വ്യസനിച്ചു ദമ്പതികൾ ജീവനൊടുക്കുവാൻ വരെ ശ്രമിച്ചു. സംഭവം നടന്നത് ഇക്കഴിഞ്ഞ ദിവസമാണ്. പോലീസ് ആക്രമണത്തിനെതിരെ ജനങ്ങളുടെ വലിയ  പ്രതിഷേധം നടക്കുന്നു. 
മറ്റൊരു സംഭവം വിവരിക്കട്ടെ. ഇരുമ്പ് കമ്പികളും കോടാലിയും വടിയും ഉപയോഗിച്ച് വടക്കേ ഇന്ത്യയിൽ ഒരു സംഘം ആളുകൾ ബാന്ത് സിങ്ങിനെ ആക്രമിച്ചു. അവർ അവിടെ മൂന്നു പേരുടെ അവയവങ്ങൾ മുറിച്ചുമാറ്റി. ബാന്ത് സിംഗിന്റെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത ഒരു കേസിൽ നീതി തേടിയതിനാണ് സിംഗ് ആക്രമിക്കപ്പെട്ടത്. ഇവിടെ അതേ ഗ്രാമത്തിൽ നിന്നാണ് അക്രമികൾ വരുന്നത് എന്നതാണ് വിശേഷപ്പെട്ട ഒരു കാര്യം. അന്ന് അതിജീവിച്ചവരും ബന്ധുക്കളും പറയുന്നത്, ഇങ്ങനെയാണ്. ഇവിടെ അന്ന് ക്രൂരത അനുഭവിച്ച ഇരകളുടെ കഥകളും പേരുകളും വളരെ നീണ്ടതാണ്. ഇങ്ങനെയുള്ള ക്രിമിനലുകൾക്ക് രാഷ്ട്രീയക്കാരുടെ പിന്തുണയുണ്ട്. കേരളത്തിലെ വംശീയതയും അനേകവർഷങ്ങളായി കേരളത്തിലെ ഉന്നത വംശജരെന്നു അവകാശപ്പെടുന്ന മേൽജാതിക്കാർ  ദളിതവംശ വിഭാഗത്തോട് അനുവർത്തിച്ച സാമൂഹ്യ വ്യവസ്ഥിതിയും ഇന്ന് കേരള സർക്കാർ പോലും പിന്തുടരുന്നുണ്ട്.  

അക്രമം വർദ്ധിച്ചുവരികയാണ്- ലോകം ഒട്ടാകെയുള്ള അനേകം അനേകം രാജ്യങ്ങളിൽ വംശീയതയും നിറവും വ്യത്യസ്തപ്പെട്ട ചിലചില മതപരമായ ആക്ഷേപപ്രതികരണങ്ങളും ഉയർന്നു വരുന്നു. യൂറോപ്പിൽ ഈയിടെയായി ആന്റിസെമിറ്റിക് മനോഭാവം വർദ്ധിച്ചുവരുന്നു. ഉദാഹരണമായി ജർമ്മനി നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് യുവ നാസിസവും അതിനൊപ്പം ആന്റിസെമിറ്റിക് വിദ്വേഷവും വർദ്ധിച്ചുവരുന്ന പ്രവണതയുണ്ടായത്. കറുത്തവർഗ്ഗക്കാരായ യൂറോ-ആഫ്രിക്കൻ ജനങ്ങളുടെ നേർക്കുള്ള പരോക്ഷ അവഗണനയും, ഈയിടെ അമേരിക്കയിൽ കറുത്തവംശീയന് നേരെ നടന്ന പോലീസ് ആക്രമണവും അതുവഴി ഉണ്ടായ മരണവും മൂലം രാജ്യാന്തര നിലവാരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾക്ക് കാരണം ഉണ്ടായത് ഇതിനെ ശരിവയ്ക്കുന്നു. വിവിധ രാജ്യങ്ങളിൽ കണ്ടുവരുന്ന വർണ്ണ വിവേചനവും ജാതിവ്യവസ്ഥയും ഇന്ത്യയിലും, യൂറോപ്പിൽ ജർമ്മനിയിലും മറ്റു വിവിധ രാജ്യങ്ങളിലും വർദ്ധിച്ചു വരുന്നുണ്ട് .

ഇന്ത്യയിലെ ഹിന്ദു ജാതി വ്യവസ്ഥയിലെ ഏറ്റവും താഴ്ന്ന ജാതിയിൽപ്പെട്ട ആളുകൾ ആണ് ദളിതുവിഭാഗം. ഉന്നത ജാതിയിൽപ്പെട്ട ആരും ഒരിക്കലും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലാത്ത തൊഴിലുകളാണ് ദളിതർ എപ്പോഴും നടത്തുന്നത്. മൃഗങ്ങളുടെ ശവം തൊലിയും, തുകൽ, എന്നിവയും അവർ തൊലിയുരിപ്പിച്ചു നൽകുന്ന ജോലി.. അവർ ആ മേൽജാതിക്കാരുടെ ധരിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ കഴുകി വൃത്തിയാക്കി കൊടുക്കുന്നു, അതുമോ?മേൽജാതിക്കാരുടെ മനുഷ്യമാലിന്യങ്ങൾ നീക്കംചെയ്യാൻ, മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ ശ്രദ്ധിക്കുകയോ ചെയ്തുവരുന്നു . പല ദളിതരും ഉയർന്ന ജാതിക്കാരുടെ സേവകരായി ജോലി ചെയ്തുവരുന്നു. ഇങ്ങനെയുള്ള തൊഴിലുകളും  പ്രവർത്തികളും കൊണ്ട് ഇപ്പോഴും ഇന്ത്യൻ സമൂഹത്തിൽ അവരുടെ സാമൂഹിക പദവി നിർവചിക്കുന്നു എന്നതാണ് വാസ്തവം..

1. 3 കോടി ഇന്ത്യക്കാരിൽ അഞ്ചിൽ ഒരു ഭാഗം ദളിത് ജാതിയിൽപ്പെട്ടവരാണ്. അവരിൽ ഭൂരിപക്ഷവും ദാരിദ്ര്യവും സാമൂഹിക വിവേചനവും സാമ്പത്തിക ചൂഷണവും അറിഞ്ഞാണ് ജീവിക്കുന്നത്. 1950-ലെ ഭരണഘടനയിലൂടെ ദളിതരുടെ അവകാശങ്ങൾ വളരെ ശക്തമായിത്തന്നെ ശക്തിപ്പെടുത്തി- വിവേചനം നിരോധിക്കുകയും ജാതി വ്യവസ്ഥ ഔദ്യോഗികമായിത്തന്നെ റദ്ദാക്കപ്പെടുകയും ചെയ്തു - മാന:നഷ്ടവും അക്രമവും, ജാതിഅഫിലിയേഷൻ അവരുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാണ് ഇപ്പോഴും. എന്നാൽ ഈ കഴിഞ്ഞനാളിൽ ഇന്ത്യൻ സർക്കാർ വിദ്യാഭ്യാസകാര്യങ്ങളിൽ ഏകാധിപത്യ നിലപാട് സ്വീകരിച്ചു നടപടി പ്രഖ്യാപിച്ചിരിക്കുന്നു. CBSE സ്‌കൂളുകളിലെ പഠനസിലബസ്സിൽ വലിയ വെട്ടിക്കുറച്ചിൽ നടത്തിയിരിക്കുന്നു.ഉദാ: ഇന്ത്യൻ പൗരത്വം, ജനാധിപത്യം, മൗലീക അവകാശങ്ങൾ, ഫെഡറലിസം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളെപ്പറ്റി സ്‌കൂൾ കുട്ടികൾക്ക് പഠനവിഷയമായിരുന്നത് അപ്പാടെ നിറുത്തലാക്കി. നരേന്ദ്ര മോഡി സർക്കാരിന്റെ ഏകാധിപത്യ മനോഭാവം ഉറപ്പിക്കുകയാണ്. സത്യത്തിന്റെ നേർക്കുള്ള വെല്ലുവിളി!

വിലകുറഞ്ഞ, ദളിതരെയെല്ലാം "അയിത്തജാതിക്കാർ" എന്നു വിളിക്കുന്നു, അശുദ്ധരായി മാറാതിരിക്കാൻ ഉയർന്ന ജാതിക്കാർ മാറി നിൽക്കുകയും നടന്നുപോവുകയും ചെയ്യുന്നു. 2014- ൽ നടത്തിയ ഒരു ജാതിയ പഠനത്തിൽ, നാലിലൊന്ന് ഏറെയും ഇന്ത്യക്കാർ ഏതെങ്കിലും രൂപത്തിൽ "തൊട്ടുകൂടായ്മ" എന്ന അപകീർത്തിപ്പെടുത്തൽ കാര്യങ്ങൾ നടത്തി എന്ന് പറയുന്നുണ്ട്. 42,000 വീടുകളിലാണ് ജേര്ണലിസ്റ്റുകൾ സർവേ നടത്തിയത്. ദളിതർക്കെതിരായ അതിക്രമങ്ങൾ അടുത്ത കാലത്തായി വർദ്ധിച്ചു. 2011 നും 2016 നും ഇടയിൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) അവർക്കെതിരെ ഏകദേശം 193,000 കുറ്റകൃത്യങ്ങൾ എണ്ണി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആറു മുതൽ എട്ടു മടങ്ങ് വർധന. റിപ്പോർട്ട് ചെയ്യപ്പെടാത്ത അനേകം കേസുകളുടെ എണ്ണം ഒരുപക്ഷേ കൂടുതൽ ആണ് എന്ന വസ്തുതകളാണ് അവർ വിശദീകരിച്ചത്..

വർദ്ധിച്ചു വരുന്ന രാഷ്ട്രീയ അക്രമത്തിന്റെ ഒരു വിശദീകരണം നോക്കാം: പല ദളിതരും അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളുകയും അവർ തുല്യവും നീതിയുക്തവുമായ പരിഗണന ആവശ്യപ്പെടുകയും ചെയ്യുന്നു. ദളിതർക്ക് വിദ്യാഭ്യാസത്തിനും സർവ്വ കലാശാലകൾക്കും തടസ്സമില്ലാത്ത പ്രവേശനം നൽകുന്നതിനായി ഒരു ക്വാട്ടയും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ തുടക്കത്തിൽ ഈ നിരക്ക്, വെറുപ്പും അസൂയയും മറ്റ് ഇന്ത്യക്കാർ കൂടുതൽ അക്രമവും നയിച്ചുതുടങ്ങി, അവർ അതിനെ അകാരണമായിട്ട് എതിർത്തു തുടങ്ങി. ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായ വംശീയതയാണ് തൊഴിൽനിയമനകാര്യത്തിൽ ഇന്നും ശക്തമായി നടപ്പിലുള്ള"ദളിത് ക്വോട്ട" സമ്പ്രദായം. ഇന്ത്യൻപ്രസിഡന്റായി അവരോധിക്കപ്പെട്ട ഒരു മുൻകാല പ്രസിഡന്റ് ഈ പരിഗണനയിൽ എങ്ങനെയോ വന്നുചേർന്നുവെന്ന് മാത്രം പറയാം.

ഈ വിഷയത്തിൽ കൂടുതലായി വേറെ പല കാര്യങ്ങളുമുണ്ട്:

ഇന്ത്യയിലെ സ്ത്രീകൾക്കെതിരായ അതിക്രമം: കുട്ടികൾ കൊല്ലപ്പെടുന്നു, തെരുവിൽ അടിയന്തരാവസ്ഥാ ജോലി ചെയ്യേണ്ടിവരുന്നുണ്ട്.        ഇന്ത്യയിലെ തിരഞ്ഞെടുപ്പ് : ദളിതരുടെ നേർക്കുള്ള അയിത്തജാതിക്കാരുടെ  ദ്വന്ദ്വയുദ്ധം അക്രമത്തിന്റെയും മാനനഷ്ടത്തിന്റെയും ഇരകളായവർക്ക് ഉടൻ പൊതു ആദരാഞ്ജലികൾ അർപ്പിക്കുന്നു. ദളിതർക്ക് ഇന്ത്യൻ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ക്വാട്ടയോ, അവരുടെ ഒരു തെരഞ്ഞെടുപ്പോ കൊണ്ട് ചില നാഴികക്കല്ലുകൾ വരെ എത്തിയിട്ടുണ്ട്. എന്നാൽ ഗ്രാമീണ മേഖലയിൽ, "അയിത്തം" എന്ന വിവേചനപരമായ രീതി ഇപ്പോഴും, പലപ്പോഴും ക്രൂരമായ അക്രമത്തിലേക്ക് നയിക്കുന്നു, സ്ത്രീകൾ ഇന്ത്യൻ സമൂഹത്തിൽ പീഡനം മാത്രം അനുഭവിച്ച മനുഷ്യരാണ്, സ്ത്രീകൾക്ക് മാറുമറക്കാനോ പോലും അനുവാദമില്ലായിരുന്നു. അവരുടെ തുറന്നുകിടന്ന ശരീരഭാഗത്തിനുപോലും നികുതി (മുലക്കരം) കൊടുക്കേണ്ടിവന്നു.  കുട്ടികൾക്ക് ഇപ്പോഴും ബാലവേല ചെയ്യേണ്ടിയും  വരുന്നു. ഇങ്ങനെ അനേകമനേകം തരത്തിലുള്ള ക്രൂരമായ പീഡനങ്ങൾ കേരളത്തിലും സർവ്വസാധാരണമായിരുന്നു. രാജ്യത്തിന്റെ ഭരണാധികാരികൾ ഇങ്ങനെയുള്ള പീഡനങ്ങളെ പ്രോത്സാഹിപ്പിച്ച ചരിത്രം, സത്യത്തിന്റെ മുഖം മറച്ചു കളയുകയാണ് ചെയ്തത്.

ചില ക്രിയാത്മക മാറ്റങ്ങൾ ദളിതരുടെ ഇടയിൽ കാണുകയും അവരുടെ യാഥാർത്ഥ്യബോധം പ്രായോഗികമാകുന്നുവെന്നും, ദളിതർ തങ്ങളുടെയും അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിക്കൊണ്ടിരിക്കുകയാണെന്നും ചിലരെങ്കിലും വിശ്വസിക്കുന്നു. എന്നാൽ അവരെക്കുറിച്ചുള്ള വെറുപ്പ് പൂർവ്വ പ്രകൃതിയിൽ ഘടനാപരമായിത്തന്നെ, അതായത് മതസമൂഹങ്ങളിലും മറ്റ് പൊതു സമൂഹത്തിലും ജനങ്ങളിലെ ഗ്രൂപ്പുകളിലും ആഴത്തിൽത്തന്നെ ഈ വികാരം വേരൂന്നിയിരുന്നു, ഇപ്പോൾ ഏറെയും .

ഒരു അഭിപ്രായത്തിൽ, കൊറോണ പാൻഡെമിക് ഇപ്പോൾ ദളിതർക്ക് മറ്റൊരു വെല്ലുവിളിയാണ് കൊണ്ടുവരുന്നത്: ഈ പ്രതിസന്ധികൾ അവരെ കൂടുതൽ ദുർബലരാക്കി, ഇന്ത്യൻ സമൂഹത്തിൽ അവരുടെ സാമൂഹിക സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കാൻ കഴിയുമെന്നാണ് യഥാർത്ഥ വസ്തുത. തൊഴിൽനഷ്ടം, തുടങ്ങി അനേക സാമ്പത്തിക പ്രശ്നങ്ങൾ. 

ദുരിതബാധിതരുടെ ഒഴിവാക്കലിനെക്കുറിച്ചു തന്ത്രപരമായി എങ്ങനെയാണ് അവർക്കെല്ലാം തോന്നുന്നതെന്ന് അവർതന്നെ വിശദീകരണചിത്രങ്ങളും നൽകും. അത് ഇക്കാലത്ത് നിരവധി രാജ്യങ്ങളിൽ ഉള്ളതായി കാണുന്നുണ്ട്. അമേരിക്ക, ഇന്ത്യ, ജർമ്മനി, മറ്റു ചില മദ്ധ്യ പൂർവ്വഏഷ്യൻരാജ്യങ്ങളിൽ, അത്യാധുനിക കാലത്തു വ്യാപകമായി കാണുന്നു. അടുത്ത കാലങ്ങളിൽ ജർമ്മനിയിലും ഇന്ത്യയിലും മുസ്‌ലിം വംശവിവേചനം കാണപ്പെടുന്നത് ചില യാഥാർത്ഥ്യങ്ങൾ തന്നെയാണ്. മാത്രമല്ല, യഹൂദവിരുദ്ധതയും അതിനെ ചെറുക്കലും, മുസ്‌ലിം വിരോധം ജിപ്സിസത്തിനെതിരെയുള്ള പ്രതിരോധം, സ്വവർഗ്ഗാനുരാഗത്തിനെതിരെ ചെറുക്കൽ, വംശീയതയും വംശീയതയെ ചെറുക്കലും, തൊലിയുടെ കറുപ്പും വെളുപ്പും എന്നിങ്ങനെയുള്ള  നിരവധി വിഷയങ്ങൾ അവയിൽ പെടുന്നു.

 വംശീയതയും വിവേചനവും ആഗോളീകരണയുഗത്തിൽ-

അടുത്ത കാലത്തായി, ഐഖ്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും വിവിധ രാജ്യങ്ങളിൽ കാണപ്പെടുന്ന വംശീയതയുടെ വളർച്ചയെക്കുറിച്ചു നിരീക്ഷണം ചെയ്തു, വംശീയതയുടെ അതിപ്രസരത്തെയും പെരുമാറ്റങ്ങളും അതിനിശിതമായി വിമർശിക്കപ്പെട്ടത് അടുത്ത നാളിലാണ്. ഈ വാർത്ത വായിക്കുന്നവർ എന്താണ് ശ്രദ്ധിക്കേണ്ടത്? വംശീയതയെ പേരിടുമ്പോഴും തിരിച്ചറിയുമ്പോഴും നാം ശ്രദ്ധിക്കണം. എവിടെയാണ് വംശീയത, അത് ഏതൊക്കെ രൂപത്തിലാണ്, എവിടെയാണ് വംശീയത ആരംഭിക്കുന്നത്, അതിന്റെ വ്യക്തിപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ എന്തെല്ലാം ആണ് ? ഇങ്ങനെയുള്ള വിവിധ ദുരിതമനുഭവിക്കുന്നവർക്ക് അവരുടെ അനുഭവങ്ങൾ ദൃശ്യമാക്കാൻ എന്തൊക്കെ അവസരങ്ങളാണ് ഉള്ളതെന്ന് ഫെഡറൽ സെന്റർ ഫോർ പൊളിറ്റിക്കൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനം നിരീക്ഷണ പഠനങ്ങൾ നടത്തുന്നുണ്ട്. ഇവരുടെ സേവനം വഴി ഗ്രൂപ് ശത്രുത വംശീയതയുടെ വിമർശനങ്ങളും എന്നിവ സംബന്ധിച്ച ആശയങ്ങൾക്ക് ആവശ്യമായ സംഭാവനകൾക്ക് രൂപം നൽകുന്നു. അതായത്, തീവ്രവാദം തടയുന്നതിനോ വിവേചനപ്രവർത്തനങ്ങൾക്കോ പദ്ധതികൾ ആസൂത്രണം ചെയ്യാനും ഈ പ്രവർത്തനപദ്ധതി ഉപകാരപ്പെടുന്നു.

ദൈനംദിന വംശീയത 

ചില യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഇന്ത്യയിലും നടമാടുന്ന വംശീയതയുടെ അനുഭവങ്ങൾ പറയാനുണ്ട്. അവയിൽ ചിലതു ഇങ്ങനെ :"നീ എവിടെ നിന്നാണ് വരുന്നത്?" അവരെല്ലാം വ്യത്യസ്‌തരെന്നു തോന്നുമ്പോൾ, അവരുടെ ചർമ്മം, കണ്ണുകൾ, അല്ലെങ്കിൽ തലമുടി ഇരുണ്ടതും ചുരുണ്ടതും, അങ്ങനെ പലതും- അവർ ദൈനംദിന അനുഭവങ്ങൾ പറയുന്നതു എന്താണ്, ശാരീരികവും വാക്കാലുള്ളതുമായ ആക്രമണങ്ങളുടെ കഥകളാണ്- ഇവയും  ഏതാണ്ട് ജർമ്മനിയിലും ഇന്ത്യയിലും അമേരിക്കയിലും എല്ലാം ഒരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു- ഇതാണ് ശാസ്ത്രീയ പഠനത്തിന്റെയാകെ  നിഗമനം. ദൈനംദിന ഭാഷയിലും അവബോധത്തിലും ഈ രാജ്യങ്ങളിൽ വംശീയപരാമർശങ്ങൾ ഭൂരിപക്ഷവും ഇക്കാലത്തു വളരെ ആഴത്തിലേയ്ക്ക് വേരൂന്നിയിരിക്കുന്നു.   

വ്യക്തിബന്ധങ്ങളിലെയും രാഷ്ട്രീയ ജീവിതത്തിന്റെയും പ്രധാനപ്പെട്ട ഘടകമാണ് സഹിഷ്ണുത. പഠനപ്രക്രിയകളുടെ ആരംഭ ബിന്ദുക്കളായിട്ട്, അവരുടെ ദൈനംദിന ജീവിതത്തിലും, സ്കൂളിലും ഒഴിവുസമയങ്ങളിലും ചെറുപ്പക്കാരുടെ അനുഭവങ്ങളും പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നു. സ്വന്തം മാതൃരാജ്യസ്വഭാവങ്ങളും, വിദേശസ്വഭാവങ്ങളും, മൂല്യങ്ങളും, മനോഭാവങ്ങളും തിരിച്ചറിയാനും പ്രതിഫലിപ്പിക്കാനും ഈ രീതിയിൽ ശാസ്ത്രീയമായ സമീപനങ്ങൾ പ്രേരണ നൽകുന്നു. ജർമ്മനിയിലെ ഐഡന്റിറ്റിയുടെയും, ഭൂതകാലവും വർത്തമാനകാലവും ഭാവിയും സംബന്ധിച്ച്, കറുത്തവംശ ജർമൻകാരുമായി സംസാരിക്കുമ്പോൾ വംശീയതയുടെയും സാമൂഹിക ബഹിഷ്ക്കരണത്തിന്റെയും യാഥാർത്ഥ്യങ്ങൾ പറയുന്നു.** വംശീയതയും സാമൂഹിക ബഹിഷ്ക്കരണവും ഇപ്പോഴും സമൂഹത്തിൽ, അവ സ്‌കൂളുകൾ വിദ്യാഭ്യാസരംഗം, കായികരംഗം, ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. കുട്ടികളെയും യുവാക്കളെയും ചെറുപ്രായത്തിൽത്തന്നെ വംശീയമായ വിവേചനത്തിന്റെ വിവിധ രൂപങ്ങളിൽ ബോധവാന്മാരാക്കുവാനും സ്വയം പ്രതിഫലിപ്പിക്കുന്ന പ്രവർത്തനം നടത്താനും അതിനായുള്ള ഇന്ററാക്ടീവ് വർക്ക് ഷോപ്പുകൾ നടത്താനും അവരെ പ്രേരിപ്പിക്കാൻ ഇടം നൽകുന്നു. ഇങ്ങനെയുള്ള അതീവ പ്രാധാന്യമുള്ള കാര്യങ്ങളിൽ സർക്കാരുകളുടെ നിഷ്ക്രിയ മനോഭാവം ഏതു രാജ്യങ്ങളിലും ഒരേ സാമൂഹികമനഃശാസ്ത്രം തന്നെയാണ് കാണുന്നത്. ഭരണനേതൃത്വങ്ങൾക്ക് അവസരമനുസരിച്ചു നിറം മാറും. സത്യത്തിന്റെ മുഖമല്ല എവിടെയും കാണപ്പെടുന്നത്.  

ആഗോളതലത്തിൽ മനുഷ്യസമൂഹത്തിന്റെ ആഗോളതല മേഖലകളിലും, മനുഷ്യരോടുള്ള ഗ്രൂപ്പ് ശത്രുതയുടെ വിവിധ വശങ്ങൾ വിവിധതരത്തിൽ ഫോർമാറ്റുകളിലും അഭിമുഖീകരിക്കപ്പെടുന്നുണ്ട്. നിശ്ചിത ആളുകളെ ഒഴിവാക്കുകയും വിവേചനം ചെയ്യുകയും ചെയ്യുന്ന പ്രസ്താവനകളും മറ്റു പ്രവർത്തികളും തയ്യാറാക്കാൻ ഉദ്ദേശിച്ചുള്ളതാണ് അവ. ചില രാജ്യങ്ങളിൽ ഭരണനേതൃത്വങ്ങൾ നിയമം കൊണ്ട് പോലും അവയെ സാധിച്ചെടുക്കുവാൻ നിയമനിർമ്മാണം നടത്തുന്നു. ഉദാഹരണമായി, ഇന്ത്യയും അമേരിക്കയും. അതിൽ ചില ഉദാഹരണങ്ങൾ കാണാം. ഇന്ത്യയിലെ പൗരത്വഭേദഗതി ബിൽ, വിദ്യാഭ്യാസതലങ്ങളിൽ ഈയിടെ ഇന്ത്യ നടപ്പാക്കിയ CBCI വിദ്യാഭ്യാസ പാഠ്യവിഷയങ്ങളുടെ മാറ്റങ്ങൾ- മനുഷ്യാവകാശം, പൗരത്വം, വംശീയത, കാസ്റ്റ് സമ്പ്രദായം എന്നിങ്ങനെ പലതും. അമേരിക്കൻ ഇന്ത്യൻ ഭരണനേതൃത്വ ത്തിന്റെ ഭാഷണമോ, തികച്ചും വലിയ നുണയുടെ സുവിശേഷം മാത്രമാണ്. അതുപോലെ  അമേരിക്കയിലും ഇംഗ്ലണ്ടിലും കാണപ്പെടുന്ന വംശീയത- ജനങ്ങൾ ഒന്നിച്ചു വന്നുചേരുന്ന ക്ലബുകളിൽ, യാത്ര ചെയ്യുന്ന ബസ്സുകളിൽ, ജോലി സ്ഥലങ്ങളിൽ, പത്രങ്ങളിൽ, ചുവരെഴുത്തു ബോർഡുകളിൽ, എല്ലാം എങ്ങനെ വിവിധതരത്തിൽ വംശ വിവേചനം ശക്തിപ്പെടുത്തുന്നുണ്ട്. ഈ വിവേചനത്തെ എങ്ങനെ നേരിടാം? അതുപക്ഷേ, രാഷ്ട്ര നേതാക്കളെന്ന് ഭാവിക്കുന്നവർ പറയുന്നത് എത്രവലിയ നുണകൾ എന്ന് ജനം അശേഷം മനസ്സിലാക്കുന്നില്ല., അവർ പ്രവർത്തിക്കുന്നത്, അണികളെ പ്രേരിപ്പിക്കുന്ന മോഹനവാഗ്ദാനങ്ങൾ, അതെല്ലാം മറ്റൊന്ന്. അവയെ വിശ്വസിക്കാൻ ജനം കടപ്പെട്ടതുപോലെ.

വംശീയതയും സാമൂഹിക ബഹിഷ്ക്കരണവും ഇപ്പോഴും സമൂഹത്തിൽ, സ്‌കൂളുകൾ വിദ്യാഭ്യാസരംഗം, കായികരംഗം, ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. കുട്ടികളെയും യുവാക്കളെയും ചെറുപ്രായത്തിൽത്തന്നെ ഓരോ വംശീയമായ വിവേചനത്തിന്റെ വിവിധ രൂപങ്ങളിൽ അഭിമുഖീകരിച്ചത് ബോധവാന്മാരാക്കുവാനും സ്വയം പ്രതിഫലിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്താനും അതിനായുള്ള ഇന്ററാക്ടീവ് വർക്ക് ഷോപ്പുകൾ നടത്താനും അവരെ പ്രേരിപ്പിക്കാൻ ഇടം നൽകുന്നു. ഇങ്ങനെയുള്ള അതീവ പ്രാധാന്യം ഉള്ള കാര്യങ്ങളിൽ സർക്കാരുകളുടെ നിഷ്ക്രിയ മനോഭാവം ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളിലും ഒരേ സാമൂഹികമനഃശാസ്ത്രം തന്നെയാണ് കാണുന്നത്. ഭരണനേതൃത്വങ്ങൾക്ക് അവസരമനുസരിച്ചു നിറം മാറുന്നു. സത്യത്തിന്റെ മുഖമല്ല അവരിൽ കാണപ്പെടുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസരംത്ത് ഈയിടെ ഇന്ത്യൻ സർക്കാർ വരുത്തിയ പുതിയ വിലക്കുകളെപ്പറ്റി രാജ്യത്തെ ഏറ്റവും പ്രമുഖ പത്രം ഇന്ത്യൻ എക്സ്പ്രസ്സ് ഇപ്രകാരം എഴുതി:" അതിങ്ങനെ:

The Indian Express@IndianExpress. 7.Juli 2020
The CBSE has "completely deleted "chapters on fedaralism, citizenship, nationalism, and secularism from the political science curriculam of Class 11 in a bid to rationalise syllabus"

വംശീയതയില്ലാത്ത സ്‌കൂളുകൾ, ആത്മധൈര്യവും ആത്മവിശ്വാസവും ഉള്ള ഉറച്ച സമൂഹം, ചരിത്രവും ഇപ്പോഴുള്ള സംഭവങ്ങളും, നാം ജനിച്ച മാതൃ രാജ്യം, രാഷ്ട്രീയവിദ്യാഭ്യാസം, രാഷ്ട്രീയപോർട്ടലുകൾ, ആഗോളീകരണം, അന്തർദ്ദേശീയ ജനാധിപത്യവും, പൗരപങ്കാളിത്തവും, ജനങ്ങളുടെ ദാരിദ്ര്യം, ആരോഗ്യം, പോപ്പുലിസവും ദേശീയതയും, തീവ്രവാദപ്രവർത്തനങ്ങൾ, രാജ്യങ്ങളുടെ ഭാവി, പ്രതിസന്ധികൾ, ഇങ്ങനെ അനേകകാര്യങ്ങൾ അതാത് കാലങ്ങളിൽ ജനശ്രദ്ധയിൽപ്പെടുത്തി പരസ്പരം പൊതുജനങ്ങളും ഭരണ കർത്താക്കളും സഹകരിച്ചു പ്രവർത്തിക്കേണ്ട ഒരു സാമൂഹിക പ്രതിബദ്ധത രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഒട്ടും ഇല്ലാതായി. അവരിലത് ഉത്തേജകശക്തി വരുത്തുന്ന കാര്യങ്ങളല്ല.നുണകളുടെ വൈരുദ്ധ്യങ്ങൾ,തെരഞ്ഞെടുപ്പ്കാല വിഷയങ്ങൾ, ആസൂത്രിതമായി സൃഷ്ടിക്കുന്ന പ്രതിസന്ധികൾ, യുദ്ധങ്ങൾ, കൊറോണപ്രതിസന്ധിയും സത്യയാഥാർത്ഥ്യങ്ങളെ ഒളിപ്പിച്ചുകൊണ്ടുള്ള ഒളിച്ചോട്ടവും, അതിന്റെ പേരിൽ ജനങ്ങളെഎല്ലാം നിഷ്ക്രിയരാക്കുകയും അധികാരത്തിന്റെ ചെങ്കോൽ അവർ ഉയർത്തി വാഴുവാനുമാണ് അവരുടെ നുണയുടെ രാഷ്ട്രീയലക്ഷ്യം. അപകടകരമായ കാലാവസ്ഥാവ്യതിയാനം, ഊർജ്ജപരിവർത്തനം, പൊതുജനസേവനം, ഡിജിറ്റലൈസേഷൻ എല്ലാം മറുവശത്ത്. സത്യത്തിന്റെ ലോകരാഷ്ട്രീയത്തിന് പകരമായി നുണയുടെ നാവിന് പ്രതിവിധി കാണാത്ത പാൻഡെമിക്ക് വൈറസ് ബാധിച്ചുവോ? //-
 ***********************************************************************************************************
ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.