Montag, 8. September 2014

ധ്രുവദീപ്തി // Christianity // പൂർവ്വ വിവാഹബന്ധം // Dr.Thomas Kuzhinapurathu


 ധ്രുവദീപ്തി :

Christianity-


 പൂർവ്വ വിവാഹബന്ധം

(വിശ്വാസികളും വിവാഹ   വിളിച്ചുചൊല്ലുകളും 
   
(തുടർച്ച )

"നിയമം അവഗണിക്കപ്പെടുമ്പോൾ സ്വജനപക്ഷപാതവും മസ്സിൽ ശക്തിയും പ്രബലപ്പെടും. പൊതുജീവിതം അതുവഴി   താറുമാറാകും. സഭാനിയമങ്ങളിലെ അറിവു നമുക്ക് മുതൽക്കൂട്ടാകും"- തോമസ്‌ മാർ കൂറിലോസ്, തിരുവല്ല അതിരൂപത.

കാനോനിക പഠനങ്ങൾ .

3 . പൂർവ്വ വിവാഹബന്ധം. (വിശ്വാസികളും വിവാഹ വിളിച്ചുചൊല്ലുകളും  ...തുടർച്ച )

Rev. Dr. Thomas
Kuzhinapurathu
സ്ത്രീ-പുരുഷന്മാരുടെ സമ്പൂർണ്ണമായ ഐക്യത്തെ വിവാഹബന്ധത്തിന്റെ അടിസ്ഥാന ഘടകമായാണ് സഭ എന്നും പരിഗണിച്ചിരുന്നത്. അതായത് ഭാര്യയ്ക്ക് എകഭർത്താവും ഭർത്താവിനു ഏക ഭാര്യയും മാത്രമേ പാടുള്ളൂ എന്ന് സാരം. തന്മൂലം സാധുവായി നില നിൽക്കുന്ന ഒരു പൂർവ്വ വിവാഹബന്ധം, അതിലുൾപ്പെ ട്ടിട്ടുള്ള സ്ത്രീ പുരുഷന്മാരെ രണ്ടാമതൊരു വിവാഹ ത്തിൽ ഏർപ്പെടുന്നതിൽ നിന്നും തടസ്സപ്പെടുത്തുന്നു. (CCEO.802, CIC. 1085) പൂർവ്വ വിവാഹ ബന്ധത്തിന്റെ സാധുതയ്ക്കായി ഈ ബന്ധത്തിലെ സ്ത്രീ- പുരുഷന്മാരുൾപ്പെടുന്ന സമൂഹത്തിലെ വിവാഹനിയമ ങ്ങളാണ് പരിഗണിക്കേണ്ടത്.

സാധുവായ വിവാഹബന്ധത്തിലൂടെ ഒരു ജീവിത പങ്കാളിയുടെ മരണത്തെക്കുറിച്ചുള്ള ചില അനുമാനങ്ങൾ കണക്കിലെടുത്തുകൊണ്ട് ആ വിവാഹബന്ധത്തിലെ ഇതര പങ്കാളിയുടെ അപേക്ഷയനുസരിച്ചു മറ്റൊരു വിവാഹത്തിലേർപ്പെടുന്നതിനു അനുവാദം നൽകുന്നതിന് ഇത്തരം അനുവാദം നൽകുന്നതിനാവശ്യമായ ധാർമികമായ ഉറപ്പ് ലഭിക്കാത്ത വിധത്തിൽ, വേണ്ട തെളിവുകൾ ബന്ധപ്പെട്ട കക്ഷികൾ ഭദ്രാസന മെത്രാൻ നൽകിയിരിക്കണം. മരിച്ചുവെന്നു കരുതപ്പെടുന്ന വ്യക്തിയെക്കുറിച്ച് സാമൂഹിക സമ്പർക്ക മാദ്ധ്യമങ്ങൾ വഴി നടത്തുന്ന അന്വേഷണം ഇവിടെ ഉപയോഗിക്കാവുന്നതാണ്. പ്രഥമ ജീവിതപങ്കാളിയുടെ മരണത്തെ സംബന്ധിച്ചുള്ള അനുമാനത്തിന്റെ അടിസ്ഥാനത്തിൽ, ഒരു ദ്വിതീയ വിവാഹത്തിനു നൽകുന്ന അനുവാദം ഉപാധികമായിരിക്കും. മരിച്ചുവെന്നു കരുതിയിരുന്ന വ്യക്തി ജീവിച്ചിരിക്കുന്നു എന്നു പിന്നീട് വ്യക്തമായ അറിവു ലഭിക്കുന്നപക്ഷം അതിനാൽ ത്തന്നെ ദ്വിതീയവിവാഹം അസാധുവാകുന്നതായിരിക്കും.

4. മതവിശ്വാസത്തിന്റെ അസമാനത.

ഒരു കത്തോലിക്കാ വിശ്വാസിയും ഒരു അവിശ്വാ സിയും (ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലാത്തവർ) തമ്മിൽ വിവാഹത്തിനു ശ്രമിക്കുമ്പോൾ ഇവർക്കിടയിലുള്ള മതവിശ്വാസത്തിന്റെ അസ മാനത (Desparity of Cult) സാധുവായ കത്തോലിക്കാ വിവാഹത്തിനു തടസ്സമാകുന്നു (CCEO.803; CIC.1086). എന്നാൽ മിശ്രവിവാഹത്തിന്റെ നടപടിക്രമ മനുസരിച്ച് CCEO. 803-816;CIC.1124-1129), അതായത് ഭദ്രാസന മെത്രാന്മാർക്ക് തങ്ങളുടെ അജപാലന പരിധിയിൽ വരുന്ന വിശ്വാസികളെ ഈ നിയമത്തിൽ നിന്നും ഒഴിവു ചെയ്യാവുന്നതാണ് (Dispense).ഈ മിശ്രവിവാഹബന്ധം കൗദാശികമായിരിക്കില്ല.

5. പട്ടത്വം

വൈദീക.ശെമ്മാശ പട്ടങ്ങൾ സ്വീകരിച്ചിട്ടുള്ളവർക്ക് സാധുവായ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതിനു അവരുടെ പട്ടത്വം തടസ്സമാകുന്നു (CCEO.804;CIC.1087). ഈ കാനോനിക തടസ്സത്തിൽനിന്നും വിടുതൽ നൽകുന്നതിനുള്ള അധികാരം റോമാ മാർപാപ്പയ്ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

6. നിത്യബ്രഹ്മചര്യവൃതം 

കത്തോലിക്കാസഭയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു സന്യാസ സമൂഹ ത്തിൽ നിത്യ ബ്രഹ്മചര്യ വൃതവാഗ്ദാനം പരസ്യമായി ചെയ്തിട്ടുള്ള ഒരു സന്ന്യാസിക്കോ സന്ന്യാസിനിക്കോ സാധുവായ വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിനു ഈ വൃത വാഗ്ദാനം ഒരു കാനോനിക തടസ്സമാണ് (CCEO.805; CIC .1088).

7. തട്ടിക്കൊണ്ടുപോകൽ 

വിവാഹം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു വ്യക്തിയെ തട്ടിക്കൊണ്ടു വരികയോ, തടങ്കലിൽ പാർപ്പിക്കുകയോ ചെയ്യുന്നപക്ഷം, ഈ കുറ്റകൃത്യത്തിന് ഉത്തരവാദിയായ വ്യക്തിയും തട്ടിക്കൊണ്ടുപോകപ്പെട്ട വ്യക്തിയും തമ്മിലുള്ള വിവാഹത്തിനു ഈ കുറ്റകൃത്യം തടസ്സമായിരിക്കും. തട്ടിക്കൊണ്ടുപോകപ്പെട്ട വ്യക്തി, പിന്നീട് മറ്റൊരു സ്ഥലത്തുവച്ച് സ്വതന്ത്രമായ സാഹചര്യങ്ങളിൽ വിവാഹത്തിനു സമ്മതിക്കുകയാണെങ്കിൽ ഈ തടസ്സം ഇല്ലാതാകും.(CCEO.806;CIC.1089 ). ലത്തീൻ കാനോന സംഹിത അനുസരിച്ച് പുരുഷൻ സ്ത്രീയെ തട്ടിക്കൊണ്ടുവന്നാൽ മാത്രമേ ഇപ്രകാരം ഒരു കാനോനികതടസ്സം സംജാതമാകുന്നുള്ളൂ. എന്നാൽ പൗരസ്ത്യ സഭകളുടെ കാനോന സംഹിതയിൻ പ്രകാരം തട്ടിക്കൊണ്ടുപോകപ്പെടുന്ന വ്യക്തി, സ്ത്രീയോ പുരുഷനോ ആയാലും ഈ കുറ്റകൃത്യം കാനോനിക തടസ്സമായി നിലനില്ക്കുന്നു ( See Salachas,II Sacramento,119).  //-
----------------------------------------------------------------------------------------------------------------
തുടരും.  ധൃവദീപ്തി

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.