Samstag, 12. Oktober 2024

ധ്രുവദീപ്തി : Culture and Life // ജര്‍മ്മന്‍ ഗ്രാമങ്ങളിലെ ഉണര്‍വും ഭാവിയും. ( George Kuttikattu, Germany)

 ധ്രുവദീപ്തി : Culture and Life // 

ജര്‍മ്മന്‍ ഗ്രാമങ്ങളിലെ ഉണര്‍വും ഭാവിയും. 

(ജോര്‍ജ് കുറ്റിക്കാട്ട്,
ജര്‍മ്മനി
)


George Kuttikattu

ജര്‍മ്മന്‍ ഗ്രാമങ്ങളിലെ ഉണര്‍വും ഭാവിയും.

ജീവിത സൌകര്യങ്ങളേറെയുള്ളതും  മനോഹരവുമായ നിരവധി ചെറുതും ഇടത്തരം പട്ടണങ്ങളും മഹാനഗരങ്ങളും ജര്‍മ്മനിയില്‍ ഉണ്ടായിട്ടും ഏതാണ്ട് പകുതിയോളം ജര്‍മ്മന്‍ ജനത അധിവസിക്കുവാ നിഷ്ടപ്പെടുന്നത് ശാന്തമനോഹരമായ ഗ്രാമീണ അന്തരീക്ഷത്തിലാണ്. ഗ്രാമീണതയിലേക്കു ജീവിത സുഖം തേടിയുള്ള ജനങ്ങളുടെ പുറപ്പാട് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജര്‍മ്മനിയുടെ ഗ്രാമങ്ങളില്‍ പുതിയ ജീവ ചൈതന്യവും ഉണര്‍വും ഭാവിയും ആഴത്തില്‍ ഉള്‍ക്കൊള്ളുവാന്‍ ഇടയാകുന്നുവെന്ന് അവർ തെളിയിച്ചു തുടങ്ങിയിട്ടുണ്ട്.

ജര്‍മ്മനിയിലെ മുന്‍കാല ഗ്രാമവാസികളായിരുന്ന കൃഷിക്കാരുടെ കുതിരകളും കാളയും കലപ്പയും ഉപയോഗിച്ചുള്ള പുരാതന കൃഷി രീതിയും ഉള്ള ജീവിത ശൈലിയുമല്ല ഇന്നുള്ളത്, പകരം, പല നവീന സാങ്കേതിക വിദ്യയിലുള്ള സെന്‍സര്‍ ടെക്നിക്കും ജി.പി.എസ്‌ ടെക്നിക്കു കളിലേയ്ക്കും വഴി തിരിഞ്ഞ കാര്‍ഷിക വികസനവുമാണ് അവർ  സ്വീകരിച്ചിരിക്കുന്നത്. ആധുനിക ജര്‍മ്മന്‍ ഗ്രാമത്തിന്‍റെയും ഗ്രാമീണ തയുടെയും ഗ്രാമീണരുടേയും  മുഖം ശോഭനമാവുകയാണ്. പുതിയ സമ്പത്ത് വ്യവസ്ഥിതിയും പുതിയ തൊഴില്‍ ഉദ്യമങ്ങളും അവിടേയ്ക്ക്‌ കുടിയേറുകയാണ്‌.

വര്‍ണ്ണിക്കാവുന്നതിനപ്പുറത്ത് അതി മനോഹരവും വിശാലവുമായി കണ്ണെത്താ ദൂരത്തില്‍ കിടക്കുന്ന കൃഷി ഓരോ സ്ഥലങ്ങളും അവിടെ  കര്‍ഷകരുടെ ഭവനങ്ങളും കുതിരക്കൂടുകളും പശുക്കള്‍ക്കും മറ്റു വീട്ടു  വളര്‍ത്തു മൃഗങ്ങളുടെ കൂടുകളും, പച്ചക്കറി തോട്ടങ്ങളും, ഇടയ്ക്കിടെ പരിസ്ഥിതി സന്തുലിതമാക്കുവാന്‍ കൊച്ചു കൊച്ചു കുറ്റിക്കാടുകളും വെള്ളച്ചാലുകളുംഅവിടെയെല്ലാം ചാടിക്കളിച്ചു ഒളിച്ചുകളിക്കുന്ന മുയലുകളും കേഴമാനുകളും ചെറിയ വന്യ ജീവികളും പക്ഷികളും  എല്ലാം ഒരു ഗ്രാമത്തിലെ ജീവന്‍റെ  തുടിപ്പുകളാണ്. ഗ്രാമമദ്ധ്യത്തിലേക്ക്‌ നോക്കുക. അതിശയിച്ചു നോക്കി നില്ക്കാന്‍ പോലും തോന്നും. അതി  മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന ബംഗ്ലാവുകള്‍, മറ്റു ഭവനങ്ങള്‍, ചില ബ്ലോക്ക് ഹൌസുകള്‍, ഫ്ലാറ്റ്കള്‍, പൊതുസ്ഥാപനങ്ങളായ ഓരോ ഗ്രാമ പഞ്ചായത്ത് ഹൌസ് തുടങ്ങിയവ .

ഇവ എല്ലാത്തിലും പ്രധാനമായി ഒരു ഗ്രാമത്തിന്‍റെ ആത്മീയതയുടെ പ്രതീകമായി ഉയര്‍ന്നു നില്‍ക്കുന്ന ഗ്രാമ ദൈവാലയം, ഗ്രാമത്തിലെ പുലരിക്കാറ്റിന്‍റെ  താളത്തിലലിഞ്ഞു ചേര്‍ന്ന് ഒഴുകിവരുന്ന ഇടവക  പള്ളിമണികളുടെ സ്വര്‍ലോക ഗീതം ഒരു സുദിനത്തിന്‍റെ ഹൃദ്യമായ തുടക്കത്തുനുള്ള വിരുന്നു വിളിയല്ലേ നല്‍കുന്നത്? ജര്‍മന്‍ ഗ്രാമങ്ങള്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിനു ഒരു മഹത് മാതൃകയാണ്. ഗ്രാമങ്ങള്‍ ഒരു മള്‍ട്ടി റിലീജിയസ്മള്‍ട്ടി നാഷണല്‍മള്‍ട്ടി സാംസ്കാരിക ജീവിത ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. അവിടെയും ക്രിസ്ത്യാനിയുണ്ട്, മുസ്ലീമുണ്ട്, യഹൂദര്‍ ഉണ്ട്. അവരുടെ ഓരോരുത്തരുടെയും ജീവിത ശൈലി തടസ്സമില്ലാതെ പരിചരിക്കപ്പെടുന്നു .

ജനങ്ങളും ഗ്രാമഭരണകൂടവും ചര്‍ച്ച ചെയ്ത്‌ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 

നഗരങ്ങള്‍ അതിമനോഹരമാണെങ്കിലും അവിടെ ശ്വാസം മുട്ടിക്കുന്ന തിരക്ക് പിടിച്ച ജീവചലനങ്ങളുടെ വൈരുദ്ധ്യങ്ങളുടെ സ്പന്ദനമല്ല ഇന്ന്  ഗ്രാമങ്ങളില്‍ പ്രതിഫലിക്കുന്നത്. അവിടെ, പ്രശാന്തതയിലെ സ്വര്‍ഗ്ഗീയ  ആനന്ദത്തിന്‍റെ ഇമ്പമുള്ള തുടിപ്പുകള്‍ ആണ്. മാലിന്യമില്ലാത്ത ശുദ്ധ വായു ശ്വസിക്കാം. വ്രുദ്ധിയുള്ള  റോഡുകള്‍, ശുദ്ധ ജലം, നല്ല നീന്തല്‍ കുളങ്ങള്‍, ഫുട്ട്ബാള്‍ കളി കോര്‍ട്ടുകള്‍, അവിടെയുണ്ട്. എന്താണവിടെ ഇല്ലാത്തത്? കേരളത്തിലെപ്പോലെ പകര്‍ച്ച വ്യാധികള്‍ പോലെയുള്ള രോഗാക്രമണം ഇല്ല. തെരുവുകളിലേക്ക് എറിഞ്ഞിരിക്കുന്ന മാലിന്യ കൂമ്പാരങ്ങള്‍ ഇല്ല. ജര്‍മ്മനിയിൽ എങ്ങനെ ? ഒരു മലിന രഹിത ഗ്രാമം ഉണ്ടായിരിക്കേണ്ടത് എന്‍റെ സ്വന്ത ആവശ്യമല്ലായെന്നു അവിടെയാരും  ചിന്തിക്കുന്നില്ല. ഗ്രാമത്തിന്‍റെ അല്ലെങ്കില്‍ രാജ്യത്തിന്‍റെ നിയമം ഇവിടെ ജനങ്ങള്‍  അനുസരിക്കുന്നു. അവിടെയുള്ള ജനങ്ങള്‍ക്ക്‌ വേണ്ടിയത് എന്തെന്ന് അവര്‍ അറിയുന്നു. ജനങ്ങളും ഗ്രാമഭരണകൂടവും ചര്‍ച്ചകൾ  ചെയ്ത്‌ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഒരു യുദ്ധത്തോടുള്ള ഭയാനത ഇല്ല. യുദ്ധത്തോട് വിട പറഞ്ഞു.


കുറെ മനുഷ്യര്‍ കൂട്ടമായി കൃഷി ചെയ്ത്‌കൊണ്ട് ജീവിക്കുവാന്‍ ഓരോ  അധിവാസ കേന്ദ്രമാക്കിയ സ്ഥലങ്ങള്‍ പിന്നീടു ഗ്രാമങ്ങളായിത്തീര്‍ന്ന ചരിത്രമാണ് ജര്‍മ്മന്‍ ചരിത്രത്തിലും കാണാവുന്നത്‌. ഇതിനു ഇപ്പോഴും ചില നിര്‍വചനങ്ങള്‍ ഉണ്ട്. കൃഷികാര്യ തൊഴിലല്ലാതെ മറ്റു തൊഴില്‍ സാധ്യതകള്‍ തുലോം കുറവായ മദ്ധ്യയുഗ കാലഘട്ടത്തിലെ ഇത്തരം ആദിവാസ കേന്ദ്രങ്ങളിലെ സാമൂഹ്യഘടനയും സാമ്പത്തികവും കണക്കാക്കിയുള്ള അടിസ്ഥാനമാണ് അവിടങ്ങളിലെ അന്നത്തെ ഗ്രാമങ്ങളുടെ നിലനില്‍പ്‌ കേന്ദ്രീകരിക്കപ്പെട്ടത്‌. ഒരു ഗ്രാമത്തിന്‍റെ പേരിനു അടിസ്ഥാനം പോലും ഈ വസ്തുതയ്ക്ക് പ്രധാന തെളിവാണ്; കൈതൊഴിലുകളൊ സാങ്കേതിക വിദ്യയുപയോഗിച്ചു തൊഴില്‍ ഏറെ കേന്ദ്രീകരിച്ചിരുന്ന ഗ്രാമങ്ങള്‍ക്ക് ഏതു സാങ്കേതിക വിദ്യയിലധിഷ്ടിത മായ തൊഴില്‍ കേന്ദ്രമാണെന്നുള്ളത്‌ ആ ഒരു ഗ്രാമത്തിന്‍റെ ഓരോരോ  നാമകരണത്തിനു അടിസ്ഥാന കാരണമായി. ഉദാഹരണമായിട്ട് : 1)-  വേബേര്‍സ് ഡോര്‍ഫ് ( ടെക്ക്സ്റ്റീല്‍ തൊഴില്‍ കേന്ദ്രമായിരുന്നു), 2)- ടൊഫ്ര്‍ ഡോര്‍ഫ് ( പുരാതന കളിമണ്‍ പാത്ര നിര്‍മാണ കേന്ദ്രം). ഇവ  ഇങ്ങനെ പോകുന്നു, ഗ്രാമങ്ങളുടെ പേരുകളുടെ ഉല്പത്തി പാരമ്പര്യം.

മദ്ധ്യകാലഘട്ടത്തിലെ കുടിപ്പള്ളിക്കൂട അദ്ധ്യാപകന്‍റെയും ("കുടി" - പുരാതന ജര്‍മനിയിലെ ഗ്രാമ വ്യവസ്ഥിതിയില്‍ കൃഷിക്കാരായിട്ടുള്ള  അഞ്ചോ പത്തോ വരെ ഉൾപ്പെട്ടതായ കുടുംബങ്ങള്‍ ഉള്ള കുടിയേറ്റ വാസസ്ഥലത്തെയാണ്‌ ഉദ്ദേശിക്കുന്നത് ). മറ്റു ചില കാര്യങ്ങൾ നോക്കാം. ധാന്യങ്ങള്‍ പൊടിക്കുന്നവന്‍റെയും, കൈ വേലക്കാരന്‍റെയും (ഉദാ: വസ്ത്രങ്ങള്‍ നെയ്തുണ്ടാക്കുന്നവന്‍, പണിയായുധം നിര്‍മ്മിക്കുന്നവന്‍, മുടി വെട്ടുന്നവന്‍, കൃഷി വേലക്കാരന്‍ എന്നിങ്ങനെ) യുഗത്തില്‍ നിന്ന് എങ്ങനെയാണ് ജര്‍മ്മന്‍ ഗ്രാമീണ സാമ്പത്തിക വികസനം അതിവേഗം  സാദ്ധ്യമായത്? മദ്ധ്യയുഗകാലഘട്ടത്തിനു മുന്‍പും പിന്‍പും ഉണ്ടായിരു ന്ന ഗ്രാമീണര്‍ എങ്ങനെ ജീവിച്ച് ഇന്നു കാണുന്ന സമ്പന്നതയുടെ പുതു യുഗത്തിലേക്ക് കടന്നെത്തി?  ഈ പരിവര്‍ത്തനത്തിന് വേണ്ടിയ സമഗ്ര വീക്ഷണവും അവസരങ്ങളും എവിടെയാണ് ഉള്‍ക്കൊണ്ടിരുന്നത്?. അതോ ഗ്രാമങ്ങളുടെയും ഗ്രാമീണതയുടെയും കാലംഎന്നേക്കുമായി അവസാനിച്ചുവെന്നോ ?ഇത്തരം ചോദ്യങ്ങള്‍ക്ക് യോജിച്ചതായ മറുപടി കണ്ടെത്തുവാനുള്ള ജര്‍മ്മന്‍ ജനതക്കുള്ള ചരിത്ര ജ്ഞാനം തുലോം കുറവായിരുന്നതായാണ് പണ്ഡിതമതം; ഇക്കാര്യത്തിലെ പ്രായോഗിക ആധുനിക അനുഭവങ്ങളും അതിനുയോജിച്ച ബലം പകരുന്നതാണ് പണ്ഡിതരുടെ പരിചയപ്പെട്ട വസ്തുതകളില്‍ നിന്നും ഉളവായിട്ടുള്ള രേഖപ്പെടുത്തലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്."ജര്‍മ്മന്‍കാര്‍ തന്നെ ഇത്തരം ചരിത്രം കൂടുതലേറെ പഠിച്ചിരുന്നോ"?-എന്നാണ്  മുന്‍  ജര്‍മ്മന്‍ ചാന്‍സലറും ലോക രാഷ്ട്രീയത്തിലെ അതികായന്മാരില്‍ പ്രമുഖനും  രാജ്യതന്ത്രജ്ഞനുമായിരുന്ന ഹെല്‍മുട്ട് ഷ്മിത്ത്, ( " പുസ്തകം- Helmut Shmidt Ausser Dienst ") തന്‍റെ പുസ്തകത്തില്‍ അഭിപ്രായപ്പെട്ടത്.

ഗ്രാമീണ കാര്‍ഷിക സംസ്കാരത്തിന്‍റെയും അതിനൊപ്പം കൂടെ വളര്‍ന്നു വന്ന സാമൂഹ്യ ജീവിത സംസ്ക്കാരത്തിന്‍റെയും വിജയകരമായ ചില  പരിവര്‍ത്തനവുമാണ് ജര്‍മ്മന്‍ സംസ്ക്കാരത്തിന്‍റെ അതുല്യമായിട്ടുള്ള  പുരോഗതിയെ സ്ഥിരീകരിക്കുന്നത്. പക്ഷെ, ആധുനിക ലോകത്തെ  കനത്ത വെല്ലുവിളിയാണ് തൊഴിലില്ലായ്മ . സ്വന്തം രാജ്യത്തിന്‌ മാത്രമല്ല എവിടെയും സ്പോടനാത്മകമായ അപകടകാരിയാണ്. ഈ ഒരു പ്രശ്നം പരിഹരിക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രം -ജര്‍മ്മനി- എങ്ങനെ വലിയ  വ്യവസായ-കാര്‍ഷിക ഉല്‍പ്പന്നങ്ങളും യന്ത്രോപകരണ വസ്തുക്കളും  സ്വന്തം കമ്പോളത്തിലിറക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ലോകത്തിലെ ഒന്നാമത്തെ കയറ്റുമതി രാഷ്ട്രമായിത്തീര്‍ന്നു? ഇത്തരം നിരവധി ചോദ്യങ്ങള്‍ ബാക്കി നില്‍ക്കെ, ജര്‍മ്മനിയുടെ നല്ല പ്രശാന്ത സുന്ദരമായ ഗ്രാമീണതയെപ്പറ്റി പരാമര്‍ശിക്കണമെങ്കില്‍ ആദ്യം തന്നെ ജര്‍മ്മനിയെപ്പറ്റിയുള്ള ഒരു സമഗ്ര വീക്ഷണം തന്നെയാണ് ആവശ്യം.

ലോകത്തിലെ മറ്റു മനുഷ്യരുമായി സമ്പര്‍ക്കം ഉണ്ടാകുന്നതിനും ഏറെ കാര്യങ്ങള്‍ അറിയുന്നതിനും വേണ്ടി ഏറ്റവും മുന്തിയ സാദ്ധ്യതകളോ മുന്‍ഗണനയോ ഉണ്ടാകുന്നത് യാത്ര ചെയ്യുകയെന്നതാണ്. ഇന്ത്യക്ക് വെളിയിലെ ഏതാണ്ട് മുപ്പത്തിയാറ് വര്‍ഷങ്ങളിലെ എന്‍റെ ജീവിതാനു ഭവങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ ശരി വയ്ക്കുന്നത്‌ മറിച്ചല്ല. ഇന്ന് യൂറോപ്പ്  ഭൂഖണ്ഡത്തിന്‍റെ ഹൃദയ ഭാഗത്തുള്ള ഭൂപ്രദേശങ്ങളെക്കാള്‍ ദേശീയ പാരമ്പര്യവും ദേശീയ ചരിത്ര സംഭവങ്ങളും വളരെ വ്യത്യസ്തമായിട്ട്  ഉണ്ടായിരുന്ന ജര്‍മ്മനിയുടെ പൊതുരാഷ്ട്രീയ സംസ്കാരവും മാത്രമല്ല  മതപരവും സാമൂഹ്യവും ആയ പരിവര്‍ത്തനങ്ങള്‍ക്കും ( -ഉദാ: മാര്‍ട്ടിന്‍  ലൂതറും ചര്‍ച്ച്‌ റിഫോര്‍മേഷനും, യഹൂദ വിരോധവും ഹിറ്റ്ലറും ലോക മഹായുദ്ധവും എന്നിങ്ങനെ പലതും ജര്‍മ്മന്‍ ജനത ജീവിതത്തില്‍   എന്നും എന്നും സ്വാധീനിച്ചിരുന്ന ഘടകങ്ങൾ അവരുടെ നേത്രുത്വ റോള്‍  തന്നെയായിരുന്നു.

ജര്‍മ്മന്‍ ജനത ആരാണെന്നും ആരായിത്തീരണമെന്നും ഇന്നത്തെ ജര്‍മ്മന്‍ ജനത വേര്‍തിരിച്ചറിയുന്നുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ ഇങ്ങോട്ട് ഈ നാള്‍ വരെ, മുന്‍ തലമുറകളുട കാഴ്ച്ചപ്പാടുകളില്‍ നിന്നും ഏറെ വ്യത്യസ്തതയുള്ള ബൃഹത്തായ നല്ല പരിവര്‍ത്തനങ്ങള്‍ തുടരെ ഉണ്ടായിട്ടുള്ളത് നമുക്ക് കാണാം. ചക്രവര്‍ത്തിമാരുടെയും നാട്ടുരാജാക്കന്മാരുടെയും എകാധിപതിയുടെയും ഭരണ ക്രമങ്ങളും ദീര്‍ഘകാല യുദ്ധങ്ങളും തകര്‍ച്ചയും, നാസി ഭരണത്തിന്‍റെ ഭീകര വാഴ്ചയും പതനവും, കിഴക്ക് കമ്മ്യൂണിസ്റ്റുകളുടെ ഏകാധിപത്യവും തകര്‍ച്ചയുമെല്ലാം മത-രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക സംസ്കാര ത്തില്‍ മാത്രമല്ല, പൊതുവെ നീതിയുടെ നിര്‍വചനത്തിലും പുതിയ മാനങ്ങളുണ്ടാക്കി.

ജര്‍മ്മന്‍ ജനത ഇപ്പോള്‍ പ്രബുദ്ധരാണ്‌. ഇരുപതാം നൂറ്റാണ്ടില്‍ തന്നെ ജര്‍മ്മന്‍കാര്‍ രണ്ടു പ്രാവശ്യം ലോകരാഷ്ട്രീയത്തിന്‍റെ നേതൃ സ്ഥാന ത്തേക്ക് വന്നു. പക്ഷെ, ദയനീയമായി അവര്‍ പരാജയപ്പെട്ട ചരിത്രമാണ് കണ്ടത്. പക്ഷെ, ഇന്നവര്‍  മറ്റൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ന്  ഹൃദയങ്ങളില്‍ ഭാരമേറിയ കുറ്റബോധത്തില്‍ നിന്നും പുതിയ പാഠം പഠിച്ചവരാണ് ജര്‍മ്മന്‍ ജനത. ജര്‍മ്മനി കാരണമാക്കി ലോകജനതയില്‍ ഉണ്ടാക്കിയ ആഴത്തിലുള്ള വൃണം ഉണങ്ങി വരുന്നതെയുള്ളു. ഇപ്പോൾ  ഇരുപതാം നൂറ്റാണ്ടിലെതിനേക്കാള്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലെങ്കിലും യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നല്ല സമാധാനം ദര്‍ശിക്കുവാന്‍ കഴിയുന്നു. ഇനി ഒരു യുദ്ധം അവിടെ ചിന്തിക്കുവാന്‍ കൂടി കഴിയുകയില്ലെന്ന് അധികമാളുകളും വിശ്വസിക്കുന്നു. അതിന് പുറമേ നിന്ന് ഒരു സൈനീക ആക്രമണമോ വഷളായ നീക്കങ്ങളൊ യൂറോപ്യന്‍ യൂണിയന് നേര്‍ക്ക്‌ ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല. റഷ്യന്‍ സാമ്രാജ്യ ശക്തിയും പ്രശംസ അര്‍ഹിക്കുന്നതിന് വേറിട്ട ചില   നിലപാട് സ്വീകരിക്കുന്നു. റഷ്യയുടെ ചരിത്രത്തില്‍, വളരെ കുറഞ്ഞ ഇമ്പീരിയല്‍ മനോഭാവമാണ് ഇക്കാലത്ത് പ്രദര്‍ശിപ്പിക്കുന്നത്. ചൈന ഒരിക്കലും ഒരു ഭീഷണി ആയില്ല. അമേരിക്ക എന്നും യൂറോപ്പിന്‍റെ  അതിശക്തനായ ഒരു പങ്കാളിയുമാണ്. എന്നാല്‍ മറ്റു ഭൂഖണ്ഡങ്ങളിലെ നിലയോ, പലപ്പോഴും യുദ്ധത്തിന്‍റെ വക്കില്‍വരെ കാര്യങ്ങളെത്തുന്നു ണ്ട്. എന്നാല്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഭീഷണി ഇസ്ലാമിക തീവ്ര വാദികളുടെ അപകടകരമായ ഭീകരാക്രമങ്ങള്‍ ആണ്. ഇത് യൂറോപ്പിന്  ഒരു വെല്ലുവിളിയാണ്. ജര്‍മ്മനി ഇന്ന് പല കാരണങ്ങളാല്‍, അകത്തു നിന്നും പുറത്തുനിന്നും, സ്വയം അപകടപ്പെടുകയില്ലാത്ത ഒരു പ്രത്യേക രാജ്യമാണെന്ന് പറയാനാവില്ല, യൂറോപ്യന്‍ യൂണിയന്‍ എന്ന മഹത്  ആശയത്തിന്‍റെ നെറ്റ് വര്‍ക്ക് ശക്തി പ്രാപിച്ചു വരുമ്പോള്‍ പോലും.

ലോകമഹായുദ്ധകാലത്തിനുശേഷം സാമൂഹ്യ മേഖലയിലും മാത്രമല്ല  കാര്‍ഷിക മേഖലയിലും നാഗരിക ജീവിത സംസ്കാരത്തിന്‍റെ പുതിയ  കുത്തൊഴുക്കിലേക്ക് ഗ്രാമീണ ജീവിതത്തെ വളരെയേറെ ശക്തമായി   സ്വാധീനിക്കുകയുണ്ടായി എന്നത് ശരിയാണ്. എല്ലാം നശിച്ചപ്പോള്‍  നിത്യ ജീവിതാവശ്യത്തിനു  വഴി തേടി നഗരവാസികള്‍ ഗ്രാമങ്ങളിലേ ക്കും ഗ്രാമത്തില്‍ ഉണ്ടായിരുന്ന കര്‍ഷകര്‍ പുതിയ ഭാവി തേടി വേറെ  തൊഴില്‍ നല്‍കിയ നഗരങ്ങളെയും ആശ്രയിച്ചു അവിടേയ്ക്കും അവർ  കുടിയേറി. അങ്ങോട്ടും ഇങ്ങോട്ടും ജനതയുടെ ഒഴുക്കിന്‍റെ, അവിടെ നഷ്ടവും ലാഭവും ഉണ്ടായി, അടയാളങ്ങള്‍ നഗരങ്ങളിലും ഗ്രാമത്തിലും ഉണ്ട്. അതേസമയം ജനതയുടെ ഈ ഒഴുക്കില്‍ അപ്രതീക്ഷിതമായിട്ടു  സാമൂഹ്യസാംസ്കാരിക സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്കു കാരണമാ യി . നഗരങ്ങളിലെ വ്യവസായശാലകളുടെ വികസനം നല്ല കാര്‍ഷിക മേഖലയായിരുന്ന ഗ്രാമങ്ങളുടെ പാര്‍ശ്വങ്ങളിലേക്ക് കോര്‍ത്തിണക്കു വാന്‍ ഏറെ സഹായമായി. ഗ്രാമീണ വാസികള്‍ക്ക് തൊഴിലവസരം അതിനാല്‍ വര്‍ദ്ധിക്കുകയും ചെയ്തു. വിദ്യാഭ്യാസ സൗകര്യം ഗ്രാമീണ മേഖലയിലും ഏതാണ്ട്  നഗരവാസികള്‍ക്കുള്ളത്‌ പോലെ എളുപ്പമായി.  ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ഗതാഗതം സുഗമമായിത്തീര്‍ന്നു.  ഇത്തരം നിരവധി വ്യതിയാനങ്ങള്‍ ചിന്താരീതിയിലും ഓരോ ജീവിത ശൈലിയിലും പെരുമാറ്റത്തിലും പൊതുവെ ജനങ്ങളിലേറെപ്പേരിലും വളരെയേറെ സ്വാധീനിച്ചതായി കാണാം.

1961 മുതല്‍, ജര്‍മ്മനി രണ്ടായി മതിലുകള്‍ കെട്ടി വിഭജിക്കപ്പെട്ടപ്പോഴും, ഇരു ജര്‍മ്മനികളിലെയും സ്ത്രീ-പുരുഷന്മാര്‍ അവരവരുടെ മുൻകാല  അധിവാസ കേന്ദ്രങ്ങളായ സ്വന്തം ഗ്രാമങ്ങളെയും നഗരങ്ങളെയും- പൊതുവെ, മാതൃരാജ്യത്തെ, വികസിപ്പിക്കുക തങ്ങളുടെ സ്വന്തമായ  ഉത്തരവാദിത്വമാണെന്നു പ്രതിജ്ഞാബദ്ധരായി കഠിനാദ്ധ്വാനം ചെയ്തു. ജര്‍മ്മനിയുടെ ആകെമാന വികസനം, ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങളി ലേക്ക്, സാധിച്ചതിന്‍റെ രഹസ്യ സിദ്ധാന്തം"നാം വസിക്കുന്ന ഗ്രാമം ഏറെ മനോഹരമാകണം "എന്നതായിരുന്നു. ഈയൊരു മഹത് സന്ദേശ മാണ് ഗ്രാമീണര്‍ അങ്ങുമിങ്ങും ആദ്യം പകര്‍ന്നു നല്‍കിയ പൌര മുന്നേറ്റത്തിനു തുടക്കമായത്.

ഗ്രാമീണ -നാഗരിക ജീവിത സാഹചര്യങ്ങള്‍, നല്ല പാര്‍പ്പിടം, മെച്ചപ്പെട്ട  അടിസ്ഥാന സൌകര്യങ്ങള്‍,മേന്മയേറിയ ഗതാഗത സൌകര്യങ്ങള്‍, പൊതുവിദ്യാലയങ്ങള്‍ -സാങ്കേതിക വിദ്യാലയങ്ങള്‍, യൂണിവെര്‍സിറ്റി കള്‍ , പരിസ്ഥിതി സംരക്ഷണവും ആരോഗ്യവും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും, സ്പോര്‍ട്സ്, ഒഴിവുസമയ കലാകേന്ദ്രങ്ങള്‍, ടൂറിസ വികസ നം, സര്‍ക്കാരിന്‍റെ ജനോപകാര സേവന പ്രവര്‍ത്തങ്ങളെ സഹായിക്കു വാനുള്ള സ്വാതന്ത സഹായ സമിതി കേന്ദ്ര വികസനം -(ഉദാ: സ്വതന്ത്ര സന്നദ്ധ സഹായ പ്രവര്‍ത്തനം -വിവിധ ദുരന്ത ശമന പ്രവര്‍ത്തനങ്ങള്‍) എന്നിങ്ങനെ സാമൂഹ്യ ജീവിതത്തിന്‍റെ ഏതൊരാവശ്യങ്ങളിലും അവ  ഞങ്ങളുടെ ഗ്രാമത്തിനു ഒരു ഭാവിയുണ്ട്"എന്ന് വിശ്വസിക്കുന്ന ഗ്രാമ വാസികളുടെ മത്സര മുന്നേറ്റം ജര്‍മ്മന്‍ ഗ്രാമങ്ങളെയും നഗരങ്ങളെയും ഏതാണ്ട് ഒരുപോലെ ബന്ധിപ്പിക്കുന്നതാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

1961 മുതല്‍ ചലനം സൃഷ്ടിച്ച പൌര മുന്നേറ്റത്തിനു ശക്തി പകര്‍ന്ന പ്രചോദനവും അടിസ്ഥാനവും ഇങ്ങനെയാണ്: "നമ്മുടെ നഗരങ്ങളും  ഗ്രാമങ്ങളും  ഒരുപോലെ ഏറെ മനോഹരമാക്കുവാന്‍ ഒരുമിച്ചു നിന്ന്  സഹകരിക്കുക, ഈ മത്സരം  പൌരമുന്നേറ്റത്തിന്‍റെ ആദര്‍ശമാകട്ടെ". ഈ വിചാരം ഗ്രാമങ്ങളും നഗരങ്ങളും പരസ്പരം ബന്ധപ്പെടുത്തിയ ഒരു  ജനജീവിത ശൈലിക്ക് ഒരു രാഷ്ട്രത്തിലെ സാമൂഹ്യസംസ്കാരത്തിന്‍റെ  കേന്ദ്ര ബിന്ദുവായിത്തീരുന്ന ഉണര്‍വുണ്ടാക്കിയിരുന്നു. അത് പക്ഷെ ,ദേശീയ പ്രാദേശിക രാഷ്ട്രീയത്തിന്‍റെ ചെളി പുരണ്ട വികൃത മുഖ ഭാവം ആരും ശ്രദ്ധിച്ചില്ല. അതിനാല്‍ 1990 കളുടെ ആരംഭം മുതല്‍ "നമ്മുടെ ഗ്രാമത്തിനു ഭാവിയുണ്ട്"എന്ന ഐക്യജര്‍മ്മന്‍ പൌര മുന്നേറ്റ ത്തിനു അഭിമാനിക്കുവാന്‍ കഴിഞ്ഞു. ഈ അഭിമാനത്തിനു പ്രധാന  അടിസ്ഥാനം ഇവയാണ്: ഒരു ഗ്രാമത്തിലെ സാമൂഹ്യ ജീവിത സുരക്ഷി തത്വത്തിന്‍റെ അടിസ്ഥാനം, കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദന വര്‍ദ്ധനവും, സമ്പത്തിന്‍റെയും നാണയത്തിന്‍റെ ദീര്‍ഘകാല സ്ഥിരത യും സമാന്തരമായി വളരുമ്പോഴാണ്. ഈ വികസനം നടക്കേണ്ടത്‌ കാര്‍ഷിക പരിസ്ഥിതിമേഖലയിലും വ്യവസായ മേഖലകളിലും, ഏത്  പൊതു വിദ്യാഭ്യാസ- ഗവേഷണ മേഖലയിലും, പൊതുവെ പറഞ്ഞാല്‍ , അവ ഗ്രാമതലത്തിലായാലും നഗര തലത്തിലായാലും ശരി ആഴത്തിൽ ആകര്‍ഷകമായ ഒരു പ്രത്യേക ഘടനയും നിലവാരവും മാത്രമല്ല ശ്രേഷ്ഠ മാതൃകയും മേന്മയും സാധിക്കേണ്ടത് അവിടെയെല്ലാം വസിക്കുന്ന ജനങ്ങളുടെ പൊതു താല്പര്യത്തിലധിഷ്ടിതമായ സന്തുലിതാവസ്ഥ നില നിറുത്തുന്നതിലൂടെയാണെന്നു ജര്‍മ്മന്‍ ജനത വിശ്വസിക്കുന്നു.

2011 മുതല്‍ ഐക്യജര്‍മ്മനിയില്‍ ദേശീയ പ്രാദേശിക വികസന വേദി യില്‍ മത്സരയജ്ഞത്തിനു ഗ്രാമങ്ങളും ബ്ലോക്കുകളും ജില്ലകളും എല്ലാ  നഗരങ്ങളുo വികസനമഹാമത്സരത്തിന്‍റെ ഉറച്ച പങ്കാളികള്‍ ഞങ്ങൾ  ആയിത്തീര്‍ന്നിരിക്കുന്നു എന്ന വിചാരം ജർമ്മൻ ജനതയിൽ ഉറച്ചു.  ഏറ്റവും മനോഹരമായ ഒരു നല്ല ഗ്രാമത്തെ തെരഞ്ഞെടുക്കുകയെന്ന ഉദ്ദേശമാണ് ഈ മഹായജ്ഞത്തിന്‍റെ പ്രേരക ശക്തി. ഇതിനുവേണ്ടിയും  ഗ്രാമവാസികളുടെ തീവ്ര പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തവും തീവ്രവുമായ ഉത്തരവാദിത്വം ആണ് മറ്റെന്തിനേക്കാളേറെ  ഉത്തമവും ആദ്യന്തികവും ആയ അടിസ്ഥാന വിജയത്തിന് നിദാനം എന്ന് അവര്‍ വിലയിരുത്തുന്നു. അവ മാത്രമല്ല. മാതൃകാപരമായ പൌര മുന്നേറ്റത്തിലെ പങ്കാളിത്തത്തിന്‍റെ  മത്സരിച്ചുള്ള ജനതയുടെ കൂട്ടായ  പ്രയാണം പുരോഗതിയുടെ ലക്ഷ്യസ്ഥാനത്തു എത്തിക്കുക മാത്രമല്ല  സാധിക്കുന്നത്. ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഭാവി ജർമ്മനി  ഏറ്റക്കുറച്ചിലില്ലാതെ സുദീര്‍ഘ കാലത്തേക്കുള്ള നിലനില്‍പ്പും തുടര്‍ വികസനവും സാധിക്കുമെന്നുള്ളതാണ്‌. ജർമ്മനിയിലെ ഗ്രാമങ്ങളുടെ  വൈവിദ്ധ്യമേറിയ വളര്‍ച്ചയിലും ജീവിത ശൈലിയിലും ജനങ്ങളുടെ  സമാധാനവും ശാന്ത സുന്ദരമായ ഭാവിയും കാണുന്നതിനെ   മാതൃകാ പരമായ പ്രവര്‍ത്തനശേഷിയുടെ ഫലങ്ങളായി അവ എല്ലായിടത്തും  പ്രദര്‍ശിപ്പിക്കുവാന്‍ അവർക്ക് കഴിയുമെന്ന് ജര്‍മ്മന്‍ ജനത എത്രയോ കാലങ്ങള്‍ക്ക് മുന്‍പ് ലോകത്തിനു മുന്‍പില്‍ തുറന്ന മാതൃകയായി കാണിച്ചിരിക്കുന്നു.

--                        --------------------------------

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

******************************************************************************    

Mittwoch, 2. Oktober 2024

ധ്രുവദീപ്തി: Birthday // മഹാത്മാ ഗാന്ധി ജന്മദിന സ്മരണകൾ //

ധ്രുവദീപ്തി: Birthday // 
മഹാത്മാ ഗാന്ധി 
// ജന്മദിന സ്മരണകൾ 
      ജന്മദിനാശംസകൾ // 


മഹാത്മാ ഗാന്ധി 

മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ എല്ലായിടത്തും  ആഘോഷിക്കുന്ന ദേശീയ അവധിയാണ് ഗാന്ധി ജയന്തി. ഇത് വർഷം തോറും ഒക്ടോബർ 2 ന് ആഘോഷിക്കപ്പെടുന്നു,  ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ്. 2007-ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ഈ ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി പ്രഖ്യാപിച്ചു. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനം ഇന്ത്യയ്ക്ക് ഒരു പുണ്യദിനം തന്നെ.  

ജവഹർലാൽ നെഹ്‌റു-  മഹാത്മാഗാന്ധി 


1869 ഒക്‌ടോബർ 2-ന് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള പോർബന്തർ എന്ന ചെറുപട്ടണത്തിലാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. ജന്മനാ വൈശ്യ അഥവാ കച്ചവട ജാതിയിൽ പെട്ടയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് 15 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു, ആ സമയം കൂടാതെ, അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം അമ്മയായി. അമ്മയുടെ ആത്മീയ ഗുരു ഒരു ജൈന ഭക്തനായിരുന്നു. ഇന്ത്യയിലെ ജൈനമതക്കാരുടെ ഇടയിൽ കേന്ദ്ര സിദ്ധാന്തം "എല്ലാ ജീവൻ്റെയും വിശുദ്ധി" അല്ലെങ്കിൽ അഹിംസയാണ്, ഇത് പലപ്പോഴും "അഹിംസ" എന്ന് വിവർത്തനം ചെയ്യപ്പെടുന്നു. ഈ അധ്യാപനം ഗാന്ധിജിയിൽ പരമപ്രധാനമായി തുടർന്നു.

ഇന്ത്യ എല്ലാ വർഷവും അതിൻ്റെ മുൻനിര താരത്തിൻ്റെ ജന്മദിനം ഹൃദയ പൂർവ്വം ആഘോഷിക്കുന്നു. ഇന്ത്യാമഹാരാജ്യത്തിന് നൽകിയ മഹത്തായ  സംഭാവനകൾക്ക് 'രാഷ്ട്രപിതാവ്' എന്ന പദവി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. നാടിൻ്റെ പുരോഗതിക്കായി ജീവൻ ബലിയർപ്പിച്ച ഈ മഹാനായ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ദേശവാസികൾക്ക് ഇത് സുവർണാവസരമാണ്. 

************************************************

*******************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

******************************************************************************    


Dienstag, 1. Oktober 2024

Dhruwadeepti :: Religion // PURPOSE AND MISSION_ SYRO MALABAR CATHOLIC CHURCH // JOSE THOTTIPATTU.

 PURPOSE AND MISSION_ SYRO MALABAR CATHOLIC CHURCH // 

JOSE THOTTIPATTU.


JOSE THOTTIPATTU

Purpose ist the reason for being

"Why are we doing what we are ding"

Mission is the task 

"What do we do to fulfill our purpose"

Culture is the core values

How do we do things around here 

and what's really important for us. 

When top echelons of the Church, Cardinals and Bishops are clear about their unique purpose & mission which is primarily to teach Jesus Christ to the people of God and to all others, then the faithful of Jesus pull together, activities tend to be more focused, planning is more practical, opportunities are more easily spotted and grasped.

Church 

The Church is a “sheepfold”, the sole and necessary gateway which is Christ -John 10:10. Christ Himself is the good shepherd who gave his life for the sheep.  The Church members are all those who “in one spirit are baptized into one body” – 1 Cor. 12:13. The Church is constituted and organized as a society governed by the Pope who by legacy is the successor of St. Peter. The bishops have been delegated certain authorities to minister God’s own people “in communion with the Pope” – Lumen Gentium 8. The Church hierarchy “is not set up to seek earthly glory, but to proclaim this by their own example, humility, and self-denial.” Lumen Gentium 8.   Christ the high priest by his salvific actions consecrated “chosen race (through baptism), a royal priesthood, a holy nation” – 1 Peter 2:9.  All who are baptized unto Christ are members of “common priesthood of the faithful, the ordained are ministerial or hierarchical priests” -LG 10 set apart to serve the people of God.

The Church, is constituted of all the ordained and un-ordained people of God (the laity).  “The bishops govern the particular churches assigned to them by their counsels, exhortations and example …. exclusively for the spiritual development of their flock in truth and holiness, keeping in mind that he who is the leader should be serving” -LG 27.

The Ordained of Syro Malabar Church (SMC)

These days in Syro Malabar Church very few ordained priests and bishops are clear about their purpose in the Church. The kingdom (of Jesus) is “shown out before men in the Word, in the works and in the presence of Christ” - Lumen Gentium 1-5.  “When you have a grievance against another, do you dare to take it to the court..?” 1 Cor. 6:1. The present leadership of SMC has clearly gone against the direction of the Bible. They have gone to the court against people of God whom they were set apart to serve.

Presently the official SMC leadership is focused on power, position and money and not Jesus for sure. They have forgotten that they are ordained to minister “a chosen race, a royal priesthood, a holy nation, God’s own people” 1 Peter 2:9. They do not impart statements to guide the Laity.

For any statement to be a useful guide to the faithful, it must be communicated effectively and acted out by the hierarchy in true faith to the Bible and Vatican II. Are they following this dictum?

It is vital to periodically examine the purpose and mission of SMC by their leadership. A periodic look at the Word, the teachings of Vatican II can rekindle their commitment to Jesus, their work and to one another.

Why the Laity don't do What They are Supossed to do?

Most of the time when the hierarchy do not impart the truth in full to the faithful, then the conscience of the faithful is at conflict with what is told by the hierarchy, then they do not know what they are supposed to do. Most of the faithful now do not believe the hierarchy of SMC.

While a direction must reflect the belief that it is important, meaningful and worthwhile, it must also be clear and understandably specific about what will be achieved.

Constantly Articulating the Mission

Love of Jesus and His people are not the mission of the Church. They are simply the objective.

People need to feel that what they are doing is meaningful and important to the objective of the Church. They need to be able to connect their work with the overall work of the Church. They need to feel that what the Church does matters to the world in some way. The faithful can’t be expected to perform difficult, stressful, demanding work unless they feel their work has a meaningful purpose.

The Laity

All those baptized in Christ, ordained and laity, those in heaven or on earth, form the mystical body of Christ. The full growth of the mystical body depends on the full functioning of each part. A member that does not work for the growth of the body to the extent of his or her possibilities must be considered useless to the church. “The laity are made to share in the priestly, prophetical and kingly office of Christ” Vat II Apostolicam Actuositatem 2 and 1 Peter 2:4-10.  Christ is the source of the apostate of the church, then the fruitfulness of the apostate of the lay people depends on their living in union with Christ, “whoever dwells in me and I in them bear much fruit, because apart from me you can do nothing” John 15:5. 

Conclusion

We as the members of the mystical body of Christ, whether ordained or un-ordained, must work in unison for the health of the Church. The hierarchy is set apart to serve the faithful for the good of all and not rule over them. //

*******************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

******************************************************************************    

Sonntag, 29. September 2024

ധ്രുവദീപ്തി :// Religion // Part-2- ക്രിസ്ത്യൻ സഭകൾക്ക് ഭാവിയിൽ എന്ത് രൂപം ഉണ്ടാകുമെന്ന് വ്യക്തമല്ല. // George Kuttikattu

 
ധ്രുവദീപ്തി :// Religion //  Part-2-

ക്രിസ്ത്യൻ സഭകൾക്ക് ഭാവിയിൽ എന്ത് രൂപം ഉണ്ടാകുമെന്ന് വ്യക്തമല്ല. //

George Kuttikattu  

George Kuttikattu


സാർവത്രിക സഭയിൽ നീറിപ്പുകയുന്ന സംഭവങ്ങൾ പലതും ലോകം കാണുന്നു. മറ്റു ചില ഉദാഹരണങ്ങൾ-                                  
സ്‌പെയിനിലെ ക്ലാര മഠം കന്യാസ്ത്രികൾ കത്തോലിക്കാ പള്ളിയിൽനിന്നും 
വിട്ടു പോയി. 

ഈ സംഭവത്തിൽ സ്‌പെയിനിലെ ജനങ്ങളിൽ ഉണ്ടായ ആശ്ചര്യവും രോഷവും വളരെ വലുതാണ്. ഒരുകൂട്ടം പാവപ്പെട്ട ക്ലാരമഠം സിസ്റ്റേഴ്സ് കത്തോലിക്കാ സഭയുമായി പിരിഞ്ഞതിനുശേഷം സ്പാനിഷ് ആശ്രമ നഗരമായ ബെലോറാഡോ വലിയ ഞെട്ടലിലാണ്. 

 

നഗരസഭാമേയർ അൽവാരോ എഗ്വിലുസ് മാധ്യമപ്രവർത്തകരോട്  "തികച്ചും ആശ്ചര്യം, വിശ്വാസത്യാഗികളായ കന്യാസ്ത്രീകൾക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. കമ്മ്യൂണിറ്റിയിലെ ആളുകളുമായി മികച്ച ബന്ധമുള്ള ബെലോറാഡോയുടെ ഏറ്റവും പ്രധാനപ്പെട്ട അംബാസഡർ മാരായിരുന്നു അവർ. ഉദാഹരണമായി, ആശ്രമത്തിൻ്റെ (ബർഗോസ് പ്രവിശ്യ) ദേശീയതലത്തിൽ അറിയപ്പെടുന്ന സ്വീറ്റ് ഫാക്ടറിയെപ്പറ്റിയും എഗ്വിലൂസ് എടുത്തുകാട്ടി. ഇതെല്ലാം ഇപ്പോൾ തകർന്നു". 

കന്യാസ്ത്രീകൾ  ടെലിസിൻകോ എന്ന ടിവി സ്റ്റേഷനിൽ അവരുടെ പ്രശ്നങ്ങൾ വിശദീകരിച്ചു: അവരാരും ഇഷ്ടാനുസരണം പ്രവർത്തിച്ചില്ല. പകരം, അടുത്ത കാലത്തായി വത്തിക്കാനിലെ നവീകരണ ഗതിയുടെ വീക്ഷണത്തിൽ ക്രമാനുഗതമായ അകൽച്ച ഉണ്ടായിട്ടുണ്ട്. ഇപ്പോൾ  “കത്തോലിക്ക സഭയിൽ ഒന്നും അവശേഷിക്കുന്നില്ല - ഇപ്പോൾ ശ്രദ്ധ ദൈവത്തിലല്ല, ആളുകളിലാണ്,” ഒരു സഹോദരി പരാതിപ്പെട്ടതാണ്.  മറ്റൊരാൾ കൂട്ടിച്ചേർത്തു: "ഞങ്ങൾ വത്തിക്കാനെ തിരിച്ചറിയുന്നില്ല- ഇതൊരു പ്രഹസനമാണ്." 

ഇക്കഴിഞ്ഞനാളിൽ, ബാസ്‌കിലെ ഓർഡുനയിൽ മറ്റൊരു ബ്രാഞ്ച് നടത്തുന്ന പാവം ക്ലെയർ സഹോദരിമാർ ഒരു പരസ്യ പ്രസ്താവനയി ലൂടെ വാർത്തകളിൽ ഇടം നേടി. അതിൽ, മതവിശ്വാസികളായ 16 കന്യാസ്ത്രീകൾക്കും വേണ്ടി മഠാധിപതി പള്ളി ഉപേക്ഷിച്ചു. അതേ സമയം, പാബ്ലോ ഡി റോജാസ് എന്ന സഹപാഠി പുരോഹിതൻ തന്റെ അധികാരത്തിന് സംഘം കീഴടങ്ങുമെന്ന് പ്രഖ്യാപിച്ചു. ഇതാണ് ചില പുരോഹിതരുടെ ഏകാധിപത്യ മനോഭാവം!.

നിരവധി സ്പാനിഷ് രൂപതകളുമായുള്ള റിയൽ എസ്റ്റേറ്റ് തർക്കത്തിൽ കന്യാസ്ത്രീകൾ നിരാശ പ്രകടിപ്പിച്ചു. ബിൽബാവോയ്ക്ക് സമീപമുള്ള ഡെറിയോയിൽ ഉപേക്ഷിക്കപ്പെട്ട മഠം വിൽക്കാൻ അനുമതി നിഷേധി ച്ചതാണ് തർക്കത്തിൻ്റെ കാതൽ. ഇത് ഗുരുതരമായ സാമ്പത്തിക പ്രതി സന്ധിക്ക് കാരണമായി. സഭാവിശ്വാസികൾ ഒരു കാര്യം ശ്രദ്ധിക്കണം. സാർവത്രിക സഭ രൂപീകരിക്കപ്പെട്ടശേഷം നിർമ്മിക്കപ്പെട്ട കാനോൻ നിയമത്തിൽ കന്യാസ്ത്രീകളുടെ പദവി ഇന്നുവരെയും സഭയിൽ ഒരു "സാക്രമെന്റൽ" പദവി നൽകിയിട്ടില്ല. അതേസമയം പുരോഹിതരുടെ "പട്ടം" അല്മായർക്കുള്ള കൂദാശകൾ- മാമ്മോദീസ, വിശുദ്ധ കുർബാന, വിവാഹം തുടങ്ങിയവയെ സാക്രമെന്റൽ (കൂദാശവത്ക്കരണപദവി) പദവിയിലുണ്ട്. അപ്പോൾ മെത്രാന്മാർക്ക് അഥവാ പുരോഹിതർക്ക്  കന്യാസ്ത്രീകളുടെ ലൗകിക- ആത്മീയ ജീവിതവഴികളിൽ യാതൊരു  വിലങ്ങുതടിയാവാനോ അധികാരി നയം കാണിച്ചു നിയന്ത്രണങ്ങൾ  നടത്തുവാനോ എവിടെ നിന്ന് ഇവർക്ക് സഭ അനുവദിച്ചു? യേശു ക്രിസ്തുവിന്റെ കാലത്തിന് മുമ്പും അന്ന് ഇസ്രായേൽ പ്രദേശങ്ങളിൽ കന്യാസ്ത്രികളും സന്യാസികളും ജീവിച്ചിരുന്നു എന്ന് ചരിത്രം ഉണ്ട്. സന്യാസികളും ഉണ്ടായിരുന്നു. അതുപക്ഷേ, ഇക്കാലത്തെ സഭ അവരെ ഭരിക്കുന്നു!!

സ്പാനിഷ് കന്യാസ്ത്രീകളുടെ പ്രശ്നം അധികം താമസിയാതെ തന്നെ  സ്പാനിഷ് ബിഷപ്പ് കോൺഫറൻസ് സംസാരിക്കുകയും ഉടൻ ഇതേപ്പറ്റി  സഹോദരിമാരുമായി ചർച്ച നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ, കഠിനമായ സ്വരം സാധാരണ ശൈലിയുമായി തീർച്ചയായും  പൊരുത്തപ്പെടുന്നില്ല. തിരിച്ചറിഞ്ഞ പ്രശ്നങ്ങൾക്ക് മറ്റ് പരിഹാരങ്ങൾ ക്കായി ഒരുമിച്ച് നോക്കാൻ അവർ ആഗ്രഹിക്കുന്നുണ്ട്. അതിനിടെ ഒരു കന്യാസ്ത്രീ ബെലോറാഡോയിലെ മഠം വിട്ട് മറ്റൊരു സന്യാസികളുടെ സമൂഹത്തിൽ ചേർന്നതായി അറിയാൻ കഴിഞ്ഞു.

ജർമ്മനിയിലെ കന്യാസ്ത്രീമഠങ്ങളും കന്യാസ്ത്രികളും.

ജർമ്മനിയിൽ മഠത്തിൽ ദൈനംദിന പ്രാർത്ഥനകൾക്കും പള്ളികളിൽ  സേവനങ്ങൾക്കും മറ്റെല്ലാ ജോലികൾക്കും നിശ്ചിത നിയമങ്ങളും ചില  സമയങ്ങളും ഉണ്ട്. ജർമ്മനിയിൽ സന്യാസ സമൂഹങ്ങൾ പലപ്പോഴും സ്വയം കഴിയുന്നത്ര പിന്തുണയ്ക്കാൻ ശ്രമിക്കുന്നു. അതിനാൽ പല ജോലികളുംസ്വന്തം കൃഷികൾ-  പഴങ്ങളും പച്ചക്കറികളും, അവരുടെ  കൃഷിഭൂമിയിൽ  വളർത്തുകയും മൃഗങ്ങളെ പരിപാലിക്കുകയും മറ്റും  ചെയ്യുന്നു. അവർ പലപ്പോഴും സ്വന്തമായി അപ്പം ചുടുകയോ ബിയർ ഉണ്ടാക്കുകയോ വൈൻ ഉണ്ടാക്കുകയോ ചെയ്യുന്നു. അവർക്ക് ഉപയോഗ  മില്ലാത്തത് അവർ വിൽക്കുന്നു. അവർക്ക് സ്വന്തമായി നിർമ്മിക്കാനോ ചെയ്യാനോ കഴിയാത്ത കാര്യങ്ങൾക്കുള്ള പണം ആവശ്യമാണ്.  ചില ആശ്രമങ്ങളിൽ മരപ്പണി, നെയ്ത്ത്, അവയല്ലെങ്കിൽ മൺപാത്രങ്ങൾ  തുടങ്ങിയ കരകൗശല വർക്ക് ഷോപ്പുകളും ഉണ്ട്. വിവിധ ഓർഡറുകൾ, ടൂറുകളും സെമിനാറുകളും മറ്റും അവർ ചെയ്യുന്നു. കന്യാസ്ത്രീകളും സന്യാസിമാരും രോഗികളെയോ ദരിദ്രരെയോ പരിപാലിക്കുന്നുണ്ട്.  തീർത്ഥാടനത്തിൽ എവിടെയെങ്കിലും രാത്രികാലം തങ്ങേണ്ടി വരുന്ന തീർത്ഥാടകരെയും മഠങ്ങളിൽ പാർപ്പിക്കുന്നുണ്ട്. ഈ ആശ്രമത്തിൽ അവർക്കെന്തെങ്കിലും കഴിക്കാനും അവിടെ  കിടക്കാൻ നല്ല ഇടവും ലഭിക്കും. 

ജർമ്മനിയിൽ ഓരോ വർഷവും ഏകദേശം 100 ൽ താഴെ സ്ത്രീകൾ കന്യാസ്ത്രീകളാകാൻ തീരുമാനിക്കുന്നു. അപ്രകാരമുള്ള അവരുടെ ഒരു തീരുമാനം അവർക്കു ലഭിക്കുന്ന ശമ്പളം എന്തുമാത്രം ഉണ്ടാകും  എന്ന് ഉദ്ദേശിച്ചുകൊണ്ടായിരിക്കില്ല, ഇത് പലരും കരുതുന്നതിലും തീർച്ചയായും വളരെ കുറവാണെങ്കിലും പുതിയ ഒരു ജീവിതവഴിയെ അവർ തെരഞ്ഞെടുക്കുന്നു. മൂന്ന് വർഷത്തേക്ക് അനുസരണ, സ്ഥിരത, സന്യാസ ജീവിതശൈലി എന്നിവ വാഗ്ദാനം ചെയ്യുന്ന ആദ്യ കാലത്തെ പരിശീലനശേഷം, ശാശ്വതമായ ഒരു ജീവതം പിന്തുടരുന്നു, അതിൽ കന്യാസ്ത്രീക്ക് കറുത്ത മൂടുപടവും ചില ഉത്സവഗായകസംഘത്തിൻ്റെ മേലങ്കിയും ലഭിക്കുന്നു. മുഴുവൻ പരിശീ ലന കാലയളവിൽ, അവർക്ക്  ദൈവശാസ്ത്ര വിഷയങ്ങളിലെ പാഠങ്ങൾ ഓരോ ആഴ്ചകളിൽ പല തവണ നടക്കുന്നു. 

എബിൻഗെൻ ആശ്രമത്തിന് മുന്നിൽ 
ബെനഡിക്റ്റൈൻ കന്യാസ്ത്രീകൾ.

കന്യാസ്ത്രീകൾ, കൂടുതലും ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ സ്ത്രീ അംഗങ്ങൾ എന്ന് വിളിക്കപ്പെടുന്നതുപോലെ, അവരുടെ നിരന്തരമായ  പ്രാർത്ഥനയിലൂടെ തങ്ങളുടെ ജീവിതം ദൈവത്തിനും ജീവിതകാലം  ജനസേവനത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്നു. കന്യാസ്ത്രീകൾ അവരുടെ ആന്തരിക നേർച്ചകളാൽ സഭയോടും അവരുടെ സഭയുടെ  സമൂഹത്തോടും ബന്ധിതരാണ്. എല്ലാകാര്യങ്ങളും മഠാധിപതിക്കോ   പ്രിയോറസിനോ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് കാര്യങ്ങളിൽ നോക്കാം.,ഒരു കന്യാസ്ത്രീ ദാരിദ്ര്യത്തിന് വിധേയയാകുന്നു; ഒരു സ്ത്രീ മഠത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് അവൾ തൻ്റെ നിലവിലുള്ള സ്വത്തുക്കൾ ഉപേക്ഷിക്കുകയും പിന്നീട് മഠത്തിൽനിന്നും പ്രതിമാസ പോക്കറ്റ് മണി മാത്രം സ്വീകരിക്കുകയും ചെയ്യുന്നു. 

കന്യാസ്ത്രീയാകാനുള്ള പരിശീലനം - അതുപോലും സാധ്യമാണോ?

ഒരു കന്യാസ്ത്രീയെ സന്യാസ സമൂഹത്തിലേക്ക് സ്വീകരിക്കുന്നത് സാധാരണയായി ഓരോരോ വർഷങ്ങളോളം ക്രമാമായി നടക്കുന്നുണ്ട്. ഇത് സാധാരണയായി ഒരു അതിഥിയായി മഠത്തിൽ കൂടുതൽ നേരം താമസിക്കുക, പോസ്റ്റുലൻസിയിലും സന്യാസത്തിന്റെ ഉചിതമായ വസ്ത്രത്തിലും സ്വീകാര്യതയോടെ അത് ആരംഭിക്കുന്നു, കൂടാതെ തുടക്കക്കാർക്ക് ഒരു പുതിയ പേരും ലഭിക്കും. രണ്ട് വർഷകാലം വരെ നീണ്ടുനിൽക്കുന്ന തുടർന്നുള്ള നവീകരണ വേളയിൽ, സന്യാസിനി  സമൂഹവും മഠത്തിലെ ജീവിതവുമെല്ലാം യഥാർത്ഥത്തിൽ അവരുടെ ദൈവ വിളിയാണോ എന്ന് പരിശോധിക്കണം.  

ഒരു കന്യാസ്ത്രീയുടെ ശമ്പളം 

ഉത്തരവിനെ ആശ്രയിച്ച്, ഒരു കന്യാസ്ത്രീ ആകുന്നതിനു മഠത്തിൽ പ്രവേശിക്കുമ്പോൾ ഒന്നുകിൽ ഏതെങ്കിലും തൊഴിൽ പരിശീലനം പൂർത്തിയാക്കിയിരിക്കണം, അവർക്ക് പിന്നീട് ജോലിയിൽ തുടരാം. ചില സാഹചര്യങ്ങളിൽ, അവൾക്ക് സൈറ്റിൽ കൂടുതൽ പരിശീലനമോ പഠനമോ പൂർത്തിയാക്കാൻ കഴിയും. എന്നിരുന്നാലും, ഇവ രണ്ടുംകൂടി  കന്യാസ്ത്രീക്ക് ലഭിക്കുന്ന പോക്കറ്റ് മണി മെച്ചപ്പെടുത്തുന്നതിന് അത്  ഉതകുന്നതല്ല. കാരണം: ഒരു കന്യാസ്ത്രീ ഏതു തൊഴിലിൽ പ്രതിഫലം  സമ്പാദിച്ചാലും ലഭിക്കുന്ന ലാഭം ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ അത് ജോയിൻ്റ് അക്കൗണ്ടിലേക്കാണ് പോകുന്നത്. തത്ത്വം ഇതാണ്: ഇളയവർ മുതിർന്നവരെ പരിപാലിക്കുന്നു. 

പ്രത്യുപകാരമായി, ആശ്രമം കന്യാസ്ത്രീക്ക് ഇന്നും ഭാവിയിലും പണം നൽകുന്നു - ഭക്ഷണത്തിനും താമസത്തിനും ഒപ്പം വാർദ്ധക്യത്തിൽ പരിചരണവും പെൻഷനും. ഒരു കന്യാസ്ത്രീക്ക് പുതിയ ഷൂസിനോ യാത്രയ്‌ക്കോ വേണ്ടി ഒരു അധിക ബജറ്റ് ആവശ്യമുണ്ടെങ്കിൽ, അത്  ഓർഡറിൻ്റെ ഫിനാൻഷ്യൽ മാനേജരോട് അഭ്യർത്ഥിക്കുന്നു. എന്നാൽ ഒരു കന്യാസ്ത്രീയുടെ പോക്കറ്റ് മണിയുടെ തുകയും ബജറ്റ് അധിക പണവും ഓർഡറും അതിൻ്റെ ആവശ്യവും അനുസരിച്ച് തരംതിരിച്ചു  വ്യത്യാസപ്പെടുന്നു - എന്നാൽ ആശ്രമ ബോർഡുകൾ കൃത്യമായ ഒരു  തുകയെക്കുറിച്ച് മൗനം പാലിക്കുന്നു. 

ദരിദ്രരായിരിക്കാനുള്ള ബാധ്യത സാധാരണയായി ഒരു ആശ്രമത്തിൽ  കന്യാസ്ത്രിയായി പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ വിവിധ സ്വകാര്യ സ്വത്തുക്കളും ഉപേക്ഷിക്കുന്നതും ഉൾപ്പെടുന്നു. ഇതിൽ റിയൽ എസ്റ്റേറ്റ് , പുസ്‌തകങ്ങൾ അല്ലെങ്കിൽ ആഭരണങ്ങൾ പോലുള്ള ചില യഥാർത്ഥ സ്വത്തുക്കൾ മാത്രമല്ല, അക്കൗണ്ടുകളും സേവിംഗ്‌സ് അക്കൗണ്ടുകളും ഉൾപ്പെടുന്നു. മിക്ക കന്യാസ്ത്രീകളും ഈ സ്വകാര്യ സ്വത്ത് അവരുടെ  കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ​​നൽകുന്നു. ഓരോ സ്ത്രീകൾ കന്യാസ്ത്രീകളാകുകയും അവരുടെ ഓർഡർ ഉപേക്ഷിക്കുകയും മറ്റും  ചെയ്യുമ്പോൾ അതുണ്ടാക്കുന്നതായ സാമ്പത്തിക ആഘാതം 2005-ൽ  എംസ്‌ലാൻഡിൽ കാണിച്ചിരുന്നു: ഏകദേശം 70 ഓളം കന്യാസ്ത്രീകൾ തുയ്‌നിലെ ഫ്രാൻസിസ്‌ക്കൻ ഓർഡർ വിട്ടു. 

ജോലിയോ സമ്പാദ്യമോ ഇല്ലാതെ, മുൻ കന്യാസ്ത്രീകൾക്ക്  ജർമ്മൻ  സർക്കാർ നടപ്പിലാക്കിയ "ഹാർട്സ്- 4 " ഒരു ഭീഷണിയായി- അതുമല്ല, എല്ലാത്തിനുമുപരി, ആശ്രമം നൽകിയ പ്രത്യേക വ്യവസ്ഥ കാരണം, അവർക്ക് പെൻഷനോ തൊഴിലില്ലായ്മ ഇൻഷുറൻസിനോ അപ്പോൾ  നൽകേണ്ടതില്ലയിരുന്നു.  അവസാനം, മഠത്തിന്റെ മേലധികാരികൾ ആ സ്ത്രീകൾക്ക് പണം നൽകുകയും മാത്രമല്ല, അവരുടെ പെൻഷൻ ഇൻഷുറൻസിലേക്ക് പണം നൽകുകയും ചെയ്തു - 20 മുതൽ 30 വർഷം വരെ ഇൻഷുറൻസ് ഉള്ളതിനാൽ, ആ ചെലവ് നിരവധി ദശലക്ഷം യൂറോയാണെന്ന് കണക്കാക്കപ്പെടുന്നു.

വത്തിക്കാൻ നേതൃത്വ ഇടപെടലുകൾ
 

പ്രശ്നങ്ങൾ സങ്കീർണമാക്കി എന്നാണ് പറയപ്പെടുന്നത്.. - വനിതകൾ നടത്തിയിരുന്ന "വനിതാ പത്രo " വനിതാ നേതൃത്വം  ഉപേക്ഷിച്ചു –കന്യാസ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും സഭയിൽ നടന്ന  സ്ത്രീപീഡനങ്ങളെയും കുറിച്ച് ഈ മാസിക പരാമർശിച്ചിരുന്നതാണ് . എന്നാൽ വത്തിക്കാനിലെ “പുരുഷന്മാരുടെ നിയന്ത്രണവും ”ഏറ്റവും ഒടുവിലായി ഉണ്ടായി എന്നതാണ് ഈ രാജിക്ക് കാരണം. 


പുരുഷന്മാരുടെ നേരിട്ടുള്ള നിയന്ത്രണങ്ങൾ വനിതകൾ അന്ന് സ്വയം മനസ്സിലായതിനാൽ വത്തിക്കാൻ വനിതാ മാസികയുടെ നേതൃത്വം കൂട്ടമായി രാജിവച്ചു. മാസിക നടത്തിയ സ്ത്രീകൾക്ക് ചുറ്റും തികഞ്ഞ  അവിശ്വാസവും പുരോഗമനപരമായ കണക്കുകൂട്ടലും ഉണ്ട്, മാഗസിൻ സ്ഥാപക ലുസെറ്റ സ്കരാഫിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് എഴുതിയ ഒരു  കത്തിൽ എഴുതി. സ്കരാഫിയ: _"പുതിയ എഡിറ്റോറിയൽ മാനേജ്‌മെൻ്റ് വന്നതിന് ശേഷം, മുൻ മാനേജ്‌മെൻ്റിൻ്റെ അതേ സ്വാതന്ത്ര്യത്തോടും സർഗ്ഗാത്മകതയോടും കൂടി ഞങ്ങളുടെ ജോലി ചെയ്യുന്നതിൽ ഇപ്പോൾ  ഞങ്ങൾക്ക് പ്രശ്‌നങ്ങളുണ്ടായി. പത്രത്തിൽ രണ്ട് വ്യത്യസ്ത ആത്മാക്കൾ ഉള്ളതുപോലെയായിരുന്നു, അവരിൽ ഒരാൾ ഞങ്ങൾക്ക് എതിരായി വന്നു. സ്ത്രീകൾ എന്ന നിലയിൽ മറ്റ് സ്ത്രീകൾക്കെതിരെ ഒരിക്കലും  പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല, ഏഴ് വർഷത്തിന് ശേഷം ഈ അനുഭവം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു.  


ഒസ്സർവേറ്റോർ റൊമാനോ "അനുസരണത്തിൻ്റെ മാനദണ്ഡം" നിഷേധിക്കുന്നു


അതേസമയം, "അനുസരണത്തിൻ്റെ മാനദണ്ഡം" അനുസരിച്ച് സഭ ആരെയും തിരഞ്ഞെടുത്തിട്ടില്ലെന്ന് "ഓസ്സർവേറ്റോർ റൊമാനോ" മാനേജ്മെൻ്റ് നിഷേധിച്ചു. ഒരു തരത്തിലുമുള്ള സഭാ പൗരോഹിത്യ സമ്പർക്കം കൂടാതെ മാസികയുടെ പ്രവർത്തനം തുടരണം. സഭയിൽ കന്യാസ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും, അടുത്തിടെ  കത്തോലിക്കാ സഭയിലെ സ്ത്രീകൾക്കെതിരായി നടക്കുന്ന വിരവധി  പീഡനങ്ങളെക്കുറിച്ചും അവർ അടുത്തിടെ സംസാരിച്ചു. കേരളത്തിൽ കഴിഞ്ഞ നാളുകളിൽ സീറോമലബാർ സഭയിൽ ഉണ്ടായിട്ടുള്ള ചില ദുരുപയോഗ സംഭവങ്ങൾ സഭയിൽ വലിയ വിഷയം തന്നെയാണ ഒരു നിലപാട് സഭാ നേതൃത്വങ്ങൾക്കില്ല. പരിഹാരം കാണാതെ, യാതൊരു നീതിയും ലഭിക്കാതെ കേരളത്തിൽ കുറവിലങ്ങാട്ടുള്ള ഒരു മഠത്തിലെ  കന്യാസ്ത്രികൾ കോടതികൾ കയറിയ സംഭവം ആത്മീയതയല്ല. പ്രതി ഒരു മെത്രാൻ ആയിരുന്നു.  

ജർമ്മനിയിലെ പള്ളികളിലേക്ക് തിരിഞ്ഞു നോക്കാം. 

ജർമ്മനിയിലെ കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് പള്ളികളിൽ വിശുദ്ധ കുർ ബാനയിൽ പങ്കെടുക്കാൻ വരുന്ന അല്മായരുടെ എണ്ണം വളരെ ഏറെ കുറഞ്ഞു പോയി. കുറെ വർഷങ്ങൾക്ക് മുമ്പ് ഒരു ഞായറാഴ്ച കുർബാന യ്ക്ക് പള്ളി നിറയെ വിശ്വാസികൾ ഉണ്ടായിരുന്നു. ഇപ്പോൾ ഏതാണ്ട് 60 .70 % ആളുകൾ ഇല്ലാതായിക്കാണുന്നുവെന്നത് പുതിയ യാഥാർത്ഥ്യമാ ണ്. സഭാനേതൃത്വങ്ങൾക്ക് സഭാവിശ്വാസികളുമായുള്ള ഒരുമയില്ലായ്മ യും അധികാരധാർഷ്ട്യതയും, പരസ്പര അംഗീകാരവും  പരസ്പരബഹു മാനമില്ലായ്കയും സഭാവിശ്വാസികളെ അകറ്റാൻ വലിയ കാരണമായി. അതുപോലെ ദുരുപയോഗകേസുകളിൽ രൂപതാധികാര  സ്ഥാനത്തു ഇരിക്കുന്നവരുടെ നിഷ്ക്രിയഭാവവും എല്ലാം അല്മായർക്ക് വേദനാജന കമായ തീരുമാനങ്ങളിലേയ്ക്ക് തിരിയുവാൻ കാരണമാക്കി. ജർമ്മൻ കത്തോലിക്ക സിൻഡിലുള്ള മെത്രാന്മാർ അല്മായരുടെ ആവശ്യങ്ങളെ നിരാകരിച്ച നിരവധി കാര്യങ്ങൾ ഉണ്ടായി. അതിൽ പ്രധാനപ്പെട്ടത് ലൈംഗിക ദുരുപയോഗ കേസ്സുകൾ മെത്രാൻനേതൃത്വങ്ങൾ കണ്ണടച്ചു നിസ്സാരമാക്കിയെന്നതാണ്. ഇതുപോലെ നോക്കിയാൽ കേരളത്തിൽ സീറോമലബാർ മെത്രാന്മാരുടെ നിലപാടും വ്യത്യസ്തപ്പെട്ടതായില്ല.  സീറോ മലബാർസഭയെന്ന ക്രിസ്ത്യൻ സഭയിൽനിന്നു അംഗങ്ങൾ മെത്രാൻ സിനഡിന്റെ ഏകാധിപത്യ അധികാരത്തെ നിഷേധിച്ചു കൊണ്ട് സഭയിൽനിന്നു വിട്ടുപോകുകയില്ലെന്ന് കരുതുവാൻ നമുക്ക് എങ്ങനെ കഴിയുo ?.  

  എന്തുകൊണ്ടാണ് കുറച്ച് ആളുകൾ പുരോഹിതരാകുന്നത്?

അതുപോലെ തന്നെ സഭ നേരിടുന്ന വലിയ പ്രതിസന്ധിയാണ് നാം അറിയുന്നത്. ജർമ്മനിയിലെ ഡ്യുസൽഡോർഫ് വാർത്തyil ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു. യുവ പുരോഹിതന്മാരിൽ നടത്തിയ ഒരു സർവേ കാണിക്കുന്നത് പലരും ബ്രഹ്മചര്യത്തെ ഒരു തടസ്സമായി കാണുന്നുണ്ട്  എന്നാണ്. എന്നാൽ മറ്റ് ഘടകങ്ങൾ ഒരു കരിയർ തിരഞ്ഞെടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും. പല കാരണങ്ങളാൽ വൈദിക പരിശീലന ത്തിൻ്റെ പരിഷ്കരണത്തിനായി പണ്ഡിതന്മാർ ശ്രമിക്കുന്നുണ്ട്.

ജർമ്മനിയിൽ പുരോഹിതരാകാൻ ആഗ്രഹിക്കുന്ന യുവാക്കൾ ഇപ്പോൾ കുറവാണ്- ബ്രഹ്മചര്യത്തെ സാധ്യതയുള്ള പ്രധാനപ്പെട്ട ഘടകമായി  കരുതുന്ന സ്ഥാനാർത്ഥികൾക്ക് ഒരു വെല്ലുവിളിയായി കാണുന്നു. 70 ശതമാനത്തിലധികം യുവ പുരോഹിതന്മാരും അവരിൽ ചിലരുടെ മടിക്ക് കാരണം ബ്രഹ്മചര്യം ആണെന്ന് ഒരു പരിധിവരെ അല്ലെങ്കിൽ പൂർണ്ണമായും സമ്മതിക്കുന്നു. സർവേയിൽ പങ്കെടുത്ത 6.5 ​​ശതമാനം പുരോഹിതരും തങ്ങൾ ബ്രഹ്മചര്യം പിന്തുടരുകയോ പിന്തുടരുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞു, കൂടാതെ 16 ശതമാനം പേരും അത് അതേപടി  നിറവേറ്റുന്നതിൽ തങ്ങൾ എല്ലായ്പ്പോഴും വിജയിക്കുന്നില്ലെന്ന് തുറന്ന്  പറഞ്ഞു. റൂർ യൂണിവേഴ്‌സിറ്റി ബോഹുമിലെ സെൻ്റർ ഫോർ അപ്ലൈ ഡ് പാസ്റ്ററൽ റിസർച്ച് (ZAB) നടത്തിയ പുതിയ പഠനത്തിൽ നിന്നാണ് ഇത് വെളിപ്പെടുന്നത്. യുവ പുരോഹിതരെ അവരുടെ ചില തൊഴിൽ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നതെന്താണെന്ന് അവർ അന്വേഷിച്ചു. ഇത് ചെയ്യുന്നതിന്, 2010 നും 2021 നും ഇടയിൽ പുരോഹിതരായിത്തീരുന്ന   ഏകദേശം 850 ആളുകളോട് ഗവേഷകർ ചോദിച്ചു. സ്ഥാനാരോഹണ ത്തിന് മുമ്പ് സെമിനാരി വിട്ടുപോയ 153 വൈദികരും വേറെ 18 പേരും  തിരികെ റിപ്പോർട്ട് ചെയ്തു. ഇത് ജർമ്മൻ ബിഷപ്പ്‌സ് കോൺഫറൻസ് (ഡിബികെ) ആണ് പഠനം നടത്തിയത്.

അവരുടെ പ്രേരണയുടെ കാര്യം വരുമ്പോൾ, സർവേയിൽ പങ്കെടുത്ത അഞ്ചിൽ നാലുപേരും തങ്ങളുടെ തീരുമാനത്തിൽ ദൈവത്താൽ നയിക്കപ്പെട്ടതായി തോന്നിയതായി പറഞ്ഞു. സമാനമായ ഒരു സംഖ്യ സുവിശേഷത്തിൻ്റെ സന്ദേശം പങ്കിടാൻ പ്രേരിപ്പിക്കുന്നു. ചുരുങ്ങിയത് 13 ശതമാനം പേർക്കെങ്കിലും നല്ല ഒരു തൊഴിൽ സുരക്ഷ ഒരു കരിയർ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു കാരണമാണ്. നിർബന്ധിത ബ്രഹ്മച ര്യം കൂടാതെ, 80 ശതമാനത്തിലധികം യുവ പുരോഹിതരും സഭയുടെ ചില  നിഷേധാത്മക പ്രതിച്ഛായയെ കുറഞ്ഞത് താൽപ്പര്യമുള്ളവർക്ക് ഒരു തടസ്സമായി കാണുന്നു. ദുരുപയോഗം മൂലമുണ്ടാകുന്ന പ്രതിസന്ധി യും പലരും ഒരു പ്രശ്നമായി കണക്കാക്കുന്നു. നേരെമറിച്ച്, ഒരു ന്യൂനപ ക്ഷം മാത്രമാണ് മുന്നേറ്റത്തിനുള്ള അവസരങ്ങളുടെ അഭാവത്തെയും മോശം വേതനത്തെയും വിമർശിക്കുന്നത്. രാഷ്ട്രീയ തലത്തിൽ, ഇപ്പോൾ ചില  യൂണിയനുമായി ശക്തമായ ബന്ധമുണ്ട്: സർവേയിൽ പങ്കെടുത്തരുന്ന  പുരോഹിതരിൽ 58 ശതമാനവും സിഡിയുവിനോ സിഎസ്‌യുവിനോ വോട്ട് ചെയ്യും - മൊത്തം ജനസംഖ്യയുടെ ഇരട്ടി.

നിരീക്ഷണ ഫലങ്ങളുടെ വെളിച്ചത്തിൽ പൗരോഹിത്യ പരിശീലനം പുനഃക്രമീകരിക്കാനുള്ള ഒരു "ശക്തമായ ആവശ്യം"ഇപ്പോൾ  ZAB യുടെ ഡയറക്ടർ മത്തിയാസ് സെൽമാൻ കാണുന്നു. സഭാ സമൂഹത്തിൽ ചെറുതായിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം - ഒരു ക്ലാസിക് കത്തോലിക്കാ, കൂടുതൽ യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്നുള്ള പുരുഷന്മാർ ക്ക് ഈ തൊഴിൽ പ്രത്യേകിച്ചും അനുയോജ്യമാണ്. ഇന്ന് പുരോഹിത ന്മാർ പ്രധാനമായും തങ്ങളെ "സർഗ്ഗാത്മക നേതാക്കൾ" ആയി കാണു ന്നില്ല, അവരുടെ ഓഫീസ് പ്രയോഗത്തെക്കുറിച്ചുള്ള അവരുടെ പ്രതീ ക്ഷകൾ പലപ്പോഴും സഭയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാണ്. എന്നാൽ ഈവിധ  രീതിയിൽ, ചെറുപ്പക്കാർ “ജർമ്മനിയിലെ സാധാരണ കമ്മ്യൂ ണിറ്റിയുടെ സാഹചര്യങ്ങളുടെ തുറന്ന കത്തിയിലേക്ക് ഓടും” എന്ന് അദ്ദേഹവും മുന്നറിയിപ്പ് നൽകുന്നു. ചിലർ പാസ്റ്റർമാരാകാൻ വേണ്ടി  ആഗ്രഹിച്ചു, പക്ഷേ മേലധികാരികളല്ല, തീർച്ചയായും മാനേജർമാരല്ല, സെൽമാൻ പറയുന്നു. അതേസമയം, സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും സഭയുടെ  പരിഷ്കാരങ്ങളെക്കുറിച്ച് അനിശ്ചിതത്വത്തി ലാണ്. 30 ശതമാനം പേർ മാത്രമാണ് ഭാവി കത്തോലിക്ക സഭ കൂടുതൽ ജനാധിപത്യപരമായിട്ട്  മാറേണ്ടതുണ്ടെന്ന് പറയുന്നത്. സ്ത്രീകളെയും  പൗരോഹിത്യത്തിലേക്ക് പ്രവേശിപ്പിക്കണമെന്ന് നാലിൽ ഒരാൾ മാത്രമേ ചിന്തിക്കൂന്നുള്ളൂ.

ഈ പഠനം ഒരു സംവാദത്തിന് തുടക്കമിടുന്നതായി ബിഷപ്പ് ഗെർബർ പറയുന്നു. വൈദിക പരിശീലനത്തിനുള്ള പുതിയ ആശയമാണ് ആ  ബിഷപ്പ് കോൺഫറൻസ് ഇപ്പോൾ പ്രവർത്തിക്കുന്നത്, അത് ഉടൻതന്നെ തയ്യാറാകും. ആർപി ഓൺലൈനിൽ നിന്ന് കൂടുതൽ "ബ്രഹ്മചര്യത്തി ൻ്റെ  ആവശ്യകത ഇല്ലാതാക്കാൻ നിരവധി നല്ല കാരണങ്ങളുണ്ട്".

ജർമ്മനിയിലെ ബവേറിയൻ സംസ്ഥാനം കത്തോലിക്കാ വിശ്വാസിക ളുടെ കേന്ദ്രമാണ്. പക്ഷെ ---

ബവേറിയയിൽ 2023-ൽ 106,000 പേർ കത്തോലിക്കാ സഭ വിട്ടു. ജർമ്മൻ ബിഷപ്പ്‌സ് കോൺഫറൻസിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ കഴിഞ്ഞ വർഷം ഏകദേശം 1,200 റീ-എൻട്രികളും 320 എൻട്രികളും രേഖപ്പെടുത്തി. താരതമ്യത്തിനായി: 2022-ൽ ബവേറിയയിലെ 153,000 കത്തോലിക്കർ പള്ളി വിട്ടു.

 Pope Francis and  Markus Söder in Vatikan

ബവേറിയൻ സംസ്ഥാന മുഖ്യമന്ത്രി Markus Söder ഇക്കഴിഞ്ഞ നാളിൽ ഫ്രാൻസിസ് മാർപാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.   സോയ്ഡറിനെ സംബന്ധിച്ചിടത്തോളം,ഈ സന്ദർശനത്തിന് വ്യക്തിപര വും എന്നാൽ രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. "ബവേറിയ മനുഷ്യ രാശിയുടെ ക്രിസ്ത്യൻ വീക്ഷണത്തോട് പ്രതിജ്ഞാബദ്ധമാണ്, ഇത്  വത്തിക്കാനിൽ " സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് തൊട്ടടുത്തു ഒരു ജർമ്മൻ ആർച്ച് ബ്രദർഹുഡ് നടത്തുന്ന ഫൗണ്ടേഷൻ കാമ്പോ സാൻ്റോ ട്യൂട്ടോണിക്കോയുടെ മുകളിൽ മേൽക്കൂരയിലെ ടെറസിൽ അവരുടെ  സംഭാഷണത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ബവേറിയയിലെ എല്ലാ  കുരിശുകൾ ഇപ്പോഴും തൂങ്ങിക്കിടക്കുകയാണ്, അവിടെ പരമോന്നത കോടതികൾ വരെ ഇത് നടപ്പിലാക്കിയിട്ടുണ്ടെന്ന് പറയുന്നു. 

മത വിദ്യാഭ്യാസം മാറ്റപ്പെടുന്നില്ല. ഖണ്ഡിക 218-ലെ ഏത് പരിഷ്‌കാ രത്തെയും അദ്ദേഹം എതിർക്കുന്നു, ith മാത്രമല്ല സഹായകരമായ ആത്മഹത്യയ്‌ക്കെതിരെയും: "ആദ്യം മാത്രമല്ല, അവസാനത്തിലും ജീവൻ സംരക്ഷിക്കുന്നത് ഞങ്ങൾക്ക് പ്രധാനമാണ്."  രാജ്യത്തിൻ്റെ യും പള്ളിയുടെയും പൂർണ്ണമായ ഓരോ വേർതിരിവ് ജർമ്മനിക്കും മാത്രമല്ല  ബവേറിയയ്ക്കും ശരിയായ പാതയല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു." സംസ്ഥാന ആനുകൂല്യങ്ങൾ പള്ളികൾക്ക് കൈമാറാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഇതിനകം ചർച്ചകൾ പലതും  നടന്നിട്ടുണ്ട്, പക്ഷേ ഡിസൈൻ സങ്കീർണ്ണമാണെന്ന് അവയെല്ലാം തെളിയിക്കുന്നു. 

മാർക്കുസ് സോയ്ഡർ പറഞ്ഞു:“ഞങ്ങൾ ഈ പോയിൻ്റുകളെല്ലാം വളരെ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. ഇതിനും വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെ ന്ന് ഞാൻ വിശ്വസിക്കുന്നു, സഭ അതിൻ്റെ സ്ഥാപിത സ്ഥാനം നിലനിർ ത്തുന്നത് ഉറപ്പാക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുകയാണ്. ഒരു ഉദാഹരണത്തിന് , ബവേറിയയിൽ ഞങ്ങൾക്ക് കാത്തലിക്ക് യൂണിവേ ഴ്‌സിറ്റി ഓഫ് ഐഷ്സ്റ്റാറ്റ് ഉണ്ട്. അവരെ പിന്തുണയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കാരണം,ഇത് സമൂഹത്തെ ശക്തിപ്പെടുത്തുവാനുള്ള ഒരു സുപ്രധാന സംഭാവനയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒരു സമൂഹത്തിനു,സ്വന്തം വിശ്വാസത്തിന്റെ,സ്വന്തം വിശ്വാസത്തിന്റെ വ്യക്തിപരമായ ചോദ്യങ്ങൾക്കപ്പുറമുള്ള ഒരു യാഥാർത്ഥ്യമാണ് ".   

***********************************************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

******************************************************************************