Montag, 22. September 2025

ധ്രുവദീപ്തി: // Political Principle // Part-2-// ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ? // Part-1 // George Kuttikattu

ധ്രുവദീപ്തി://Political Principle//  

  ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ? //

 George Kuttikattu // 

Part-2.  


George Kuttikattu 

അമേരിക്കയിലെ ജനാധിപത്യം എന്താണ്?

യുണൈറ്റഡ് സ്റ്റേറ്റ്സിനെ ഒരു ജനാധിപത്യരാജ്യമായി കണക്കാക്കുന്നു. പക്ഷെ നിലവിലെ രാഷ്ട്രീയ വെല്ലുവിളികൾ കാരണം അതിനെ ഇന്ന്  കൂടുതലായി കാണുന്നു: "അപൂർണ്ണമായ ജനാധിപത്യം" അല്ലെങ്കിൽ ഒരു സങ്കര ഭരണകൂടം എന്ന നിലയിലാണ് നിരീക്ഷിക്കപ്പെടുന്നത്.     

ഏതൊരു ജനാധിപത്യവും മാനസികാവസ്ഥകൾക്കും മാനസികമായ  അവസ്ഥയിലെ മാറ്റങ്ങൾക്കും വിധേയമാണ്. ഇതിൽ പ്രധാനമായിട്ട്  ബഹുജനമാദ്ധ്യമങ്ങൾക്ക് കൂടുതൽ സ്ഫോടനാത്മകമായ പങ്കുകൾ വഹിക്കുന്നുണ്ട് . പുരാതന ഏതൻസിലും റോമിലും രാഷ്ട്രീയക്കാർ പ്രധാനമായും ആശ്രയിച്ചിരുന്നത് അവരുടെ പ്രസംഗങ്ങളുടെ നിശ്ചിത ഫലപ്രാപ്തിയെ ആയിരുന്നു എന്ന കാര്യം ചരിത്രം ചൂണ്ടിക്കാണിക്കുന്നു. ഇക്കാലത്ത് അമേരിക്കയിൽ ഡൊണാൾഡ് ട്രംപ്,  റഷ്യയിലെ പുട്ടിൻ, ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ രാഷ്ട്രീയക്കാർ പത്രങ്ങളിലും മാസികകളിലും പുസ്തകങ്ങളിലും വിവിധ ടെലിവിഷൻ മാദ്ധ്യമങ്ങളിലും രാഷ്ട്രീയ ചർച്ചകളും അഭിപ്രായങ്ങളും നടത്തുന്നു. ടെലിവിഷൻ വളരെക്കാലമായി റേഡിയോയെ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ , നിരവധി യുവജനങ്ങൾക്ക് ഇന്റർനെറ്റ് ഏറ്റവും പ്രധാനപ്പെട്ട വിവരശ്രോതസ്സായി മാറിയിട്ടുണ്ട്. ഇത്തരം നെറ്റ് മാദ്ധ്യമങ്ങൾ ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട പ്രചാരകരും അതിലൂടെ ജനങ്ങളുടെ മാനസിക അവസ്ഥയ്ക്ക് മാറ്റങ്ങൾ വർദ്ധിപ്പിക്കുന്നവരുമായിത്തീർന്നിരിക്കുന്നു. അവ പലപ്പോഴും അവയുടെ ഉപജ്ഞാതാക്കളുമാണ്. ജനാധിപത്യം ഇക്കാലത്തു വളരെ ദുർബലമാണ്. അതിനാൽ ജനങ്ങൾ എന്തെല്ലാം ചിന്തിക്കണം? നമ്മുടെ വിദ്യാലയങ്ങളിലും ബഹുജനമാദ്ധ്യമങ്ങളിലും ജനാധിപത്യം കുറ്റമറ്റ ഒരു ആദർശമായി അവതരിപ്പിക്കരുത്. മറിച്ച്, എല്ലാവിധത്തിലുമുള്ള സർക്കാർ സംവിധാനങ്ങളിലും ഏറ്റവും മികച്ച ഒരു പ്രതിച്ഛായ ആയി അവതരിപ്പിക്കുക, കാരണം, എല്ലാ ജനാധിപത്യ ഘടനയെയും തെറ്റിദ്ധരിക്കപ്പെടുന്നു. അമിത ആദർശവത്ക്കരണം സ്വീകരിക്കുന്ന ഏതൊരാൾക്കും തുടക്കത്തിൽ അമിതവിശ്വാസികൾ ആയിട്ടുള്ള മറ്റുള്ളവരെ പിന്നീട് കടുത്ത നിരാശയിൽ തള്ളിവിടാൻ കാരണമാക്കും. നിരാശരായവർ ജനാധിപത്യ വിരുദ്ധനായി മാറാനും സാദ്ധ്യതയുണ്ട്. 

യു. എസ്. രാഷ്ട്രീയ വ്യവസ്ഥ. 

1787- ലെ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള സങ്കീർണ്ണമായ ഒരു രാഷ്ട്രീയവ്യവസ്ഥയാണ് യു.എസിനുള്ളത്. ഈ ഭരണഘടന യു. എസ് സർക്കാരിന്റെയും പൗരന്മാരുടെ അവകാശങ്ങളുടെ അടിത്തറയാണ് സ്ഥാപിക്കുന്നത്.ചരിത്രപരമായി നിരീക്ഷിച്ചാൽ അമേരിക്കയിലുള്ള നിരവധി രാഷ്ട്രീയക്കാർ ഉപയോഗിക്കുന്ന "കുന്നിൻമുകളിലെ നഗരം" എന്ന രൂപകത്തിൽ പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്റെ മാതൃക എന്ന നിലയിൽ യു. എസ് സ്വയം അവതരിപ്പിച്ചിട്ടുണ്ട്.

നിലവിലുള്ള വെല്ലുവിളികൾ 

സമീപവർഷങ്ങളിൽ അമേരിക്കൻ ജനാധിപത്യത്തിന് കാര്യമായ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. 2023- ലെ ജനാധിപത്യ സൂചിക യു. എസിനെ 167 രാജ്യങ്ങളിൽ 30-)൦ സ്ഥാനത്ത് കുറിക്കപ്പെട്ടിരുന്നു. കൂടാതെ ആ സ്ഥിതിയെ "അപൂർണ്ണ ജനാധിപത്യം എന്നാണു വിശേഷിപ്പിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ രാഷ്ട്രീയ ധ്രുവീകരണവും അവിശ്വാസവും വർദ്ധിച്ചു. ഇത് ജനാധിപത്യത്തിൽ ഉണ്ടാകേണ്ട പ്രവർത്തനത്തെ ദുർബലടുത്തിയിരിക്കുന്നു. 

2023 -ജനുവരി 6- ന് അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ അനുയായികൾ ജനാധിപത്യപരമായ അധികാരകൈമാറ്റം തടയാൻ ശ്രമിച്ചപ്പോൾ കാപ്പിറ്റോൾ മന്ദിരം ആക്രമിക്കപ്പെട്ടതാണ് ശ്രദ്ധേയമായ ഒരു സംഭവം. ഈ സംഭവം യു. എസ് ജനാധിപത്യത്തിന്റെ സ്ഥിരതയ്ക് ഉണ്ടായിരുന്ന ആത്മവിശ്വാസത്തെ സാരമായി ഇളക്കിമറിച്ചു. ഇത്തരം പ്രശ്നങ്ങൾ മൂലം പല അമേരിക്കക്കാർക്കും ജനാധിപത്യത്തിലുള്ള ഉറച്ച വിശ്വാസം നഷ്ടപ്പെട്ടതായി കഴിഞ്ഞകാല വോട്ടെടുപ്പുകളുടെ ഫലം കാണിക്കുന്നു. 2023-ലെ ഒരു സർവ്വേയിൽ പ്രതികരിച്ചവരിൽ 10 % പേർ മാത്രമേ യു. എസിൽ ജനാധിപത്യം നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുള്ളു. കൂടാതെ പലരും യു. എസ് പ്രഭുക്കന്മാരുടെയോ അവരുടെ സ്വേച്ഛാധിപത്യപരമായ ഒരു സർക്കാരിലേക്കുള്ള പ്രത്യേക പരിവർത്തനത്തിലാണെന്നു കാണുന്നു.  

അമേരിക്കയിലെ ജനാധിപത്യം എന്താണ്?

ഒരു പ്രസിഡന്റ് ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുന്നു. രാജ്യം വിശ്വസിക്കാത്ത പ്രതിഷേധവാദങ്ങൾ ഇന്ന് അമേരിക്ക എത്രത്തോളം ജനാധിപത്യപരമാണെന്നു ലോകരാജ്യങ്ങൾ ശ്രദ്ധിക്കുന്നു. കുറച്ചുനാൾ മുമ്പ് വാഷിംഗ്‌ടണിൽ ലിങ്കൺ മെമ്മോറിയൽ പ്രതിമയുടെ ചുറ്റും അമേരിക്കൻ സൈന്യം വീടുമതിലുകൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ നടത്തുന്നവരുടെ നേർക്കുള്ള നടപടികൾ, പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നവരുടെ മുകളിലൂടെ ഹെലികോപ്റ്ററുകൾ പരത്തി ഭീഷണി ഉയർത്തുക, അത്തരം നടപടികളെ വിമർശിച്ച മാദ്ധ്യമങ്ങളുടെ നേർക്ക്  സുരക്ഷാ ഉദ്യോഗസ്ഥരുടെ താക്കീതുകൾ, ഇത്തരം തീവ്രാവസ്ഥയുടെ കാര്യങ്ങൾ ആർക്കും മനസ്സിലായില്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  തന്റെ അധികാരത്തെ ദുരുപയോഗം ചെയ്യുന്നതിനും അമേരിക്കൻ സൈന്യത്തിന് പ്രതിഷേധങ്ങളെ ലംഘിക്കാനും ഉത്തരവ് നൽകാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷങ്ങൾ ആരോപിക്കുന്നു. മറ്റു സൈനികരും മുൻ ഉദ്യോഗസ്ഥരും സമാനമായ ആശങ്കകൾ പ്രകടിപ്പിച്ചുവെന്നു ചില മാദ്ധ്യമങ്ങൾ കുറിക്കുന്നു. 

"ഫോറിൻ പോളിസി" എന്ന ഒരു മാസികയിൽ സമർപ്പിച്ച ഒരു വലിയ വിവരണത്തിൽ അമേരിക്കയിൽ വരാനിരിക്കുന്ന ജനാധിപത്യത്തിന്  ഉണ്ടാകാവുന്ന അവസാനത്തെ തകർച്ചയുടെ ഭീഷണിയെക്കുറിച്ചു മുന്നറിയിപ്പ് നൽകിയ ഒരു അമേരിക്കൻ ആർമി ജനറൽ ജോൺ അലൻ വളരെ നിശിതമായി ഡൊണാൾഡ് ട്രംപിന്റെ ഏകാധിപത്യമനോഭാവ നിലപാടിനെ വിമർശിച്ചു. ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങളും കഴിഞ്ഞ തവണ നടത്തപ്പെട്ട തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വ്യാജം മാത്രമാണെന്നുമുള്ള സംസാരവും നേരിട്ട് കണക്കിലെടുത്താൽ ഓരോ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും എന്ത് സംഭവിക്കുന്നുണ്ടെന്നു പലരും ആശങ്കപ്പെട്ടിട്ടുണ്ട്. 

അമേരിക്കയിൽ ജനാധിപത്യത്തിന്റെ അവസ്ഥ എന്താണെന്ന ചോദ്യം നിലനിൽക്കുന്നു. സമരപരിപാടി അമേരിക്കൻ സ്ഥാപനങ്ങളിൽ വൻ  അശ്രദ്ധയുടെയും പ്രസക്തമായ ജനാധിപത്യത്തിനെതിരെ നടക്കുന്ന നാശത്തിന്റെയും പ്രതീകമാകുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചില സർവ്വേകൾ ഇത്തരം ചില അസംതൃപ്തി കൂടുതൽ വർദ്ധിച്ചുവെന്നു കാണിക്കുന്നുണ്ട്. ഇന്ന് അമേരിക്കയിൽ ഉണ്ടാകുന്ന ജനങ്ങളുടെ പ്രതിഷേധങ്ങൾ ഔദ്യോഗിക സ്ഥാപനങ്ങളിൽ കാണപ്പെടുന്ന അശ്രദ്ധയും ജനാധിപത്യത്തിന്റെ മൂല്യങ്ങളുടെ നാശത്തിന്റെയും പ്രതീകമാകുമോ? ഇങ്ങനെയുള്ള ചില കാര്യങ്ങളിൽ കേംബ്രിഡ്ജ് സർവ്വകലാശാലയുടെ നിരീക്ഷണത്തിൽ ജനങ്ങളുടെ അതൃപ്തി കാണുന്നുണ്ട്. ഒരു പ്രസിദ്ധ ബ്രിട്ടീഷ് ജേർണൽ "എക്കണോമിസ്റ്റ്"കുറിക്കുന്നതിങ്ങനെ:അമേരിക്കയിൽ ഒരു അപൂർണ്ണ ജനാധിപത്യ നിലവാരമാണുള്ളത് എന്നാണ്. അങ്ങനെയുള്ള വിവിധ രാജ്യങ്ങളുടെ പട്ടികയിൽ ഇരുപത്തിയഞ്ചാമത്തെ സ്ഥാനമാണ് ഉള്ളത്. ഇപ്പോൾ സർക്കാർ പ്രവർത്തനക്ഷമതയിലും രാഷ്ട്രീയ സംസ്കാരവും ബുദ്ധിമുട്ടുകൾ രേഖപ്പെടുത്തുന്നു. ഇപ്പോൾ ജർമ്മനി പൂർണ്ണമായ ഒരു ഡെമോക്രസിയുള്ള രാജ്യങ്ങളിൽ പതിമൂന്നാം സ്ഥാനത്താണ് എന്നു സർവ്വേ കുറിക്കുന്നു.

തെരഞ്ഞെടുപ്പ് സംവിധാനത്തിലെ ക്രമക്കേടുകൾ   

ഏതു രാജ്യങ്ങളിലും ഉണ്ടാകുന്നതുപോലെ വോട്ടിംഗ് സംവിധാനരീതി അനേകം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ തെരഞെടുപ്പിൽ ട്രംപ് ജയിച്ച സമയത്ത് ഇത് വീണ്ടും ചർച്ചാവിഷയമായി. അമേരിക്ക നേരിട്ടിട്ടുള്ള വോട്ടർമാരുടെ എതിർപ്പുകളിൽ ഫലമുണ്ടായില്ല. ട്രംപ് വോട്ടെടുപ്പ് സമിതിയുടെ ശുപാർശയ്ക്കനുസൃതമായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയെന്നാണ് മാദ്ധ്യമറിപ്പോർട്ടുകൾ. മാത്രമല്ല, യൂറോപ്യൻ സുരക്ഷയും സഹകരണ സംഘടന OSZE തെരഞ്ഞെടുപ്പ് നിരീക്ഷണ സാംഘടനയായ O D I H R ഉയർത്തിയ മറ്റു കുറവുകൾ, 2018 -ൽ നടന്ന ഉപതെരഞ്ഞെടുപ്പുകൾ നിരീക്ഷിച്ചതിനു പിന്നാലെ ODHR ഏകദേശം 11,1 മില്യൺ ആളുകൾക്ക് അവകാശമുള്ള തങ്ങളുടെ വോട്ട് ഉപയോഗിക്കാനായില്ല എന്ന ആരോപണമുണ്ടായി. അതുപോലെതന്നെ തെരെഞ്ഞെടുപ്പവകാശം രജിസ്റ്റർ ചെയ്യാത്ത 50 കോടി ആളുകളുണ്ട്. രജിസ്ട്രേഷന്റെ കാര്യത്തിൽ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്, അത്  പക്ഷെ ചെറിയ വരുമാനമുള്ളവരും ആദിമനിവാസികളും കുടിയേറി വന്നവരും, ഉണ്ട്. അവർക്ക് വോട്ടു ചെയ്യുന്നതിന് വേണ്ടി അവശ്യമായ തിരിച്ചറിയലിന്റെ രേഖകൾ സംബന്ധിടത്തോളം ഏറെ പ്രശ്നങ്ങൾ കാണുന്നത് കഠിനമാണ്.

ഒരു പാർട്ടിയുടെ- പലപ്പോഴും റിപ്പബ്ലിക്കൻ പാർട്ടിയുടെ പരിഗണന ഉദ്ദേശിച്ച് തെരഞ്ഞെടുപ്പിന്റെ മണ്ഡലങ്ങൾ രൂപകല്പന ചെയ്യുന്നതിനു വേണ്ടി സാധാരണ ഉപയോഗിക്കുന്ന ഒരു രീതിയുണ്ട്. അധികമായിട്ട് ആരോപിക്കപ്പെടുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടത്തുന്ന പണശേഖരണരീതി രഹസ്യമാണെന്നതാണ്. ഇതിനിടയിൽ കഴിഞ്ഞ വർഷങ്ങളിലായി തെരഞ്ഞെടുപ്പ് ചെലവുകൾ കൂടുതലായിട്ടുണ്ട്. 2016 -ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ശരാശരി 19, 4 മില്യൺ യു. എസ് ഡോളർ ചെലവഴിക്കാൻ ഉണ്ടായിരുന്നെന്ന് മാദ്ധ്യമങ്ങൾ.ഇതിൽ പ്രാമുഖ്യമുള്ളവർക്ക് മുൻഗണന നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ അടിസ്ഥാനതാൽപ്പര്യങ്ങൾ കോൺഗ്രസിലെ തീരുമാനങ്ങളിലേയ്ക്ക് മതിയായ ശ്രദ്ധ ലഭിക്കില്ലയെന്നതാണ് ഫലമായി കണ്ടത്. കൊറോണ കാലങ്ങളിൽ അത് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാരാജ്യങ്ങളിലും നിന്നും ഇതേ അനുഭവങ്ങൾ കേൾക്കാം. ബാങ്കുകളും, വലിയ കമ്പനികളും , വ്യാപകമായ ധനസഹായങ്ങൾ ലഭിക്കുന്നതിൽ യോഗ്യരായി. പക്ഷെ ചെറിയ സ്ഥാപനങ്ങൾക്ക് ഇത് വളരെ പ്രയാസമായിരുന്നു. എന്നാൽ നിയമങ്ങളെ സൃഷ്ടിക്കുന്നതിനും അംഗങ്ങളുടെയും അവരുടെ പലിശ വിവരങ്ങൾ തുറന്നുവിടുന്നതിനും ബന്ധപ്പെട്ട നിയമനങ്ങളും അതിന്  ഫലമായി ഉണ്ടാകുന്ന ആശങ്കകൾക്ക് കാരണമാകുന്ന കാര്യങ്ങളെപ്പറ്റി യൂറോപ്പുകാരുടെ കൗൺസിലിന്റെ അഴിമതി നിരോധന കമ്മീഷൻ നിലപാടെടുക്കുന്നുണ്ട്. 

അതുകൂടാതെ,പ്രശ്നമാകുന്ന അമേരിക്കയുടെ സുപ്രീം കോടതിനിയമം പൊതുവായി റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുമാരും തമ്മിലുള്ള ശക്തി പോരാട്ടമായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ ശാസ്ത്രം, ജനത്തിന്റെ ഉദ്ദേശമായി, ജഡ്ജിമാർ സ്വതന്ത്രവും സമന്വിതമായിട്ട് തീരുമാനിച്ചതാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. കൂടാതെ, 2000 - ൽ ജോർജ്.  W. ബുഷിൻറെ തെരഞ്ഞെടുപ്പ് ഫലങ്ങളെച്ചൊല്ലിയുണ്ടായ ഭരണഘടനാപരാധികൾ മറ്റൊരു വിഷയമായിരുന്നു.

ജനാധിപത്യം അമേരിക്കയിൽ അവസാനിച്ചിട്ടില്ല.

യു. എസ്.  എ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു നിരീക്ഷിച്ചാൽ ഇന്നും ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കുന്നതിൽ ഒട്ടും അധിക ദൂരത്തിലല്ല. ചെയിൻ അല്ലെങ്കിൽ റഷ്യ പോലെയുള്ള രാജ്യങ്ങളെ നേരിടുമ്പോൾ അവിടെ സർക്കാർ ഇപ്പോഴും ഇന്ത്യയുടേയും മനുഷ്യ അവകാശങ്ങൾ പാലിക്കാൻ യു. എസ് . സർക്കാരിനെ ആവശ്യമാകുന്ന കാര്യങ്ങൾ കാണാൻ കഴിയും. എന്നാൽ ഇപ്പോഴുള്ള ഭരണനേതൃത്വം നടത്തുന്ന പരസ്പരമുള്ള വെല്ലുവിളികൾ ജനാധിപത്യ മര്യാദയ്ക്ക് ഒട്ടും ചേർന്നതല്ല. രാഷ്ട്രങ്ങളെ ഏകാധിപത്യ അധികാരകേന്ദ്രങ്ങളായി കണക്കാക്കുമ്പോൾ ജനാധിപത്യത്തിന്റെ നിഗമനപ്പട്ടികയിൽ വളരെ അധികം പിന്നിലാണ്. അവിടെയൊന്നും പ്രസിഡന്റുമാരുടെ ഓരോ  പ്രസ്താവനകളെ എങ്ങനെ വിലയിരുത്തണമെന്ന് ആർക്ക് അറിയാം? അവർക്കുവേണ്ടി ജനങ്ങൾ അവർക്ക്വേണ്ടി ജനങ്ങൾ ചെയ്യുമെന്ന് വരുത്താൻ സൈനികർ അല്ലെങ്കിൽ ഗവർണർമാർക്ക് കഴിയും എന്ന് എല്ലാവരും കള്ളം പറയണമെന്നാണോ? അമേരിക്കയുടെ നാളത്തെ ജനാധിപത്യഭാവിക്ക് വൈകിയിട്ടില്ലെന്നാണ്. ജനതയുടെ ഇടയിൽ നിന്ന് നവീകരണം വരണം. രാജ്യവ്യാപക ബഹിഷക്കാരങ്ങൾ, ഓരോ  നിരവധി ജനാധിപത്യ പദ്ധതികൾ, യുവരാഷ്ട്രീയക്കാരുടെ പുതിയ കാഴ്ചപ്പാടുകൾ,പുതിയ തെരഞ്ഞെടുപ്പ് വ്യവസ്ഥകൾ, ജനസംരക്ഷ തുടങ്ങിയ ആവശ്യങ്ങൾ എടുത്തു കാണിക്കുമ്പോൾ ജനാധിപത്യം തീർച്ചയായും അമേരിക്കയിൽ അവസാനിച്ചിട്ടില്ലെന്നു നമുക്ക് ഇന്ന്  കാണാം. 

ചുരുക്കത്തിൽ, അമേരിക്ക ഒരു ജനാധിപത്യ രാജ്യമായാണ് ആരംഭ കാലത്തു സ്ഥാപിതമായെങ്കിലും അതിന്റെ ജനാധിപത്യഘടനയിൽ  തത്വങ്ങളെയും സ്ഥാപനങ്ങളെയും വെല്ലുവിളിക്കുന്ന ഗൗരവമായ വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. പൊതുജനധാരണയും രാഷ്ട്രീയ സംഭവവികാസങ്ങളും സൂചിപ്പിക്കുന്നത് അമേരിക്കൻ ജനാധിപത്യം നിലവിൽ ഒരു നിർണ്ണായക അവസ്ഥയിലാണെന്നാണ്. അമേരിക്ക ഇപ്പോഴും എത്രത്തോളം ജനാധിപത്യപരമാണോ? ഈ ചോദ്യം ഇപ്പോൾ പ്രതിസന്ധി ഘട്ടത്തിൽ സ്വേച്ഛാധിപത്യ ഭരണാധികാരിയെപ്പോലെ പെരുമാറുന്ന ഒരു പ്രസിഡന്റ് സർക്കാരിനെ വിശ്വസിക്കാത്ത വലിയ പ്രതിഷേധ പ്രകടനങ്ങൾ കാണുമ്പോൾ അമേരിക്കയിൽ ഇപ്പോഴും എത്രത്തോളം ജനാധിപത്യം ഉണ്ടെന്നു ചിന്തിക്കാൻ കാരണമാകുന്നു. അമേരിക്ക അതിന്റെ നിലവിലെ വിപുലീകരണ തന്ത്രം പരിഷ്കരിക്കാൻ എത്ര സമയമെടുത്താലും, ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ അമേരിക്കൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധ വിദേശനയത്തിൽ നിന്ന് ആഭ്യന്തര നയത്തിലേക്ക് മാറുമെന്ന് നമുക്ക് അനുമാനിക്കാം.//- 

****************************************************

*- മുകളിൽ നൽകിയ വിഷയത്തിന്റെ തുടർച്ച മൂന്നാം ഭാഗം അടുത്തതിൽ നൽകുന്നതാണ്. // ധ്രുവദീപ്തി.

***************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

*******************************************************

************************************************

Montag, 15. September 2025

ധ്രുവദീപ്തി :// Political Principle // Part -1 // ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ? // Part-1 // George Kuttikattu

ധ്രുവദീപ്തി :// Politics //
  ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ?//
George Kuttikattu     

George Kuttikattu 

(  Part-1 )
ജനാധിപത്യ ഘടനയെ 
ആർക്കാണ് രക്ഷിക്കാൻ കഴിയുക?
                                   

എന്താണ് ജനാധിപത്യം അർത്ഥമാക്കുന്നത്? ലോകമെമ്പാടും സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. എല്ലാ പൗരന്മാരുടെയും പങ്കാളിത്തത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ഗവണ്മെന്റ് രൂപമാണത്. ഇത് ചരിത്രപരമായി, പുരാതന ഗ്രീസിൽ ജനാധിപത്യം വികസിച്ചു. നൂറ്റാണ്ടുകളായി അത്  ലോകമെമ്പാടും വ്യാപിച്ചു. ഒരു ജനാധിപത്യക്രമത്തിൽ ഒരു ഭരണകൂട അധികാരം ജനങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കൂടാതെ രാജ്യത്തെ പൗരന്മാർക്ക് രാഷ്ട്രീയ തീരുമാനമെടുക്കലിൽ പങ്കെടുക്കാനുള്ള ഒരു അവകാശമുണ്ട്. ജനാധിപത്യം രാഷ്ട്രീയ ഭരണത്തിന്റെ നിയമസാധുത, നിയന്ത്രണം, വിമർശനം എന്നിവ ആവശ്യപ്പെടുന്നു. ഇത് രാഷ്ട്രീയ ശാസ്ത്രത്തിലെ ഒരു കേന്ദ്ര ആശയമാക്കി മാറ്റുന്നുണ്ട് . ജനാധിപത്യം എന്നാൽ "ജനങ്ങളുടെ ഭരണം" എന്നാണ് അർത്ഥമാക്കുന്നത്. കാരണം, ജനാധിപത്യഭരണത്തിൽ ജനങ്ങളാണ് തീരുമാനിക്കുന്നത്. 

ഭരണകൂടം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും താല്പര്യങ്ങൾക്കും വേണ്ടിയാണ്  പ്രവർത്തിക്കേണ്ടത്. പുരാതന കാലത്താണ്, അതെ- 2500 വർഷങ്ങളിലേറെ പഴക്കമുള്ള ആദ്യത്തെ ജനാധിപത്യരാജ്യങ്ങൾ  ഉയർന്നുവന്നത്. അനേകനൂറ്റാണ്ടുകളായി ജനാധിപത്യ ആശയങ്ങളാൽ ലോകമെമ്പാടും എങ്ങനെ അത് വികസിച്ചുവെന്നും രാജ്യങ്ങളിൽ ഒരു  പുതിയ ജനസമൂഹത്തിന് ശക്തമായിട്ടുള്ള ജനാധിപത്യം എത്രമാത്രം പ്രധാനമാണെന്നും നമുക്ക് ചിന്തിക്കാനുള്ള അനുഭവങ്ങളാണുള്ളത്. ആഗോളതലത്തിൽ കാണുന്നത്. ഏറെ ശക്തമായി ഉറച്ച ജനാധിപത്യം എത്രത്തോളം പ്രധാനമാണെന്നും ഈ വിഷയത്തിൽ നിന്ന് നമുക്ക്  മനസ്സിലാക്കാം. ആനുകാലിക രാഷ്ട്രീയത്തിൽ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുടെ ഏകാധിപത്യപരമായ രാജ്യഭരണശൈലികൾ  ലോകരാജ്യങ്ങൾക്ക് ഭീഷണിയായിമാറിയിട്ടുണ്ട്. ഇവിടെ ആഗോളതല  ഉദാഹരണങ്ങൾ ജനാധിപത്യത്തിന്റെ തകർച്ചയുടെ ആരംഭത്തിന്റ നിറം തെളിയിക്കുന്നു. രാജ്യങ്ങളിലെ ആനുകാലിക രാഷ്ട്രീയസ്ഥിതി നോക്കാം. ലോകത്തിലെ ഏറ്റവും കൂടിയ ജനസംഖ്യ ഉള്ളത് ഇന്ത്യയിൽ.  ആദ്യമായി ഇന്ത്യയിൽ ജനങ്ങളുടെ രാഷ്ട്രീയ-സാമൂഹ്യ നിലവാരം  എങ്ങനെയാണെന്ന് നിരീക്ഷിക്കാം.

ഒരു സമൂഹത്തിൽ, പ്രത്യേകിച്ച് ഒരു രാജ്യത്ത്. 

ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് ഉള്ളത് ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള 1,4 ബില്യൺ ജനങ്ങളുള്ള ഈ രാജ്യത്ത് 900 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്തിട്ടുള്ള വോട്ടർമാരുണ്ട് എന്നാണറിയപ്പെടുന്നത്. ഹിന്ദു ദേശീയ വാദിയായ ഭാരതീയ ജനതാ പാർട്ടി (ബി. ജെ. പി ) രാഷ്ട്രീയത്തിന്റെ മാന:ദണ്ഡങ്ങൾ ലംഘിച്ച് ഏകദേശം ഒരു പതിറ്റാണ്ടായിട്ട് ഇന്ത്യയുടെ ഭരണാധികാരത്തിലാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി. ജെ. പി തുടർച്ചയായി രണ്ടു  തെരഞ്ഞെടുപ്പു കളിൽ വിജയിച്ചതാണ്. ഹിന്ദുത്വം എന്നറിയപ്പെടുന്ന ബി. ജെ. പി യുടെ ഹിന്ദു ദേശീയവാദപ്രത്യയശാസ്ത്രം, ക്ഷേമ വികസന അധിഷ്ഠിത അജണ്ട, അതിദേശീയത, മോദി ബ്രാൻഡ്, എന്നിങ്ങനെ നാല് പ്രധാന പ്രത്യയശാസ്ത്രങ്ങളെ ആശ്രയിച്ചാണ് ഭരണം നടത്തുന്നതെന്ന് പറയും. ബി. ജെ. പി. യുടെ ഭരണം ഈ രാജ്യത്തെ സ്വതന്ത്ര ജനാധിപത്യമല്ലെന്ന്  അവർ മുദ്ര കുത്തിയിരിക്കുകയാണ്. ഇന്ന് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം നിലനിൽപ്പ് അപകടത്തിലാണ്. കോൺഗ്രസ് പാർട്ടി സ്വന്തം രാജ്യത്ത് തോൽക്കുന്ന അനുഭവങ്ങളുണ്ടല്ലോ. ബി. ജെ. പി. പാർട്ടി വിജയിക്കുന്നു, ശക്തി നേടുന്നു. ഇന്ത്യയിൽ ഒരു റിപ്പബ്ലിക്ക് രാഷ്ട്രീയത്തിന് പാർലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഇന്ന്  എന്താണ് അർത്ഥമാക്കുന്നത്? ഒരു കോൺഗ്രസ്സ് പാർട്ടി പ്രവർത്തകൻ തന്റെ പാർട്ടിയുടെ മാരകമായ അപകടം മുന്നിൽ കാണുന്നു. ഇതാണ് ഇന്ത്യയിലെ ജനാധിപത്യ ദുരന്തത്തിന്റെ തുടക്കം കുറിക്കുന്നത്.

ഒരു ലിബറൽ ജനാധിപത്യം ?

ഇന്ത്യയുടെ രാഷ്ട്രീയ ഘടനയിൽ വിദേശീയരുടെ കാഴ്ചപ്പാട് എന്താണ്? ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉൾപ്പടെയുള്ള ഒരു ലിബറൽ ജനാധിപത്യ തത്വങ്ങൾക്ക് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി സ്വീഡനിലെ വി. ഡെ൦. ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഒരു തെരെഞ്ഞെടുപ്പ് സ്വേച്ഛാധിപത്യരാജ്യമായിട്ട്  വിശേഷിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ന്യുനപക്ഷ അവകാശങ്ങൾക്കെതിരായ നിയന്ത്രണങ്ങൾ കാരണം രാജ്യത്തിന്റെ മതേതരത്വവും ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതിന് ഒരു ഉദാഹരണമാണ്, ഇക്കഴിഞ്ഞ നാളിൽ ഇന്ത്യയിലെ ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ കന്യാസ്‌തികൾക്ക് എതിരെ നടത്തിയ ആക്രമണങ്ങൾ, പോലീസ് അവരെ അറസ്റ്റ് ചെയ്ത  നടപടികൾ. അതുപോലെ മാദ്ധ്യമങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ, മാദ്ധ്യമങ്ങളിലെ രാഷ്ട്രീയ പക്ഷപാദം, മാദ്ധ്യമ ഉടമസ്ഥ  കേന്ദ്രീകരണം, എന്നീ നിരവധി കാര്യങ്ങളാൽ ലോകമാദ്ധ്യമങ്ങളുടെ  സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പതിനൊന്ന് സ്ഥാനങ്ങൾ താഴേയ്ക്ക് ഇറങ്ങി, 180 രാജ്യങ്ങളിൽ 161-)൦ സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുന്നു. അതുപോലെ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിലെ തകർച്ച കാരണത്താൽ ഫ്രീഡം ഹൌസ് എന്നതിന്റെ സ്വാതന്ത്ര്യം എന്നതിൽനിന്നുപോലും ഭാഗികമായ ഒരു സ്വാതന്ത്ര്യം എന്ന നിലയിലെത്തിയിരിക്കുകയാണ്. നരേന്ദ്രമോദിയുടെ സർക്കാർരഹസ്യഅധികാരവാദത്തെ പിന്തുടരുന്ന രാഷ്ട്രീയം ഇന്ത്യയിൽ ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ത്യ ഇന്ന് സമീപിക്കുന്നത് പാശ്ചാത്യ ഭരണകൂടങ്ങളെ തെറ്റായവിധത്തിൽ കണ്ട് അതീവ വ്യത്യസ്തമായുള്ള ഒരു ജനാധിപത്യ മാതൃകയെ മാത്രമാണ്.. ജനാധിപത്യം-മൂവായിര൦ വർഷങ്ങൾ പഴക്കമുള്ള ഈ ഭരണരീതിയെ അതികർശനമായി ഇന്ത്യയിലാണ് വിള്ളലുകൾ ഉണ്ടാക്കിയതെന്ന് കാണിക്കുന്നു.  

ഇന്ത്യയിലെ വംശീയ രാഷ്ട്രീയത്തിൽ ഒരു പ്രധാന ഘടകമാണ്, ഭരണ ഘടനാ വിരുദ്ധത വ്യക്തമാക്കുന്ന, മതേതരത്വത്തിന് വിരുദ്ധവുമായ ഹിന്ദുരാഷ്ട്ര മനോഭാവം ആധാരമായി ഉപയോഗിക്കുന്ന ഏകാധിപത്യ സമ്പ്രദായം. അതുപോലെ, എല്ലാ രാഷ്ട്രീയപാർട്ടികളെയാകെ ബി.ജെ . പി. നേതൃത്വം നിയന്ത്രിക്കുന്നു എന്ന യാഥാർത്ഥ്യവും. അതുപോലെ ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പും, പ്രാധാന്യം നൽകുന്ന വിഷയം വിദേശനയവുമാണ്. ഇന്ത്യയുടെ ഈ പൊതുവായ വളർച്ച ഇപ്പോഴുള്ള സർക്കാരിന്റെ നേട്ടങ്ങളെ പ്രചരിപ്പിച്ചു ഭരണകക്ഷികൾ വോട്ടുകൾ നേടുകയാണ്. ഇന്ത്യയിലെ ജനങ്ങളെ തെരഞ്ഞെടുപ്പുകാലങ്ങളിൽ  പൊതു വളർച്ചയെ ഉയർത്തിക്കാണിച്ചു ഓരോ മതവിഭാഗങ്ങളുടെയും  വ്യത്യാസമില്ലാതെ വോട്ടുകൾ നേടിയെടുക്കുന്ന തന്ത്രം വിജയിക്കുന്ന രാഷ്ട്രീയം വളർച്ചപ്രാപിച്ചിരിക്കുകയാണ്. ജനങ്ങളുടെ സാമ്പത്തിക -പണമിടപാടുകളിൽ ഡിജിറ്റൽ സൗകര്യം, മാത്രമല്ല, രാജ്യമെമ്പാടും ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലകളിലും അതുപോലെ മറ്റുള്ള വിവിധ കാര്യങ്ങളിലും വ്യക്തികൾക്ക് അവരുടെ അവകാശങ്ങളിൽ കൈവരിക്കാൻ കൂടുതൽ സാദ്ധ്യതകൾ നൽകുന്ന അഴിമതിയില്ലാത്ത ഭരണം അതിന് തെളിവാണെന്ന് ഭരണകക്ഷി രാഷ്ട്രീയ പാർട്ടികൾ  പ്രചരിപ്പിക്കുന്നു. അതുപക്ഷേ, എന്താണ് സംഭവിച്ചിട്ടുള്ളത്? ഇപ്പോൾ മേല്പറയുന്ന പൊതുവായ വളർച്ചയുടെ ഫലം ഇന്ത്യയിൽ ജനാധിപത്യ ഘടനയുടെ രുചിയും നിറവും മങ്ങിയതാക്കി മാറ്റിയിരിക്കുന്നു എന്ന് നമുക്ക് കാണാൻ കഴയും.  

ഇന്ത്യയിൽ തെരഞ്ഞെടുപ്പുകാലത്ത് ഉയർത്തിപ്പിടിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം വിദേശനയമാണ്. അതെങ്ങനെയെന്ന് വിദേശ രാജ്യങ്ങൾ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിദേശ രാജ്യങ്ങൾക്ക് ഏറെ ബോധ്യമായിട്ടുണ്ട്. അതിങ്ങനെ: മുൻകാലങ്ങളിൽ ഇന്ത്യയിലെ ജനജീവിതത്തിന്റെ ദൈനംദിന പ്രശ്നങ്ങളെല്ലാം ഉയർത്തി കാണിച്ചുള്ള പ്രചാരണങ്ങൾ നടന്നു. എന്നാൽ നിലവിലുള്ള സർക്കാർ ഇത്തരം വിഷയങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകുന്നില്ല. മുൻ കാലത്ത് ഇന്ത്യൻ ജനങ്ങളുടെ നേരിട്ടുള്ള ജീവിതത്തെ സംബന്ധിച്ച  കാര്യങ്ങൾ തെരഞ്ഞെടുപ്പുകളിൽ സ്വാധീനിച്ചിരുന്നതാണ്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാനജോലി ഇന്ത്യയുടെ ആഗോളതലത്തിലുള്ള ഉയർന്ന പദവി ലോകമാകെ ചുറ്റി നടന്നു അത്  പ്രദർശിപ്പിക്കുന്നതാണ്.  

ഇന്ത്യയെ മഹത്തായ അന്താരാഷ്ട്രസ്ഥാനത്തേയ്ക്ക് ഉയർത്തിയെന്ന് നരേന്ദ്രമോദി അവകാശപ്പെടുന്നുണ്ട്. ഇന്ത്യൻ ഭരണകൂടത്തിന്റെ ഇപ്പോഴുള്ള രാഷ്ട്രീയ നീക്കങ്ങളിൽ പാശ്ചാത്യരാജ്യങ്ങൾക്ക് ആശങ്ക വർദ്ധിച്ചിട്ടുണ്ട്. ചൈനയുടെ, അഥവാ, റഷ്യയുടെ ഒരു ഏകരാഷ്ട്രീയ ഏകാധിപതിയെപ്പോലെ ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനാധിപത്യത്തെ താഴ്ന്ന നിലവാരത്തിലേക്ക് തള്ളപ്പെടുന്ന സ്ഥിതി തന്നെയാണ് കാണപ്പെടുന്നത്. ഒരു സ്വാതന്ത്രരാജ്യമെന്നുള്ള പേരിൽ  അമേരിക്ക, ചൈന എന്നീ രാജ്യങ്ങളെപ്പോലെ താരതന്മ്യപ്പെടുത്തുക  ഇന്ത്യാരാജ്യത്തിന് ഇന്നും സാധിച്ചിട്ടില്ല എന്നതാണ് ഒരു യാഥാർത്ഥ്യം. അതിനു ചില തെളിവുകളുണ്ട്: ഭരണഘടന നിർദ്ദേശിച്ചിട്ടുള്ളതായ  മതേതരരാഷ്ട്രം-പക്ഷെ, ഇന്ത്യയിൽ ഇന്ന് എവിടെയും ഹിന്ദുരാഷ്ട്ര൦ എന്ന ഒരു രാഷ്ട്രരൂപീകരണത്തിന് മറ്റ് മതവിഭാഗങ്ങളുമായി വലിയ സംഘർഷങ്ങൾ നടത്തുന്നത് ദൈനംദിന സംഭവങ്ങളായിത്തീർന്നു. ഹിന്ദുത്വ അജണ്ട ഉയർത്തിപ്പിടിക്കുന്ന ബി. ജെ. പി പാർട്ടിയും നരേന്ദ്ര മോദിയും ആഗോളവേദിയിൽ കൈയ്യേറുകയാണ്. അനന്തരഫലം എന്തായിരിക്കും ? പാശ്ചാത്യരാജ്യങ്ങളും അമേരിക്കയും വേറിട്ട ചില  നിലപാടുകൾ സ്വീകരിച്ചാൽ ഇന്ത്യയുടെ സ്ഥാനം തളരുന്ന കാഴ്ചയ്ക്ക് നാം സാക്ഷികളാകും.

ഇന്ത്യയിൽ പ്രതിഷേധം ഉയരുന്നു.

കഴിഞ്ഞ കാലത്തെ ഇന്ത്യയിലെ രാഷ്ട്രീയ ഘടനയുടെ രൂപം ഏറെ മാറുന്ന അനുഭവങ്ങളാണ് മുൻകാലത്തെ പൊതുതെരഞ്ഞെടുപ്പിന്റെ നിറം വെളിപ്പെടുത്തിയത്. അതിങ്ങനെ: "നിങ്ങൾ ജനാധിപത്യത്തെ ആഗ്രഹിക്കുന്നുവോ അതോ അടിച്ചമർത്തുന്ന ഏകാധിപതി ഭരണ കൂടമാണോ ആഗ്രഹിക്കുന്നത്?" ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിനു രണ്ടാഴ്ചകൾക്ക് മുമ്പ് ഇന്ത്യ ഒരു പുതിയ പാർലമെന്റ് തെരഞ്ഞെടുക്കു മെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു ജനപ്രിയ രാഷ്ട്രീയക്കാരനെ അന്ന് അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രതിപക്ഷപാർട്ടികളുടെ പ്രതിരോധ ആഹ്വാനം പ്രഖ്യാപിച്ചു. അതനുസരിച്ചു പലരും ജനാധിപത്യത്തെ സംരക്ഷിക്കാൻ സമരം ചെയ്തതാണ്. 2024 മാർച്ച് 31-ന് ന്യുഡൽഹിയിൽ നടന്ന സമരത്തിൽ അറസ്റ്റു ചെയ്യപ്പെട്ട അരവിന്ദ് കേജരിവാളിന്റെ" ചിത്രമുള്ള ഒരു ബോർഡ് കൂടി പ്രദർശിപ്പിച്ചിരുന്നു. ന്യുഡൽഹിയിൽ പ്രകടനം സംഘടിപ്പിച്ചവർക്ക് ചുറ്റും പോലീസിന്റെ വൻനിയന്ത്രണം ഉണ്ടായിരുന്നു. "ജനങ്ങൾ ഭരണാധികാരത്തിനായി തെരുവിലേയ്ക്ക് വന്നു പറയണം- നമുക്ക് ജനാധിപത്യഭരണമോ,അഥവാ, ഏകാധിപത്യ ഭരണമോ, വേണ്ടതെന്നു വെളിപ്പെടുത്തണം". ഇതാണിപ്പോൾ ഇന്ത്യൻ കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷൻ ശ്രീ. മല്ലികാർജ്ജുൻ ഖാർഗെ ഇന്ത്യൻ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ഇന്ന് ഒരു  തെഞ്ഞെടുപ്പ് സമ്പ്രദായത്തിൽ നിരവധി പ്രശ്നങ്ങളുണ്ട്. അതിലൊണ് കഴിഞ്ഞനാളിൽ ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പോടെ വീണ്ടും അത്  കാണിച്ചത്. ഭൂരിപക്ഷം വോട്ടർമാരും എതിർസ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തിട്ടും കള്ളവോട്ടിലൂടെ അധികാരമേറ്റത് ഇന്നത്തെ  ഭരണാകാരം  പിടിച്ചെടുത്ത ഭരണകക്ഷി പാർട്ടിയാണ്. വോട്ടർപട്ടിക ശരിയല്ലെന്ന് കോൺഗ്രസ്‌നേതൃത്വങ്ങൾ ആരോപിച്ചിട്ടും പിന്നീട് യാതൊരു വിധ  അന്വേഷണ നടപടികളും ഉണ്ടായില്ല. അടുത്ത നാളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുകൾ നടക്കുവാൻ ഒരുക്കം  ആകുകുകയാണ്. അപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കി ക്രമീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ പ്രതിപക്ഷ  രാഷ്ട്രീയപാർട്ടികൾ കൂടി പ്രതിഷേധങ്ങൾ അറിയിച്ചു. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വ്യാപകമായ വോട്ടർപട്ടികയിലെ തെറ്റുകൾ രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.  ഇന്ത്യയൊട്ടാകെ നടന്നു പ്രതിഷേധിച്ച കാര്യം ലോകപ്രസിദ്ധമാണ്. ഇപ്പോൾ ഭരണകക്ഷിയുടെ തെളിഞ്ഞ അഴിമതിയുടെ വലിയ ചില ഉദാഹരണമാണ് ഇപ്പോൾ ഉടൻ നടത്തുവാനുദ്ദേശിച്ചിട്ടുള്ള വോട്ടർ പട്ടികയുടെ പുതിയ പരിഷ്ക്കരണം. ലോകത്തിൽ അറിയപ്പെട്ടതിൽ  ഏറ്റവും വലിയ ഒരു ജനാധിപത്യരാജ്യമെന്നറിയപ്പെടുന്ന ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ ആദർശവുമായി യാതൊരു ചേർച്ചയുമില്ല. 

ഹിന്ദു നാഷണലിസവും അതിലേറെ അന്യജാതിവിരോധത്തിൽ ഇന്ന് നടക്കുന്ന അക്രമങ്ങളും,  ഇക്കഴിഞ്ഞ ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യത്തിന് 75 വർഷങ്ങൾ പൂർത്തിയാക്കിയ ഇന്ത്യയിൽ ശക്തമായിരിക്കുന്ന പുതിയ വാർത്തകളാണ് മാദ്ധ്യമങ്ങളിലൂടെ നാം അറിയുന്നത്. ലോകത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള ഇന്ത്യയിൽ പ്രതിപക്ഷവാദങ്ങളെല്ലാം തള്ളിപ്പറഞ്ഞുകൊണ്ടു നരേന്ദ്ര മോഡി ആനുകാലിക ബി. ജെ. പി യെ തന്റെയും ലോകത്തിന്റെയും മുൻപിൽ നിലയുറപ്പിക്കുകയാണ്. അധികാരം ദുരുപയോഗം ചെയ്യുന്നതായി ആരോപണമുണ്ടാകുന്നു, മാത്രമല്ല, കോൺഗ്രസ് പാർട്ടിയെപ്പോലെ പ്രതിപക്ഷ പാർട്ടികളുടെ പേരിൽ നികുതി ക്രമക്കേടുകൾ ആരോപിച്ചു അവരുടെ സ്വന്ത ബാങ്ക് അകൗണ്ടുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ഒരു വശത്തു ഭരണഭൂരിപക്ഷവും മറുവശത്ത് പ്രതിപക്ഷരാഷ്ട്രീയ  ന്യുനപക്ഷവും തമ്മിലുള്ള വ്യക്തമായ വേർതിരിവ് തീർച്ചയായും ഒരു ജനാധിപത്യ കാര്യമാണെന്നും ഇടയ്ക്കിടെ രണ്ടും മാറിമാറി വരുന്ന അനുഭവം ഒരു ജനാധിപത്യഘടനയുടെ നിറമാണെന്നും ജനങ്ങളും കരുതുന്നുണ്ട്. അതിനാൽ പാർലമെന്റിലും അതുപോലെ സർക്കാർ സംവിധാനത്തിലും ഒരു വലിയ "സഖ്യം "ജനാധിപത്യത്തിന് എതിരെ ഉണ്ടാകുന്ന ഒരു "പാപമാണെന്ന് " പലരും കരുതുന്നു.

ഇന്ത്യ ജനാധിപത്യതത്വം സ്വീകരിച്ചത് വൈകിയാണ്. 1950 കളിൽ മാത്രമാണ്, ഭൂരിപക്ഷം ഇന്ത്യാക്കാരും പാർലമെന്ററി ജനാധിപത്യം  ആഴത്തിൽ പ്രതിബദ്ധത പുലർത്തിയതെന്നു നാമെല്ലാം അറിയുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള ഒരു വർഷത്തിൽ, ഇന്ത്യയിൽ കറൻസി പരിഷ്ക്കരണത്തിനു ശേഷം,  ജനാധിപത്യതത്വം നമ്മുടെ ബോധത്തിൽ ഉറയ്ക്കുന്നതുവരെ നമ്മുടെ  ഇന്ത്യയിൽ നമുക്ക് അനുകൂല വിധത്തിൽ  സാമ്പത്തികവികസനവും അനുഭവപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ജനങ്ങൾ ചിന്തിക്കുന്നു. എന്നിരുന്നാലും പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചുള്ള പുതിയ തെറ്റിദ്ധാരണകൾക്ക് നാം വിധേയരാകുന്നുണ്ട്. അത് പിന്നീട് വലിയ നിരാശയിലേയ്ക്ക് നയിച്ചേക്കാം. 

കാര്യമിതാണ് : ജനങ്ങളുടെ തീരുമാനങ്ങളും താൽപ്പര്യങ്ങളും നടപ്പാക്കാൻ വാദിക്കുന്നതിന് നിയോഗിക്കപ്പെട്ട ഒരു രാഷ്ട്രീയക്കാരൻ പലപ്പോഴും പാർലമെന്ററി തീരുമാനത്തേക്കാൾ ഉയർന്ന ജനാധിപത്യ അധികാരമോ അഥവാ സ്വന്തമായ താല്പര്യമോ ആണ് കൂടുതൽ അവകാശപ്പെടുന്നത്. ഇത് ഇന്ന് പതിവായ  കാര്യവും. ഈ പ്രവണത ഇന്ന് ജനങ്ങൾക്ക് വലിയ ചിന്താവിഷയമാണ്.  //-  

*- മുകളിൽ നൽകിയ വിഷയത്തിന്റെ തുടർച്ച രണ്ടാംഭാഗം      അടുത്തതിൽ നൽകുന്നതാണ്. // ധ്രുവദീപ്തി.

***************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

*******************************************************